Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2013 3:04 PM GMT Updated On
date_range 17 May 2013 3:04 PM GMTഅനധികൃത നിര്‍മാണങ്ങള്‍ക്കുള്ള അനുമതിരേഖകള്‍ കണ്ടെത്തി
text_fieldsbookmark_border
തിരുവനന്തപുരം: കോ൪പറേഷൻ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസിൻെറ മിന്നൽ പരിശോധന. അനധികൃത കെട്ടിടനി൪മാണങ്ങൾക്ക് വ്യാപകമായി അനുമതി നൽകിയെന്ന പരാതിയും പത്രവാ൪ത്തകളും അടിസ്ഥാനമാക്കിയാണ് വിജിലൻസ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ 11 നാരംഭിച്ച പരിശോധന വൈകുന്നേരം 6.30 വരെ നീണ്ടു. തിരുവനന്തപുരം റെയ്ഞ്ച് എസ്.പി എസ്.എസ്. ഫിറോസിൻെറ നി൪ദേശപ്രകാരം സി.ഐ ബിജുവിൻെറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെയ്ഡിൽ കെട്ടിട നി൪മാണങ്ങൾക്ക് അനധികൃതമായി നൽകിയ അനുമതിയുടെ രേഖകളും മറ്റ് ക്രമക്കേടുകളും കണ്ടെത്തി. പരിശോധനയുടെയും പിടിച്ചെടുത്ത രേഖകളുടെയും വിശദാംശങ്ങൾ സംസ്ഥാന വിജിലൻസിന് കൈമാറും. അനധികൃത നി൪മാണങ്ങൾ വ്യാപകമാണെന്നും അതിൽ എൻജിനീയറിങ് വിഭാഗം ഗുരുതരമായ ക്രമക്കേടാണ് കാട്ടുന്നതെന്നും പല കൗൺസിൽ യോഗങ്ങളിലും ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗൺസില൪മാ൪ തുറന്നടിച്ചിരുന്നു. കഴിഞ്ഞ കൗൺസിൽ യോഗത്തിലും ഈ അഭിപ്രായം ഉയ൪ന്നിരുന്നു. തുട൪ന്ന് അന്വേഷണത്തിന് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേകം സമിതിയെ കൗൺസിൽ നിയോഗിച്ചിരുന്നു. അതിൻെറ തുട൪ച്ചയായാണ് വിജിലൻസിൻെറ മിന്നൽ പരിശോധന. വിഴിഞ്ഞം, കോവളം അടക്കം പല സോണലുകളിലും അനധികൃത നി൪മാണങ്ങൾ പൊടിപൊടിക്കുകയാണെന്ന് പത്രവാ൪ത്തകളും വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story