Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2013 9:55 AM GMT Updated On
date_range 20 May 2013 9:55 AM GMTഒമ്പത് ആരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യമേഖലക്ക്
text_fieldsbookmark_border
ദോഹ: മൂന്ന് ആശുപത്രികളും ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ രാജ്യത്തെ ഒമ്പത് ആരോഗ്യകേന്ദ്രങ്ങളുടെ നടത്തിപ്പ് 2015ഓടെ സ്വകാര്യമേഖലക്ക് കൈമാറാൻ സുപ്രീം ആരോഗ്യ കൗൺസിൽ ആലോചിക്കുന്നു. കൗൺസിൽ പുറത്തിറക്കിയ ഏറ്റവും പുതിയ വാ൪ഷിക റിപ്പോ൪ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2015ഓടെ മെഡിക്കൽ കമീഷൻെറ പുതിയ രണ്ട് ശാഖകൾ തുറക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇവയുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്കായിരിക്കുമെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. ഇതിന് പുറമെ 2015ൽ തൊഴിലാളികൾക്ക് മാത്രമായി മൂന്ന് ആശുപത്രികളും ഏതാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് കൗൺസിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവയുടെ നടത്തിപ്പും സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനാണ് തീരുമാനം.
ആരോഗ്യരംഗത്ത് വിവിധ തലങ്ങളിൽ സ്വകാര്യമേഖലക്ക് പങ്കാളിത്തം അനുവദിക്കാനുള്ള നീക്കത്തിലാണ് കൗൺസിൽ. ഇതുസംബന്ധിച്ച് പ്രത്യേക തന്ത്രത്തിനും കൗൺസിൽ രൂപം നൽകിയിട്ടുണ്ട്.
ദോഹക്ക് പുറത്തെ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം രണ്ട് വ൪ഷത്തിനുള്ളിൽ മൂന്നിരട്ടിയായി വ൪ധിപ്പിക്കുമെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story