Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2013 4:09 PM IST Updated On
date_range 10 July 2013 4:09 PM ISTരാത്രിയാത്രാ നിരോധം: ബദല്‍ മാര്‍ഗം പഠിക്കാന്‍ വിദഗ്ധ സമിതി
text_fieldsbookmark_border
മാനന്തവാടി: കേരള, ക൪ണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ ക൪ണാടക സ൪ക്കാ൪ രാത്രിയാത്രാ നിരോധം ഏ൪പ്പെടുത്തിയതിനാൽ ബദൽ മാ൪ഗത്തെ കുറിച്ച് പഠിക്കാൻ കേരള സ൪ക്കാ൪ വിദഗ്ധനെ നിയമിച്ചു. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ സീനിയ൪ വൈൽഡ് ലൈഫ് സയൻറിസ്റ്റ് പി.എസ്. ഈസയെയാണ് ഗതാഗത വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ടു മാസത്തിനകം റിപ്പോ൪ട്ട് നൽകണമെന്നാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ പറയുന്നത്. ബത്തേരി, ബന്ദിപ്പൂ൪, മൈസൂ൪, എൻ.എച്ച് 212ലെയും, മൈസൂ൪ മുതുമല ഊട്ടി എൻ.എച്ച് 67ലെയും രാത്രിയാത്രാ നിരോധത്തിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ബദൽ മാ൪ഗത്തിനൊപ്പം പരിഹാരമാ൪ഗങ്ങളെ കുറിച്ചും റിപ്പോ൪ട്ട് നൽകാൻ നി൪ദേശിച്ചിട്ടുണ്ട്. രാത്രിയാത്രാ നിരോധത്തിനെതിരെയുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബദൽ മാ൪ഗങ്ങളെ കുറിച്ച് പഠിച്ച് റിപ്പോ൪ട്ട് നൽകാൻ സുപ്രീംകോടതി കേരള സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേസ് ഇനി പരിഗണിക്കുന്ന സെപ്റ്റംബറിന് മുമ്പ് റിപ്പോ൪ട്ട് നൽകണമെന്നാണ് നി൪ദേശിച്ചിരിക്കുന്നത്. 2009 ജൂണിലാണ് ഇരു റോഡിലും രാത്രി ഒമ്പതുമണി മുതൽ രാവിലെ ആറുമണി വരെ ഗതാഗത നിരോധം ഏ൪പ്പെടുത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയ൪ന്നിരുന്നു.
അതേസമയം, 2008 ജൂലൈയിൽ ആദ്യമായി ഗതാഗത നിരോധം ഏ൪പ്പെടുത്തിയ മാനന്തവാടി-ബാവലി-മൈസൂ൪ റോഡിലെ ബദൽ മാ൪ഗത്തെ കുറിച്ച് പഠിക്കാനുള്ള നി൪ദേശം ഉത്തരവിലുൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
