Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകടലാക്രമണം: തീരത്ത്...

കടലാക്രമണം: തീരത്ത് കല്ലിടല്‍ മൂന്നുദിവസത്തിനകം പൂര്‍ത്തീകരിക്കും

text_fields
bookmark_border
കടലാക്രമണം: തീരത്ത് കല്ലിടല്‍ മൂന്നുദിവസത്തിനകം പൂര്‍ത്തീകരിക്കും
cancel

ആലപ്പുഴ: രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന ജില്ലയുടെ തീരപ്രദേശങ്ങളിൽ മൂന്നുദിവസത്തിനുള്ളിൽ താൽക്കാലിക സംരക്ഷണത്തിനായുള്ള കല്ലിടൽ നടപടികൾ പൂ൪ത്തീകരിക്കാൻ തീരുമാനം. ഞായറാഴ്ച കലക്ടറേറ്റിൽ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിൻെറ സാന്നിധ്യത്തിൽ ചേ൪ന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കല്ലിടലിൻെറ വേഗതയും ഇതിന് ഉപയോഗിക്കുന്ന ലോറികൾ അടക്കമുള്ള മെഷിനറികൾ കൂട്ടാനും ഇറിഗേഷൻവകുപ്പിന് നി൪ദേശം നൽകി. ജില്ലാ ഭരണകൂടത്തിൻെറ സഹായം ഇക്കാര്യത്തിൽ വകുപ്പിന് ലഭിക്കും.
താൽക്കാലിക കടൽഭിത്തി നി൪മിക്കുന്നതിന് കരിങ്കല്ല് ലഭ്യമാകുന്നില്ലെന്ന് ഉദ്യോഗസ്ഥ൪ യോഗത്തെ അറിയിച്ചു. വലിയ കല്ലുകൾ ഇടാൻ മാത്രമാണ് നാട്ടുകാ൪ സമ്മതിക്കുന്നത്. ഒരുദിവസം 30 മുതൽ 40 ലോഡ് വരെ കല്ലുകൾ മാത്രമാണ് ലഭിക്കുന്നത്. ഇതിനാൽ പല പ്രദേശങ്ങളിലും കരിങ്കല്ലുകൾ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. പലസ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞ് കരിങ്കല്ലുകൾ നാട്ടുകാ൪ ആവശ്യപ്പെടുന്ന പ്രദേശത്ത് ഇറക്കാൻ നി൪ബന്ധിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു.
താൽക്കാലിക കടൽഭിത്തി നി൪മിക്കുന്നതിനുള്ള കല്ല് കൊണ്ടുവരുന്നതിന് ഗതാഗതച്ചെലവ് നോക്കേണ്ടതില്ലെന്നും കൂടുതലായി വരുന്ന ചെലവ് നൽകാൻ നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ പറഞ്ഞു. ചേന്നവേലി, ആയിരംതൈ, ഓമനപ്പുഴ, പുന്നപ്ര, പുറക്കാട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം. കല്ല് കൊണ്ടുവരുന്നതിന് കരാറുകാ൪ സഹകരിക്കുന്നില്ലെങ്കിൽ അവ൪ക്കെതിരേ നടപടിയെടുക്കാൻ ജില്ലാഭരണകൂടം തയാറാകണം. കടലാക്രമണത്തെ തുട൪ന്ന് ആളുകളെ മാറ്റിമാ൪പ്പിക്കേണ്ടിവന്നാൽ അതിന് വിദ്യാലയങ്ങളല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താൻ തഹസിൽദാ൪മാ൪ക്ക് യോഗം നി൪ദേശം നൽകി.
കഴിഞ്ഞവ൪ഷം പുറക്കാട് കടലാക്രമണത്തിനിരയായ കുടുംബങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ച് പരിശോധിക്കാൻ കലക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. കടലാക്രമണത്തിനിരയായവ൪ക്ക് സൗജന്യറേഷൻ അല്ലാതെ മറ്റ് ആനുകൂല്യം ലഭിച്ചില്ലെന്ന പരാതി ജനപ്രതിനിധികൾ ഉയ൪ത്തിയതിനെത്തുട൪ന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കലക്ട൪ക്ക് നി൪ദേശം നൽകിയത്. പുറക്കാട്, ചേന്നവേലി, കാട്ടൂ൪, ആയിരംതൈ എന്നിവടങ്ങളിൽ പുലിമുട്ടുകൾ നി൪മിക്കുന്നതിനുള്ള പദ്ധതി സ൪ക്കാറിൻെറ പരിഗണനയിലാണ്. 50 കോടി ചെലുവുവരുന്ന പദ്ധതി ഉടൻ നടപ്പാക്കും. കടലാക്രമണം സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയെയും ഇറിഗേഷൻ മന്ത്രിയെയും താൻ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ചേന്നവേലി, ആയിരംതൈ, കാട്ടൂ൪ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. പ്രദേശത്തെ വീടുകൾ സംരക്ഷിക്കുന്ന തരത്തിൽ കരിങ്കൽഭിത്തി താൽക്കാലികമായി നി൪മിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥ൪ യോഗത്തെ അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഇറിഗേഷൻ വകുപ്പിനെതിരെ രൂക്ഷവിമ൪ശങ്ങളും ഉന്നയിച്ചു.
യോഗത്തിൽ കലക്ട൪ എൻ. പത്മകുമാ൪, ആ൪.ഡി.ഒ ആൻറണി ഡൊമിനിക്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story