Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2013 11:28 AM GMT Updated On
date_range 8 Jun 2013 11:28 AM GMTകൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭൂരഹിതര്‍ തടഞ്ഞു
text_fieldsbookmark_border
പെരിങ്ങോം: പെരിന്തട്ട വില്ലേജിലെ കണ്ണങ്കൈ ഭാഗത്തെ മിച്ചഭൂമി കൈയേറി കുടിൽ കെട്ടുകയും സ്ഥലം അളന്നുതിരിക്കുകയും ചെയ്തത് ഒഴിപ്പിക്കാനെത്തിയ തളിപ്പറമ്പ് തഹസിൽദാരെയും സംഘത്തെയും ഭൂരഹിത൪ തടഞ്ഞ് തിരിച്ചയച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പെരിങ്ങോം പൊലീസിൻെറ സഹായത്തോടെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാരും വില്ലേജ് അധികൃതരും ഉൾപ്പെടുന്ന സംഘത്തെയാണ് തടഞ്ഞത്. മിച്ചഭൂമിയായി സ൪ക്കാ൪ ഏറ്റെടുത്തിരിക്കുന്ന ഭൂമി നിലവിൽ കോടതി വ്യവഹാരത്തിലുള്ളതാണെന്നും അതിനാലാണ് കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതെന്നുമായിരുന്നു തഹസിൽദാരുടെ നിലപാട്.
എന്നാൽ, ഇതേ ഭൂമിയുടെ മിക്ക ഭാഗങ്ങളും നേരത്തേ തന്നെ ഭൂരഹിത൪ക്ക് പതിച്ചുനൽകിയിട്ടുള്ളതാണെന്നും വില്ലേജധികൃതരുടെ അലംഭാവം മൂലം അളന്നു തിരിച്ചുനൽകാൻ വൈകിയതാണെന്നും ഭൂരഹിത൪ വാദിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക൪ഷകത്തൊഴിലാളി യൂനിയൻ നേതാക്കൾ ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തിയതിനെ തുട൪ന്ന് നടപടികൾ നി൪ത്തിവെക്കുകയായിരുന്നു. പതിച്ചുകിട്ടിയ മിച്ചഭൂമിയിൽനിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഭൂരഹിത൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story