ദുരന്തത്തിനു പിന്നാലെ പകര്‍ച്ചവ്യാധി ഭീഷണിയും
text_fieldsഡറാഡൂൺ: ദുരന്തത്തിനു പിന്നാലെ ഉത്തരാഖണ്ഡിൽ പക൪ച്ചവ്യാധി ഭീഷണിയുമുയ൪ന്നു. കനത്ത മഴയിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ അഴുകി കോളറ പോലുള്ളവ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് രക്ഷാപ്രവ൪ത്തക൪ പറയുന്നു. വള൪ത്തുമൃഗങ്ങളുടെ ശവങ്ങളും പലയിടത്തും ചിതറിക്കിടക്കുന്നുണ്ട്. മലിനമായ വെള്ളം കുടിക്കുകയല്ലാതെ മറ്റു മാ൪ഗമില്ലാത്ത സ്ഥിതിയിലാണ് പലരും. പക൪ച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് മൃതദേഹങ്ങൾ എത്രയും വേഗം സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃത൪. കേന്ദ്ര, സംസ്ഥാന സംഘങ്ങൾ പ്രദേശത്തെ ജലം പരിശോധിച്ചുവരുകയാണ്.
അതേസമയം, പക൪ച്ചവ്യാധി പിടിപെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. ഹ൪സിൽ, ബദരീനാഥ് എന്നിവിടങ്ങളിൽ കുടുങ്ങിയ മുഴുവൻ പേരെയും രണ്ടു ദിവസത്തിനുള്ളിൽ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണത്തിന് സംസ്ഥാന സ൪ക്കാ൪ ഏഴംഗ ഉപദേശക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കേദാ൪നാഥിൽ പ്രളയത്തിൽ വീടും സ്വത്തും നഷ്ടമായവരുടെ പുനരധിവാസത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച മഴക്കാറ് മൂടിയ ആകാശവും മങ്ങിയ കാഴ്ചയുമായിരുന്നിട്ടും രക്ഷാപ്രവ൪ത്തനം ഊ൪ജിതമാണ്. മൂടൽമഞ്ഞ് കാരണം സഹസ്രധാര ഹെലിപ്പാഡിൽനിന്നും ജോളിഗ്രാൻഡ് വിമാനത്താവളത്തിൽനിന്നും ഹെലികോപ്ടറുകൾ പുറപ്പെടുന്നത് രാവിലെ അൽപ സമയം തടസ്സപ്പെട്ടെങ്കിലും വൈകാതെ പുനരാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
