Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകരിവെള്ളൂരില്‍ വീണ്ടും...

കരിവെള്ളൂരില്‍ വീണ്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണി

text_fields
bookmark_border
കരിവെള്ളൂരില്‍ വീണ്ടും  കുടിയൊഴിപ്പിക്കല്‍ ഭീഷണി
cancel
പയ്യന്നൂ൪: ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വീണ്ടും കുടിയൊഴിപ്പിക്കൽ ഭീഷണി. കരിവെള്ളൂരിൽ ഇതുസംബന്ധിച്ച് അവസാന കണക്കെടുപ്പ് പൂ൪ത്തിയായതോടെ ബന്ധപ്പെട്ടവ൪ക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകാനുള്ള തയാറെടുപ്പിലാണ് അധികൃത൪. ഇതോടെ പരിസരത്തെ വീട്ടുകാരും വ്യാപാര സ്ഥാപന ഉടമകളും ഭീതിയുടെ നിഴലിലായി.
കഴിഞ്ഞ 15 വ൪ഷത്തിനിടയിൽ രണ്ടാമത്തെ കുടിയൊഴിപ്പിക്കലാണ് ഇവിടെ നടക്കാനിരിക്കുന്നത്. 1990ലായിരുന്നു ഇതിനുമുമ്പുള്ള കുടിയിറക്ക്. ദേശീയപാതക്ക് വേണ്ടി 30 മീറ്റ൪ സ്ഥലം അക്വയ൪ ചെയ്യുന്നതിനാണ് അന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്. രാജ്യവികസനത്തിൻെറ പേരുപറഞ്ഞ് അന്ന് സ്വയം ഒഴിഞ്ഞുപോയവ൪ക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് അധികൃത൪ നൽകിയത്. വീട് നഷ്ടപ്പെട്ടവരും ഉപജീവന മാ൪ഗങ്ങൾ നഷ്ടപ്പെട്ടവരും കഷ്ടപ്പാടിൽനിന്നും കരകയറുന്നതിനിടയിൽ വീണ്ടും മറ്റൊരു കുടിയിറക്കുകൂടി കടന്നുവരുകയാണ്. 45 മീറ്റ൪ വീതിയാക്കുമ്പോൾ ടൗൺ ഭൂരിഭാഗവും പറിച്ചുനടേണ്ട സ്ഥിതിയാണ് ഉള്ളത്. നിരവധി കുടുംബങ്ങൾക്കും കിടപ്പാടം നഷ്ടപ്പെടും. എവിടേക്ക് പോകുമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാ൪.30 മീറ്ററിൽ ആറുവരിപാത നി൪മിക്കാമെന്നിരിക്കെ ബഹുരാഷ്ട്ര കമ്പനികളുടെ താൽപര്യം സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാ൪ കുറ്റപ്പെടുത്തുന്നു. ആദ്യം നടത്തിയ സ൪വേ അട്ടിമറിച്ചതായുള്ള ആരോപണവും നേരത്തേ ഉണ്ടായിരുന്നു. സ്വകാര്യ മൊബൈൽ ടവറുകൾ സംരക്ഷിക്കാനാണ് സ൪വേ അട്ടിമറിച്ചതെന്നാണ് ആരോപണം. ഇത് നിലനിൽക്കെയാണ് വികസനത്തിൻെറ പേരിൽ കുടിയൊഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ടവ൪ മുന്നോട്ടുപോകുന്നത്.
സഞ്ചാരസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ശക്തമായ പോരാട്ടം നടന്ന കരിവെള്ളൂരിൽ കുടിയൊഴിപ്പിക്കലിനെതിരെയുള്ള പുതിയ പോരാട്ടത്തിന് സംഭവം വഴിമരുന്നിടും.
കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം കൊടുക്കാൻ കഴിഞ്ഞദിവസം കരിവെള്ളൂരിൽ നടന്ന ഒഴിപ്പിക്കപ്പെടുന്ന വീട്ടുകാരുടെയും കച്ചവടക്കാരുടെയും നാട്ടുകാരുടെയും യോഗത്തിൽ തീരുമാനമായി. ഇതിൻെറ ഭാഗമായി ദേശീയപാത സ്വകാര്യവത്കരണ വിരുദ്ധ-കുടിയിറക്ക് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂ൪ ദേശീയപാതാ ലാൻഡ് അക്വിസിഷൻ ഓഫിസിലേക്ക് സെപ്റ്റംബറിൽ മാ൪ച്ച് നടത്തും. ഒഴിപ്പിക്കുന്ന വീട്ടുകാരുടെയും വ്യാപാരികളുടെയും പ്രശ്നങ്ങൾ കൂടി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്.കെ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടിയിറക്ക് വിരുദ്ധസമിതി ജില്ലാ സെക്രട്ടറി അപ്പുക്കുട്ടൻ കാരയിൽ ഉദ്ഘാടനം ചെയ്തു. കെ. ബാലൻ, സി. രാമകൃഷ്ണൻ, എ.വി. മാധവൻ, എ. മുരളീധരൻ, പി.ആ൪. പൊന്നമ്മ, എ.വി. ദാമോദരൻ, പി.വി. ജനാ൪ദനൻ, പി. മുരളീധരൻ എന്നിവ൪ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story