Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിദേശികള്‍ക്ക്...

വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇനി അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസ് വഴി മാത്രം

text_fields
bookmark_border
വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇനി അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസ് വഴി മാത്രം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തി ട്രാഫിക് വകുപ്പിൻെറ ഉത്തരവ്. ഇനി മുതൽ വിദേശികൾക്കും ബിദുനികൾക്കും ഡ്രൈവിങ് ലൈസൻസ് തൻെറ ഓഫീസ് വഴി മാത്രമാണ് ഇഷ്യൂ ചെയ്യുകയെന്ന് ട്രാഫിക് വകുപ്പ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ അബ്ദുൽ ഫത്താഹ് അലിയാണ് വ്യക്തമാക്കിയത്.
ട്രാഫിക് വകുപ്പ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറിയുടെ സുക്ഷ്മ പരിശോധനയും ഒപ്പുമില്ലാതെ വിദേശികൾക്കും ബിദുനികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന് അബ്ദുൽ ഫത്താഹ് അലി രാജ്യത്തെ ആറ് ഗവ൪ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകൾക്ക് നി൪ദേശം നൽകി. ഈ മാസം ഒന്ന് മുതൽ തന്നെ ഇത് നിലവിൽ വന്നതായും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും സ൪വീസ് സെൻററുകൾ ഈ നിയമം ലംഘിക്കുന്നതായി കണ്ടത്തെിയാൽ അതിൻെറ പൂ൪ണ ഉത്തരവാദിത്തം അവ൪ക്കായിരിക്കുമെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ഗതാഗത നിയമങ്ങൾ ക൪ശനമാക്കുന്നതിൻെറ ഭാഗമായാണ് വിദേശികൾക്ക് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം ഏ൪പ്പെടുത്തുന്നത്. 400 ദീനാ൪ മാസ ശമ്പളം, സ൪വകലാശാലാ ബിരുദം, കുവൈത്തിൽ രണ്ടു വ൪ഷം താമസം തുടങ്ങിയവയാണ് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള യോഗ്യത. എന്നാൽ, നിശ്ചിത യോഗ്യതയില്ലാത്ത നിരവധി വിദേശികൾ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് ട്രാഫിക് വകുപ്പിൻെറ വിലയിരുത്തൽ. വ്യാജ രേഖകൾ ഉപയോഗിച്ച് ലൈസൻസ് സ്വന്തമാക്കാൻ മിക്കവരും സ൪വീസ് സെൻററുകളെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ അവ വഴി വിദേശികൾക്കുള്ള ലൈസൻസ് ഇഷ്യു ചെയ്യൽ നി൪ത്തിവെക്കാൻ അബ്ദുൽ ഫത്താഹ് അലി ദിവസങ്ങൾക്ക് മുമ്പ് നി൪ദേശം നൽകിയിരുന്നു. ഇതിൻെറ തുട൪ച്ചയായാണ് തൻെറ ഓഫീസ് വഴിയല്ലാതെ ഇനി മുതൽ ലൈസൻസ് ഇഷ്യു ചെയ്യരുതെന്ന നിബന്ധന കൊണ്ടുവന്നത്.
രാജ്യത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം വിദേശി ഡ്രൈവ൪മാരുടെ ബാഹുല്യമാണെന്ന വിലയിരുത്തലിൽ മാസങ്ങൾക്ക് മുമ്പ് ട്രാഫിക് വകുപ്പ് നടപടികൾ ശക്തമാക്കിത്തുടങ്ങിയിരുന്നു. നേരത്തേ ഫ൪വാനിയ ഗവ൪ണറേറ്റ് സുരക്ഷാ വിഭാഗം മേധാവിയായിരുന്ന അബ്ദുൽ ഫത്താഹ് അലി ട്രാഫിക് വകുപ്പ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടികൾ ക൪ശനമാക്കിയത്. നിയമ ലംഘനം നടത്തുന്ന സ്വദേശികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വിദേശികളാണ് ഇതുമൂലം കൂടുതൽ പ്രയാസത്തിലായത്.
ഇത് കൂടാതെ, നിശ്ചിത യോഗ്യതയില്ലാത്തവ൪ നേടിയ ലൈസൻസുകൾ കണ്ടത്തൊൻ നിലവിലുള്ള ഡ്രൈവിങ് ലൈസൻസുകളുടെ ആധികാരികത പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന നി൪ദേശം അബ്ദുൽ ഫത്താഹ് അലി ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അൽ ഹമൂദ് അസ്വബാഹിന് സമ൪പ്പിച്ചിട്ടുണ്ട്. ഈ സമിതിയുടെ പരിശോധനയിൽ ലൈസൻസുകൾ യോഗ്യതയില്ലാതെ കരസ്ഥമാക്കപ്പെട്ടതായി കണ്ടത്തെിയാൽ അത് റദ്ദാക്കുകയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിക്ക് ശിപാ൪ശ ചെയ്യുകയും ചെയ്യണമെന്നാണ് നി൪ദേശം. ഇതുകൂടി നടപ്പായാൽ നിരവധി മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ലൈസൻസ് നഷ്ടമാവും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story