Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2013 3:42 PM IST Updated On
date_range 14 July 2013 3:42 PM ISTലാബ് റിപ്പോര്‍ട്ട് വൈകി ജില്ലാ ആശുപത്രിയില്‍ രോഗിക്ക് ചികിത്സ നിഷേധിച്ചു
text_fieldsbookmark_border
മാനന്തവാടി: പനിബാധിച്ച് ചികിത്സക്കത്തെിയ രോഗിയുടെ രക്ത സാമ്പിൾ റിപ്പോ൪ട്ട് വൈകിപ്പിച്ചതിനെ തുട൪ന്ന് ചികിത്സ നിഷേധിച്ചതായി ആരോപണം. ജില്ലാ ആശുപത്രിയിൽ ചികിത്സക്കത്തെിയ തൃശ്ശിലേരി നടുക്കളത്തിൽ ശിവൻെറ ഭാര്യ ശെൽബക്കാണ്(37) ലാബ് അധികൃതരുടെ അനാസ്ഥമൂലം ചികിത്സ ലഭിക്കാതിരുന്നത്. ഒരാഴ്ചയോളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവ൪ ഒമ്പതാം തീയതി ഡങ്കിപ്പനി സംശയത്തെ തുട൪ന്ന് ജില്ലാ ആശുപത്രിയിലെ രക്തബാങ്കിൽ രക്തം നൽകി. ഇതിൻെറ ഫലം വെള്ളിയാഴ്ച നൽകാമെന്നായിരുന്നു ലാബ് അധികൃത൪ അറിയിച്ചത്. എന്നാൽ, രോഗിക്ക് വെള്ളിയാഴ്ച എത്താൻ സാധിച്ചില്ല. ശനിയാഴ്ച എത്തിയെങ്കിലും രക്ത സാമ്പിൾ ശേഖരിച്ചതിലെ അളവ് കുറവായതിനാൽ പരിശോധനാ ഫലം ലഭ്യമല്ളെന്ന മറുപടിയാണ് ലാബ് അധികൃത൪ നൽകിയത്. ഇതോടെ സ്വകാര്യ ലാബിൽ രക്ത പരിശോധന നടത്തിയപ്പോൾ ഡങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ജില്ലാ ആശുപത്രിയിലെ പരിശോധനാ ഫലം ലഭിക്കാത്തതിനാൽ ചികിത്സ നൽകാൻ ഡോക്ട൪മാ൪ വിസമ്മതിച്ചു. ഇതോടെ മാധ്യമ പ്രവ൪ത്തകരുൾപ്പെടെ സാമൂഹിക പ്രവ൪ത്തകൾ ഇടപെട്ടതോടെയാണ് യുവതിക്ക് ചികിത്സ ലഭ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
