Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഉടുമ്പന്നൂര്‍...

ഉടുമ്പന്നൂര്‍ -ചെറുതോണി ബദല്‍ റോഡ് നിര്‍മാണം പുരോഗമിക്കുന്നു

text_fields
bookmark_border
ഉടുമ്പന്നൂര്‍ -ചെറുതോണി ബദല്‍ റോഡ്  നിര്‍മാണം  പുരോഗമിക്കുന്നു
cancel
തൊടുപുഴ: ഇടുക്കി -തൊടുപുഴ റോഡ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ നാട്ടുകാ൪ ബദൽ റോഡ് തുറക്കാൻ ശ്രമം തുടങ്ങി. ഉടുമ്പന്നൂ൪-കൈതപ്പാറ-മണിയാറൻകുടി-ചെറുതോണി റോഡാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പുന൪നി൪മിക്കുന്നത്. ഈ റോഡിൻെറ ചില ഭാഗങ്ങളിൽ മണ്ണിടിഞ്ഞിരുന്നു.കഴിഞ്ഞദിവസം മുന്നൂറോളം നാട്ടുകാ൪ ജോലി ചെയ്താണ് ഇത് നീക്കിയത്.
തിങ്കളാഴ്ച മുതൽ ചെറുതോണിയിൽനിന്ന് തൊടുപുഴയിലേക്ക് ജീപ്പുകൾക്ക് കടന്നുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളിൽ കൂടുതൽ നാട്ടുകാരും സന്നദ്ധപ്രവ൪ത്തകരും നി൪മാണത്തിൽ പങ്കാളികളാകും. ഈ റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് വ൪ഷങ്ങളായി മുറവിളിയുയരുന്നതാണ്. 60 വ൪ഷം പിന്നിടുന്ന ഹൈറേഞ്ചിൻെറ കുടിയേറ്റ ചരിത്രത്തോളം പഴക്കമുള്ളതാണ് ഈ പാത. ആദ്യകാലത്ത് തൊടുപുഴ മേഖലയിൽനിന്ന് ഹൈറേഞ്ചിലേക്ക് ആളുകൾ കാൽനടയായി എത്തിയിരുന്നത് ഇത് വഴിയാണ്. പിന്നീട് തൊടുപുഴയിൽനിന്ന് കുളമാവ് വഴി ഇടുക്കിയിലേക്ക് റോഡ് തുറന്നതോടെ ഈ പാത അവഗണനയിലാവുകയായിനുന്നു. വനം വകുപ്പിൻെറ എതി൪പ്പും പുനരുദ്ധാരണത്തിന് തടസ്സമായി.തൊടുപുഴയിൽനിന്ന് ചെറുതോണിയിൽ എത്താനുള്ള ഏറ്റവും കുറഞ്ഞ ദൂരമാണിത്. തൊടുപുഴയിൽനിന്ന് മൂലമറ്റം വഴി ചെറുതോണിയിലെത്താൻ 58 കി.മീ. ദൂരമാണുള്ളത്. എന്നാൽ, തൊടുപുഴ- ഉടുമ്പന്നൂ൪-കൈതപ്പാറ-മണിയാറൻകുടി വഴി ചെറുതോണിയിലെത്താൻ 41 കി.മീ. മാത്രമാണുള്ളത്. ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റ്യൻ, ജില്ലാപഞ്ചായത്തംഗം ജോ൪ജി ജോ൪ജ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡിൻെറ അറ്റകുറ്റപ്പണി ആരംഭിച്ചത്.
കലക്ടറേറ്റിന് സമീപം കുയിലിമലയിൽ റോഡ് ഒലിച്ചുപോയതോടെ ആശങ്കയിലായ നാട്ടുകാ൪ വേഗത്തിൽ ബദൽ സംവിധാനത്തിനായാണ് ഈ റോഡ് തുറന്നത്. റോഡിൻെറ ഒമ്പത് കി.മീറ്ററോളം ദൂരം വനം വകുപ്പിൻെറ കൈവശത്തിലായതാണ് ഈ റോഡിൻെറ വികസനത്തിന് തടസ്സമായിരിക്കുന്നത്. എന്നാൽ, റോഡിൻെറ കുറെ ഭാഗം ടാറിങ് നടത്തിയിരുന്നെങ്കിലും റോഡ് പൂ൪ണമായി ഗതാഗതയോഗ്യമായിരുന്നില്ല.
ഇടുക്കിയിലേക്കുള്ള പ്രധാന റോഡ് തക൪ന്നതോടെ ഈ റോഡിൻെറ പ്രാധാന്യം വ൪ധിച്ചിരിക്കുകയാണ്. ബദൽ സംവിധാനത്തെ സംബന്ധിച്ച് ച൪ച്ച നടത്തുന്നതിന് കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ അടിയന്തരയോഗം ചേ൪ന്നിരുന്നു. ഇതേതുട൪ന്നാണ് ഇടുക്കി -ഉടുമ്പന്നൂ൪-തൊടുപുഴ റോഡ് തുറക്കുന്നത് സംബന്ധിച്ചും ച൪ച്ചനടന്നിരുന്നു. ഇതിനു പുറമെ ഈ റോഡ് അടിയന്തരമായി നി൪മിക്കുന്നതു സംബന്ധിച്ച് സ൪ക്കാറിൻെറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും റോഷി അഗസ്റ്റ്യൻ എം.എൽ.എ പറഞ്ഞു.
ഫോറസ്റ്റ് ഡിപ്പാ൪ട്ട്മെൻറ് കോ൪പറേഷനെക്കൊണ്ട് റോഡ്നി൪മാണം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ റോഡ് നി൪മിക്കണമെന്ന ആവശ്യം ഉയ൪ന്നിട്ട് വ൪ഷങ്ങളായെങ്കിലും അധികൃത൪ ഇതിനു തയാറായിരുന്നില്ല. ഇതേതുട൪ന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി ജനകീയ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയിൽ ഇടുക്കി -തൊടുപുഴ റോഡ് കുയിലിമല ഭാഗത്ത് ഒലിച്ചുപോയതോടെയാണ് മണിയാറൻകുടി വഴിയുള്ള റോഡ് പുനരുദ്ധരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. കലക്ടറേറ്റിന് സമീപം കുത്തിയൊലിച്ചുപോയ ഇടുക്കി -തൊടുപുഴ റോഡ് പുന൪നി൪മിക്കാൻ എഴുകോടി രൂപ വേണ്ടി വരുമെന്നാണ് പൊതു മരാമത്ത് വകുപ്പിൻെറ പ്രാഥമിക കണക്ക്. നി൪മാണം പൂ൪ത്തിയാക്കാൻ ആറുമാസത്തിലധികം കാത്തിരിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story