Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightഗുണപരമായ വിഷയങ്ങള്‍...

ഗുണപരമായ വിഷയങ്ങള്‍ അവഗണിക്കുന്നു-മന്ത്രി

text_fields
bookmark_border
ഗുണപരമായ വിഷയങ്ങള്‍ അവഗണിക്കുന്നു-മന്ത്രി
cancel

കൊല്ലം: ഗുണപരമായ വിഷയങ്ങളെ മാധ്യമങ്ങൾ അവഗണിക്കുകയാണെന്ന് മന്ത്രി കെ.സി. ജോസഫ്. കേരള പൊലീസ് അസോസിയേഷൻ 30ാം സംസ്ഥാനസമ്മേളനത്തിൻെറ ഭാഗമായി നടന്ന ‘ജുഡീഷ്യറിയും പൊലീസും മാധ്യമങ്ങളും’ എന്ന സെമിനാ൪ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളാണിന്ന് അജണ്ടകൾ തയാറാക്കുന്നത്. ദൃശ്യമാധ്യമങ്ങൾ ധാ൪മികബോധമില്ലാതെയാണ് പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നത്. അവ൪ കൊണ്ടുവരുന്ന മിക്ക വാ൪ത്തകൾക്കും 24 മണിക്കൂറിൽ കൂടുതൽ ആയുസ്സില്ല. ഫ്ളാഷ് ന്യൂസുകൾക്കുവേണ്ടിയുള്ള പാച്ചിലുകൾക്കിടയിൽ സത്യം മറച്ചുവെക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നു.
മുല്ലപ്പെരിയാ൪ സംഭവത്തെ പെരുപ്പിച്ചത് കണ്ടതാണ്. ഇപ്പോൾ മുല്ലപ്പെരിയാറിനെപ്പറ്റി ഒന്നും കേൾക്കാനില്ല. നിതാഖത്തിലും ഇതാണ് കണ്ടത്. മാധ്യമങ്ങൾ അത് അനാവശ്യമായി പൊലിപ്പിച്ചതോടെ പ്രവാസികൾക്കുതന്നെയാണ് കോട്ടമുണ്ടാകുന്നത്. റൈറ്റ് ടു ഇൻഫ൪മേഷൻ നല്ല രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനത്ത് ഭരണം സുതാര്യമാണ്. പൊലീസിൻെറ പ്രവ൪ത്തനം സ്വതന്ത്രവും സുതാര്യവുമല്ല. മാധ്യമങ്ങളിൽനിന്നുള്ള വാ൪ത്തകൾ അവരെ സ്വാധീനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
കെ.പി.എ സംസ്ഥാന പ്രസിഡൻറ് പി.ഡി. ഉണ്ണി അധ്യക്ഷതവഹിച്ചു. ജയിൽ ഡി.ജി.പി അലക്സാണ്ട൪ ഡോ. അലക്സാണ്ട൪ ജേക്കബ് വിഷയം അവതരിപ്പിച്ചു. ഒരു സംഭവമുണ്ടായാൽ മാധ്യമങ്ങൾ ഒരു പ്രതിയെ അങ്ങ് നിശ്ചയിച്ച് വാ൪ത്തകൾ പടച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.ആ൪.ഒ ചാരക്കേസിലെ ശാസ്ത്രജ്ഞനെ വെറുതെ വിട്ടതും പത്തുവ൪ഷം ജയിലിൽ കിടന്ന മഅ്ദനിയെ വിട്ടയച്ചതും നാം കണ്ടതാണ്. കേസന്വേഷിക്കുന്ന സമയത്ത് പൊലീസുകാ൪ മാധ്യമവിചാരണക്ക് വശംവദരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
പാറകൾ ഖനനംചെയ്യുകയും മണലൂറ്റുകയും ചെയ്യുന്നവരെ മാഫിയഎന്ന രീതിയിൽ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് വികസനത്തിന് തടസ്സമാണെന്ന് കേരള ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായ൪ പറഞ്ഞു. മുൻമന്ത്രി എൻ.കെ. പ്രേമചന്ദ്രൻ,എ.ഡി. ജി.പി ബി. സന്ധ്യ, മുൻ ഗുജറാത്ത് ഡി.ജി.പി ആ൪.ബി. ശ്രീകുമാ൪, മാധ്യമപ്രവ൪ത്തകൻ കെ.എം. റോയ്, ബിജു പാപ്പച്ചൻ, വിനോജ് ജറാൾഡ് തുടങ്ങിയവ൪ സംസാരിച്ചു. കെ.പി.എ വൈസ്പ്രസിഡൻറ് വി.കെ. നാരായണൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story