Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2013 5:29 PM IST Updated On
date_range 19 May 2013 5:29 PM ISTഅനധികൃത മണ്ണെടുപ്പ് ആര്‍.ഡി.ഒ തടഞ്ഞു
text_fieldsbookmark_border
മൂന്നാ൪: മൂന്നാ൪ ഗവ.കോളജിൻെറ ഭൂമിയിൽ നിന്ന് മലയിടിച്ച് മണ്ണെടുക്കുന്നത് ദേവികുളം ആ൪.ഡി.ഒ മധു ഗംഗാധ൪ തടഞ്ഞു. ടൗണിലെ പുതിയ പാലത്തിനായി മണ്ണെടുക്കുന്ന കോളജ് വളപ്പിലെ പ്രദേശം സന്ദ൪ശിച്ച ശേഷമാണ് മണ്ണെടുക്കുന്നത് താൽക്കാലികമായി തടഞ്ഞത്.
ദേശീയപാതയുടെ ഭാഗമായി ടൗണിൽ നി൪മിക്കുന്ന പാലത്തിൻെറ ഇരുകരയിലുമുള്ള അപ്രോച്ച് റോഡുകളിൽ നിറക്കാനായി ഗവ.കോളജ് കാമ്പസിൽ നിന്ന് മണ്ണെടുക്കാൻ നീക്കം നടക്കുന്നതായി ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
മൂന്നാ൪-ദേവികുളം റോഡിൻെറ മുകൾവശത്തെ വലിയ കുന്നുകൾ ഇടിച്ചുവേണം മണ്ണെടുക്കാൻ. രണ്ടായിരത്തിലധികം ലോഡ് മണ്ണെടുക്കുന്നതോടെ മേഖലയിലെ ഭൂപ്രകൃതിക്ക് തന്നെ വലിയ മാറ്റം വരുമെന്ന് പരിസ്ഥിതി പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടുന്നു.
2005 ജൂണിൽ കോളജിന് മൈതാനം നി൪മിക്കാനായി കോളജ് കെട്ടിടത്തിന് പുറകിലെ വൻമല എക്സ്കവേറ്റ൪ ഉപയോഗിച്ച് ഇടിച്ച് നികത്തിയിരുന്നു. പരിസ്ഥിതി പ്രേമികളുടെ മുന്നറിയിപ്പ് അവഗണിച്ച് മണ്ണെടുത്തതിന് പിന്നാലെ ജൂലൈ യിലെ കനത്ത മഴയിൽ മലയുടെ ഒരു ഭാഗം പൂ൪ണമായും ഇടിഞ്ഞ് കെട്ടിടങ്ങളുടെ മുകളിലേക്ക് പതിച്ചു. മൂന്ന് കെട്ടിടങ്ങൾക്ക് വൻ ആഘാതമേൽപ്പിച്ച മലയിടിച്ചിലിന് ശേഷം കോളജ് തന്നെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ഇതേ അവസ്ഥ നിലനിൽക്കവെയാണ് വീണ്ടും ഇവിടെ നിന്ന് മണ്ണെടുക്കാൻ നീക്കമാരംഭിച്ചത്.
നൂറുകണക്കിന് വിദ്യാ൪ഥികളുടെ ജീവൻ തുലാസിലാകുന്ന വിധത്തിൽ മണ്ണെടുക്കുന്നതിനെതിരെ ‘മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചതിനെ തുട൪ന്ന് ആ൪.ഡി.ഒ ശനിയാഴ്ച രാവിലെ 10 ന് സ്ഥലം സന്ദ൪ശിച്ചു.
പി.ഡബ്ള്യു.ഡി അസി.എൻജിനീയ൪ ആവശ്യപ്പെട്ട പ്രകാരമാണ് താൽക്കാലിക അനുമതി നൽകിയതെന്നും പ്രദേശത്തിൻെറ മുൻകാല അനുഭവം അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻെറ അനുമതിയോടെ മാത്രമേ മണ്ണെടുക്കാൻ അനുവദിക്കൂ.
2005 ൽ കോളജ് കെട്ടിടത്തോട് ചേ൪ന്ന് മലയിടിഞ്ഞ് വീണുകിടക്കുന്ന മണ്ണ് മാത്രം നീക്കം ചെയ്യാം. ഇതിൽ കൂടുതൽ എടുത്താൽ നടപടിയുണ്ടാകുമെന്നും ആ൪.ഡി.ഒ അറിയിച്ചു.
ഇതിനിടെ ദേശീയപാതയിലെ പാലത്തിനായി ഗവ. കോളജിൽ നിന്ന് മണ്ണെടുക്കുന്നതിന് തങ്ങൾക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃത൪ വെളിപ്പെടുത്തി.
മണ്ണെടുക്കാനുള്ള അപേക്ഷ കലക്ടറുടെ എൻ.ഒ.സി സഹിതം തങ്ങൾക്ക് ലഭിച്ചതിന് ശേഷം സ്ഥലം പരിശോധിച്ച് വേണം അനുമതി നൽകാൻ. സ്വകാര്യ വ്യക്തികൾ ഇതിനായി സ൪ക്കാ൪ വ്യവസ്ഥയനുസരിച്ച് പണവും അടക്കണം. സ൪ക്കാ൪ ആവശ്യത്തിനാണെങ്കിൽ പണം വേണ്ട. പക്ഷേ, അനുമതി വേണമെന്നാണ് നിയമം. ഇക്കാര്യത്തിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
