മുന്നാക്ക വരേണ്യതയുടെ കാബിനറ്റ് പദവി
text_fieldsകേരള കോൺഗ്രസ്-ബി ചെയ൪മാനും നായ൪ സ൪വീസ് സൊസൈറ്റി (എൻ.എസ്.എസ്) ഡയറക്ട൪ ബോ൪ഡ് അംഗവുമായ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കോടുകൂടി മുന്നാക്ക വികസന കോ൪പറേഷൻ ചെയ൪മാനായി നിയമിച്ചുകൊണ്ടുള്ള സ൪ക്കാ൪ ഉത്തരവ് എല്ലാ നിലക്കും പ്രതിലോമപരവും അനീതി നിറഞ്ഞതുമായ തീരുമാനമാണ്. വ൪ഗീയ പ്രചാരണങ്ങൾ അഴിച്ചുവിട്ടും സമ്മ൪ദങ്ങൾ ഉയ൪ത്തിയും സ൪ക്കാറിനെ വിരട്ടിനി൪ത്തി ആനുകൂല്യങ്ങൾ നേടിയെടുക്കുകയും മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങൾക്ക് എതിരുനിൽക്കുകയും ചെയ്യുന്ന പതിവ് എൻ.എസ്.എസ് രാഷ്ട്രീയത്തിനു മുന്നിൽ യു.ഡി.എഫ് സ൪ക്കാ൪ മുട്ടിലിഴയുന്നതിൻെറ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.
സാമൂഹിക പദവി, അധികാരം, സമ്പത്ത്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മറ്റു സമൂഹങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്നവരെയാണ് മുന്നാക്ക സമൂഹം എന്നു വിളിക്കുക. അങ്ങനെയിരിക്കെ ‘മുന്നാക്ക ക്ഷേമ കോ൪പറേഷൻ’ എന്ന പേരിൽ സ൪ക്കാ൪ സംവിധാനം രൂപവത്കരിച്ചതുതന്നെ ആശ്ചര്യകരമാണ്. ഒരുപക്ഷേ, ഇന്ത്യയിൽ മറ്റെവിടെയും ഇങ്ങനെയൊന്ന് ഉണ്ടാകാനിടയില്ല. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ അരികുകളിലേക്ക് മാറ്റിനി൪ത്തപ്പെട്ട പട്ടികജാതി, പട്ടികവ൪ഗ, പിന്നാക്ക സമൂഹങ്ങളുടെ വള൪ച്ച ലക്ഷ്യംവെച്ച് ഇത്തരം ക്ഷേമ കോ൪പറേഷനുകൾ സംസ്ഥാനത്ത് നേരത്തേ തന്നെയുണ്ട്. എന്നാൽ, മുന്നാക്ക ക്ഷേമ കോ൪പറേഷൻ എന്നൊരു ഏ൪പ്പാട് ഇതാദ്യമായാണ് രംഗപ്രവേശം ചെയ്യുന്നത്. അടുത്ത കാലത്തായി, പലവിധ വിവാദങ്ങൾ സൃഷ്ടിച്ച് സ൪ക്കാറിൽനിന്ന് വൻ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ വിരുത് കാണിക്കുന്ന എൻ.എസ്.എസിൻെറ സമ്മ൪ദതന്ത്രത്തിൻെറ ഭാഗമായാണ് ഈ കോ൪പറേഷനും രൂപവത്കരിക്കപ്പെടുന്നത്.
മുന്നാക്ക ക്ഷേമ കോ൪പറേഷൻ രൂപവത്കരിച്ചുവെന്നു മാത്രമല്ല, അതിൻെറ ചെയ൪മാന് കാബിനറ്റ് റാങ്ക് നൽകാനും തീരുമാനിച്ചിരിക്കുകയാണ് ഉമ്മൻ ചാണ്ടി സ൪ക്കാ൪. അഴിമതിക്കേസിൽ സുപ്രീംകോടതി ശിക്ഷിച്ചത് കാരണം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതിരുന്ന ബാലകൃഷ്ണപിള്ള ഇനിമുതൽ കാബിനറ്റ് മന്ത്രിയുടെ പത്രാസ്സുകൾ അണിയാൻ പോവുകയാണ്. 30ൽ കവിയാത്ത പേഴ്സനൽ സ്റ്റാഫിനെ സ൪ക്കാ൪ ശമ്പളത്തിൽ അദ്ദേഹത്തിന് നിയമിക്കാം. തലസ്ഥാന നഗരിയിൽ ഓഫിസും വീടും വാഹനവുമെല്ലാമായി മുന്നാക്ക ക്ഷേമം പൊടിപൊടിക്കാൻ ഇനി അദ്ദേഹമുണ്ടാവും.
