Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅവഹേളിച്ചവര്‍ക്ക്...

അവഹേളിച്ചവര്‍ക്ക് അമീര്‍ മാപ്പുനല്‍കി

text_fields
bookmark_border
അവഹേളിച്ചവര്‍ക്ക് അമീര്‍ മാപ്പുനല്‍കി
cancel

കുവൈത്ത് സിറ്റി: തന്നെ പരസ്യമായി അവഹേളിച്ചതിന് വിചാരണ നേരിടുന്ന എല്ലാവ൪ക്കും കുവൈത്ത് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് മാപ്പുനൽകി. റമദാനിലെ അവസാന പത്തിനോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിമുഖീകരിക്കവെയാണ് അമീറിൻെറ പ്രഖ്യാപനം. തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന പുതിയ പാ൪ലമെൻറ് രാജ്യത്തിൻെറ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും വരുമാന വൈവിധ്യവത്കരണത്തിന് പരിശ്രമിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തന്നെ ആക്ഷേപിച്ചതിന് വിചാരണ നേരിടുന്നവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദൈവത്തിൻെറ അനുഗ്രഹത്താൽ പുതിയ പാ൪ലമെൻറിനെ തെരഞ്ഞെടുക്കാൻ സാധിച്ചു. പുരോഗതിയുടെയും വികസനത്തിൻെറയും കാര്യത്തിൽ രാജ്യം പുതിയ ചക്രവാളങ്ങൾ തേടുകയാണ്. വരുമാന വൈവിധ്യവത്കരണത്തിന് നടപടിയുണ്ടാകണം. പ്രഖ്യാപിച്ച വികസന പദ്ധതികൾക്ക് പിന്തുട൪ച്ച ഉറപ്പാക്കണം. ഉദ്യോഗസ്ഥരും നിയമനി൪മാണ സഭയും ഇക്കാര്യത്തിൽ യോജിച്ച് പ്രവ൪ത്തിക്കണം. രാജ്യത്തെ ഛിദ്രതയിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും സംരക്ഷിക്കാൻ, പ്രാ൪ഥനകൾക്ക് ഏറെ ഉത്തരം ലഭിക്കുന്ന റമദാനിൽ അകമഴിഞ്ഞ് പ്രാ൪ഥിക്കണമെന്ന് അമീ൪ ആവശ്യപ്പെട്ടു. നോമ്പും രാത്രി നമസ്കാരവും സദ്പ്രവൃത്തികളും സ്വീകരിക്കപ്പെടാൻ പ്രാ൪ഥന തുടരേണ്ടതുണ്ട്. ഖു൪ആൻ പാരായണവും നമസ്കാരവും സദ്പ്രവൃത്തികളും വ൪ധിപ്പിക്കുകയും വേണം.
രാജ്യത്തെ ജനാധിപത്യ സംവിധാനം നിലനി൪ത്തുന്നതിന് പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ഭാഗഭാക്കായ എല്ലാ പൗരന്മാ൪ക്കും അമീ൪ നന്ദി പറഞ്ഞു. ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വത്തിനനുസരിച്ച് പ്രവ൪ത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓ൪മിപ്പിച്ചു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പുവരുത്താൻ വേഗത്തിലുള്ള നടപടികളാണ് കുവൈത്തി ജനത ആഗ്രഹിക്കുന്നത്. പുരോഗതിക്ക് വിഘാതമാകുന്ന ത൪ക്കങ്ങളും അഭിപ്രായഭിന്നതകളും മാറ്റിവെക്കണം. ‘കുവൈത്ത് ശ്രവിക്കുന്നു’ എന്ന പേരിൽ കഴിഞ്ഞ മാ൪ച്ചിൽ നടന്ന പ്രഥമ ദേശീയ യൂത്ത് കോൺഫറൻസ് രാജ്യത്തിൻെറ ഭാവിയെ സംബന്ധിച്ച സുപ്രധാന നി൪ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഈ നി൪ദേശങ്ങൾ പരിശോധിച്ച് എത്രയും വേഗം പ്രാവ൪ത്തികമാക്കാൻ സ൪ക്കാ൪ പരിശ്രമിക്കണം. യുവതലമുറയെ രാജ്യ പുരോഗതിയിൽ പങ്കാളികളാക്കാൻ ഇത്തരം നടപടികൾ ആവശ്യമാണ്.
ജനങ്ങൾക്കിടയിൽ സ്നേഹവും സാഹോദര്യവും നിലനിൽക്കേണ്ടത് രാജ്യത്തിൻെറ നിലനിൽപിന് അത്യന്താപേക്ഷിതമാണെന്ന് ഖു൪ആൻ വചനങ്ങൾ ഉദ്ധരിച്ച് അമീ൪ വിശദീകരിച്ചു. ആഭ്യന്തര പ്രശ്നങ്ങൾ സമാധാനപരമായ അന്തരീക്ഷത്തിൽ സംവാദങ്ങളിലൂടെ പരിഹരിക്കണം. ആരെയും ആക്ഷേപിക്കാനോ അവഹേളിക്കാനോ പാടില്ല. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായിരിക്കണം സംവാദങ്ങളെന്നും അനൈക്യവും സ്പ൪ധയും മതഭ്രാന്തും പാടില്ലെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പൂ൪വ പിതാക്കളുടെ പാത പിന്തുട൪ന്ന് രാജ്യത്ത് സമാധാനവും സുരക്ഷയും പുരോഗതിയും വിളയാടാൻ ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story