സി.പി.എമ്മില്‍ ഇനി പഠനകാലം
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനായി തയാറെടുപ്പ് ആരംഭിക്കുന്ന സി.പി.എമ്മിൽ നേതാക്കൾക്കായുള്ള തുട൪ പാഠ്യപദ്ധതിയായ ‘പാ൪ട്ടി സ്കൂൾ’ അടുത്തയാഴ്ച ആരംഭിക്കും. വിവാദങ്ങളിൽ കേരള രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ സി.പി.എമ്മിലെ ഏരിയ സെക്രട്ടറിമാ൪ മുതൽ ജില്ലാ കമ്മിറ്റിയംഗങ്ങൾ വരെയുള്ള നേതൃനിരയിലെ വിവിധ ബാച്ചുകളാണ് ആദ്യ ഘട്ടത്തിൽ പാ൪ട്ടി ക്ളാസിൽ പങ്കെടുക്കുക. 2014 ആദ്യ പകുതിയിൽ തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള പാഠ്യപരിപാടിയാണ് സി.പി.എം ഇത്തവണ ലക്ഷ്യമിടുക. ഈ മാസം 26, 27, 28 തീയതികളിൽ തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയിൽ ആരംഭിക്കുന്ന ആദ്യ ബാച്ചിൽ ജില്ലകളിൽ നിന്ന് മുൻ നിശ്ചയിച്ച പ്രകാരമുള്ള പഠിതാക്കൾ പങ്കെടുക്കണമെന്നാണ് നി൪ദേശം.
2008ൽ സി.പി.എമ്മിൻെറ 19ാം പാ൪ട്ടി കോൺഗ്രസിൻെറ തീരുമാനപ്രകാരം പാ൪ട്ടിയംഗങ്ങ ൾക്കിടയിൽ മാ൪ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയ അടിത്തറ ദൃഢമാക്കാനാണ് സി. പി.എം പാ൪ട്ടി സ്കൂൾ ആരംഭിച്ചത്. ജില്ലാ കമ്മിറ്റിയംഗങ്ങൾ മുതൽ സാധാരണ അംഗം വരെയുള്ള പ്രവ൪ത്തക൪ക്കിടയിൽ സമകാലീന രാഷ്ട്രീയം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തുട൪ച്ചയായ ആശയബോധവത്കരണവും സി.പി.എമ്മിൻെറ പാ൪ട്ടി കോൺഗ്രസ് നി൪ദേശിച്ചിരുന്നു. ഇതിൻെറ ഭാഗമായി മുൻ വ൪ഷങ്ങളിൽ നടന്ന പഠന പദ്ധതിയുടെ തുട൪ച്ചയാണ് ഇത്തവണ പുനരാരംഭിക്കുന്നത്.
ജില്ലാ കമ്മിറ്റിയംഗങ്ങൾ മുതൽ ബ്രാഞ്ച് സെക്രട്ടറിമാ൪ വരെയുള്ളവ൪ക്ക് വിവിധ ഘട്ടങ്ങളിലായി തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയിലും പാ൪ട്ടിയംഗങ്ങൾക്ക് പിന്നീട് അതത് ജില്ലകളിലുമായി നടക്കുന്ന ക്ളാസുകൾ തെരഞ്ഞെടുപ്പിനു മുമ്പായി പൂ൪ത്തിയാക്കാനാണ് സി.പി. എം ലക്ഷ്യമിടുന്നത്. അതേസമയം തൊഴിലാളി സംഘടനയായ സി.ഐ.ടി.യു, സി.പി.എമ്മിൻെറ വിവിധ വ൪ഗ-ബഹുജന സംഘടനകൾ എന്നിവയിലും തെരഞ്ഞെടുപ്പിന് മുമ്പ് ആശയപഠനം പൂ൪ത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.