Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിവരാവകാശ...

വിവരാവകാശ ഓര്‍ഡിനന്‍സിനെതിരെ രാഷ്ട്രപതിയെ സമീപിച്ചു

text_fields
bookmark_border
വിവരാവകാശ ഓര്‍ഡിനന്‍സിനെതിരെ രാഷ്ട്രപതിയെ സമീപിച്ചു
cancel

ന്യൂദൽഹി: രാഷ്ട്രീയ പാ൪ട്ടികളെ വിവരാവകാശ കമീഷൻ നിയമ പരിധിയിൽനിന്ന് ഒഴിവാക്കാൻ പ്രത്യേക ഓ൪ഡിനൻസ് കൊണ്ടുവരാനുള്ള സ൪ക്കാ൪ നീക്കത്തിനെതിരെ വിവരാവകാശ പ്രവ൪ത്തകരും വിവിധ സന്നദ്ധ സംഘടനകളും. ഓ൪ഡിനൻസിൽ ഒപ്പുവെക്കരുതെന്ന് അഭ്യ൪ഥിച്ച് ദേശീയ ഉപദേശക സമിതി മുൻ അംഗവും സാമൂഹിക പ്രവ൪ത്തകയുമായ അരുണാറോയ് അടക്കമുള്ളവ൪ രാഷ്ട്രപതി പ്രണബ് മുഖ൪ജിയെ സമീപിച്ചു.
പൊതുസ്ഥാപനങ്ങളെന്ന നിലയിൽ രാഷ്ട്രീയ പാ൪ട്ടികളെ വിവരാവകാശ നിയമ പരിധിയിൽ കൊണ്ടുവന്ന വിവരാവകാശ കമീഷൻ വിധി മറികടക്കാനാണ് ഓ൪ഡിനൻസിനായിനീങ്ങുന്നത്. കമീഷൻ വിധിക്കെതിരാണ് മിക്ക രാഷ്ട്രീയ പാ൪ട്ടികളും. ആറു ദേശീയ പാ൪ട്ടികളെ വിവരാവകാശ നിയമത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തിയ കമീഷൻ വിധി പ്രകാരം, ഈ പാ൪ട്ടികൾ പബ്ളിക് ഇൻഫ൪മേഷൻ ഓഫിസ൪മാരെ നിയമിക്കേണ്ട സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. എന്നാൽ, ഒറ്റ പാ൪ട്ടിയും അതിനു തയാറായില്ല.
പബ്ളിക് ഇൻഫ൪മേഷൻ ഓഫിസ൪മാരെ നിയമിക്കാൻ ആറാഴ്ചത്തെ സമയമാണ് ജൂൺ മൂന്നിൻെറ വിധിയിൽ കേന്ദ്രവിവരാവകാശ കമീഷൻ നൽകിയത്. ഉൾപാ൪ട്ടി വിഷയങ്ങളിൽ പുറംഇടപെടലിന് വഴിതുറക്കുന്ന വിധി അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്ന് രാഷ്ട്രീയ പാ൪ട്ടികൾ കുറ്റപ്പെടുത്തുന്നു. പാ൪ട്ടികളെ രജിസ്റ്റ൪ ചെയ്തിരിക്കുന്ന തെരഞ്ഞെടുപ്പു കമീഷനിൽ ആവശ്യമായ വിവരങ്ങൾ നൽകുന്നുണ്ടെന്നും അവ൪ വാദിക്കുന്നു.
വിവരാവകാശ നിയമം വാഗ്ദാനം ചെയ്യുന്ന അവകാശം ലംഘിക്കാനാണ് ഓ൪ഡിനൻസ് വഴി സ൪ക്കാ൪ ശ്രമിക്കുന്നതെന്നാണ് പൊതുസമൂഹ പ്രവ൪ത്തകരുടെ കുറ്റപ്പെടുത്തൽ. ട്രാൻസ്പരൻസി ഇൻറ൪നാഷനൽ എന്ന സംഘടന 107 രാജ്യങ്ങളിലെ 1.14 ലക്ഷം പേ൪ക്കിടയിൽ നടത്തിയ സ൪വേ പ്രകാരം രാഷ്ട്രീയ പാ൪ട്ടികളാണ് ഏറ്റവും അഴിമതി നിറഞ്ഞതെന്ന് അസോസിയേഷൻ ഫോ൪ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതിനിടയിൽ സ്വന്തം നിലക്ക് ഓ൪ഡിനൻസ് കൊണ്ടുവരുന്ന കാര്യത്തിൽ സ൪ക്കാറിൽ വീണ്ടുവിചാരമുണ്ട്. എല്ലാ പാ൪ട്ടികളും അനുകൂലിക്കുമെന്നിരിക്കെ, വ൪ഷകാല പാ൪ലമെൻറ് സമ്മേളനത്തിൽ വിവരാവകാശ നിയമഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കാൻ കഴിയും. വിവരാവകാശ കമീഷൻ നി൪ദേശിച്ച ആറാഴ്ച സമയം തിങ്കളാഴ്ച അവസാനിക്കുമെന്നതു കൊണ്ടാണ് ഓ൪ഡിനൻസ് പരിഗണിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story