പിന്നാക്ക, ന്യൂനപക്ഷ സമൂഹ ഉന്നമനവുമായി ബന്ധപ്പെട്ട ഏതെങ്കിലും കോ൪പറേഷൻ അധ്യക്ഷനാണ് ഇങ്ങനെയൊരു പദവി നൽകുന്നതെങ്കിൽ അതുണ്ടാക്കുമായിരുന്ന പുകിലുകൾ ഒന്നാലോചിച്ചുനോക്കൂ. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കളും മാധ്യമങ്ങളും ഇളകിയാടുമായിരുന്നു. അച്യുതാനന്ദനും വി. മുരളീധരനും ഞൊടിയിടയിൽ വാ൪ത്താസമ്മേളനം വിളിക്കുമായിരുന്നു. എന്നാൽ, അഴിമതിക്കേസിൽ സുപ്രീംകോടതി ശിക്ഷിച്ച ഒരാൾക്ക് പൊടുന്നനെ കാബിനറ്റ് പദവി പതിച്ചുനൽകുമ്പോൾ അതിൽ ആ൪ക്കും ഒരു പരാതിയുമില്ല. നമ്മുടെ രാഷ്ട്രീയ മേൽപാളിയും മാധ്യമങ്ങളും കൊണ്ടുനടക്കുന്ന സവ൪ണവിധേയത്വത്തിൻെറയും ന്യൂനപക്ഷ-പിന്നാക്ക വിരുദ്ധതയുടെയും അടയാളമാണിത്.
പിന്നാക്ക സമുദായ ക്ഷേമ കോ൪പറേഷൻ, പട്ടികജാതി വികസന കോ൪പറേഷൻ, പരിവ൪ത്തിത ക്രൈസ്തവ വികസന കോ൪പറേഷൻ എന്നിങ്ങനെ പിന്നാക്ക ജനവിഭാഗങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ കേരളത്തിൽ വേറെയുമുണ്ട്. വേണ്ടത്ര ഫണ്ടോ സൗകര്യങ്ങളോ ഇല്ലാതെ പ്രവ൪ത്തനം മുന്നോട്ടുകൊണ്ടുപോവാൻ സാധിക്കാതെ വിഷമിക്കുകയാണ് അതിൽ പലതും. അങ്ങനെയിരിക്കെയാണ്, അവരുടെ കാര്യമൊന്നും പരിഗണിക്കാതെ, നേരത്തേതന്നെ എല്ലാ അ൪ഥത്തിലും മുന്നിൽനിൽക്കുന്ന സവ൪ണ വരേണ്യവിഭാഗത്തിൻെറ ഉന്നമനത്തിനായി രൂപവത്കരിക്കപ്പെട്ട കോ൪പറേഷൻ അധ്യക്ഷനു മാത്രം കാബിനറ്റ് പദവി നൽകാൻ സ൪ക്കാ൪ തീരുമാനിക്കുന്നത്. ഇത് പ്രകടമായ അനീതിയും ഭരണഘടനാലംഘനവും ജനാധിപത്യ തത്ത്വങ്ങൾക്ക് നിരക്കാത്തതുമാണ്.
മുന്നാക്ക വിഭാഗങ്ങളെ സുഖിപ്പിക്കുക മാത്രമല്ല, ബാലകൃഷ്ണപിള്ളയെയും എൻ.എസ്.എസിനെയും അനുനയിപ്പിക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിൻെറയും ഭാഗമാണ് ഈ പദവി നൽകൽ. ഒരു തരത്തിലുള്ള ‘രാഷ്ട്രീയ കൈക്കൂലി’ എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. പി.സി. ജോ൪ജിന് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകിയതും ഇത്തരത്തിൽ ഒന്നായിരുന്നു. അതായത്, ഭരിക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പൊതുഖജനാവിൽ വൻതുകകൾ വീശിയെറിഞ്ഞ് പദവികളും സ്ഥാനങ്ങളും സൃഷ്ടിക്കുന്ന ഏ൪പ്പാട് ഇവിടെ വ്യാപകമാണ്. ഇത് ഇവിടെ ഒതുങ്ങില്ല. ഇപ്പോൾതന്നെ തങ്ങൾക്കും കാബിനറ്റ് റാങ്ക് വേണമെന്ന് ആവശ്യപ്പെട്ട് മറ്റു ചില പിന്നാക്ക സമുദായ നേതാക്കളും രംഗത്തു വന്നുകഴിഞ്ഞു. അങ്ങനെ എല്ലാവ൪ക്കും കാബിനറ്റ് പദവി നൽകുകയാണെങ്കിൽ പൊതുഖജനാവിലെ പണം അവരെ തീറ്റിപ്പോറ്റാൻ മാത്രമേ മതിയാവൂ. അതിനാൽ, പ്രതിലോമപരവും അനീതി നിറഞ്ഞതുമായ ഉത്തരവ് പിൻവലിക്കാൻ എത്രയും പെട്ടെന്ന് സ൪ക്കാ൪ സന്നദ്ധമാവുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
