Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.ജി വി.സിക്കതിരെ...

എം.ജി വി.സിക്കതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

text_fields
bookmark_border
എം.ജി വി.സിക്കതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ
cancel

തിരുവനന്തപുരം: എം.ജി സ൪വകലാശാല വൈസ് ചാൻസല൪ക്കും സിൻഡിക്കേറ്റംഗങ്ങൾക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് ലോകായുക്ത അന്വേഷണസമിതിയുടെ ശിപാ൪ശ.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ഔദ്യാഗികപദവി ദുരുപയോഗം ചെയ്തതായും സ൪വകലാശാല ഫണ്ട് സ്വകാര്യ കേസ് നടത്താൻ വിനിയോഗിച്ചെന്നുമുള്ള കണ്ടെത്തലിനെ തുട൪ന്നാണ് ശിപാ൪ശ. രജിസ്ട്രാ൪ എം.ആ൪. ഉണ്ണിയുടെ സ൪ട്ടിഫിക്കറ്റുകൾ വ്യാജമാണെന്നുകാട്ടി തെള്ളകം സ്വദേശി ജയ്സൺ ജേക്കബ് സമ൪പ്പിച്ച ഹ൪ജിയിന്മേലായിരുന്നു അന്വേഷണവും ശിപാ൪ശയും ഉണ്ടായിരിക്കുന്നത്.
രജിസ്ട്രാറുടെ സ൪ട്ടിഫിക്കറ്റുകൾ യഥാ൪ഥമാണെന്ന് അന്വേഷണ സമിതി കണ്ടെത്തി. അവ വ്യാജമാണെന്ന് സ്ഥാപിക്കാൻ തെളിവുകൾ കണ്ടെത്തിയിട്ടില്ല. ഇക്കാര്യം കേരള സ൪വകലാശാല കൺട്രോള൪ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോപണത്തിൻെറ പേരിൽ മന$പൂ൪വം സസ്പെൻഡ് ചെയ്തതായാണ് ലോകായുക്തയുടെ അന്വേഷണത്തിൽ തെളിഞ്ഞത്.
ഇതിൻെറ ഭാഗമായി വി.സി എ.വി. ജോ൪ജും സിൻഡിക്കേറ്റംഗങ്ങളും ഔദ്യാഗികപദവികൾ ദുരുപയോഗം ചെയ്തതായും തെളിഞ്ഞു. രജിസ്ട്രാറുടെ യോഗ്യതാ രേഖകളെ കുറിച്ച് ലോകായുക്തയിൽ പരാതി കിട്ടി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ രജിസ്ട്രാറോട് അവധിയിൽ പോകാൻ വി.സി നി൪ദേശിച്ചു. ഒപ്പം വി.സിയുടെ സ്വകാര്യകേസ് നടത്താൻ സിൻഡിക്കേറ്റ് 2.25 ലക്ഷം അനുവദിച്ചതും ക്രമക്കേടാണെന്ന സൂചനയാണ് ലോകായുക്ത അന്വേഷണസമിതി ഡിവൈ.എസ്.പി ജോൺസൺ ചാൾസ് നൽകിയ റിപ്പോ൪ട്ടിൽ പറയുന്നത്. തന്നെ സസ്പെൻഡ് ചെയ്തതിനെതിരെ രജിസ്ട്രാ൪ കൊടുത്ത ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story