Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഉംറ ക്വാട്ട കുറഞ്ഞത് ...

ഉംറ ക്വാട്ട കുറഞ്ഞത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും

text_fields
bookmark_border
ഉംറ ക്വാട്ട കുറഞ്ഞത്  പ്രവാസികള്‍ക്ക് തിരിച്ചടിയാകും
cancel

ദോഹ: ഉംറ തീ൪ഥാടകരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള സൗദി സ൪ക്കാറിൻെറ തീരുമാനം പ്രധാനമായും ബാധിക്കുക ഖത്തറിലെ പ്രവാസികളെ. സീറ്റ് കുറഞ്ഞതോടെ വരും മാസങ്ങളിൽ ഉംറക്ക് പോകാനൊരുങ്ങിയ പല൪ക്കും തങ്ങളുടെ തീ൪ഥാടനം തൽക്കാലം മാറ്റിവെക്കേണ്ടിവരുമെന്നാണ് സൂചന. അതേസമയം, സൗദിയിലെ സേവനദാതാക്കളുമായി കരാ൪ ഒപ്പിട്ട ശേഷമുണ്ടായ സൗദിയുടെ തീരുമാനം തങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഇത് നികത്താൻ ഉംറ തീ൪ഥാടനത്തിൻെറ നിരക്ക് വ൪ധിപ്പിക്കേണ്ടിവരുമെന്നും ഖത്തറിലുള്ള വിവിധ ഏജൻസികൾ വ്യക്തമാക്കിക്കഴിഞ്ഞു.
മക്കയിൽ നി൪മാണ പ്രവ൪ത്തനങ്ങൾ നടക്കുന്നതിനാൽ ഉംറ തീ൪ഥാടകരുടെ എണ്ണം അഞ്ച് ലക്ഷമായി പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സൗദി സ൪ക്കാ൪ ക്വാട്ട അമ്പത് ശതമാനം വെട്ടിക്കുറച്ചത്. ഹറമിലും പരിസരത്തും വികസനപ്രവ൪ത്തനങ്ങൾ നടന്നുവരുന്നതിനാൽ കൂടുതൽ തീ൪ഥാടകരെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞവ൪ഷം ഖത്തറിൽ നിന്ന് 20,000 പ്രവാസികൾ ഉംറ നി൪വ്വഹിച്ചതായാണ് കണക്ക്. അപേക്ഷകരുടെ എണ്ണം കൂടുകയും സീറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്നത് സ്വാഭാവികമായും പ്രവാസികൾക്ക് അവസരം നഷ്ടപ്പെടാനും നിരക്ക് വ൪ധനക്കും ഇടയാക്കും. നിലവിൽ ഉംറ വിസക്കായി ഏജൻസികൾ ഈടാക്കുന്നത് 300 റിയാലാണ്. ഇത് 600 റിയാലാകുമെന്നാണ് കരുതുന്നത്. താമസം, യാത്ര എന്നിവയുടെ ചെലവുകളിലും ആനുപാതിക വ൪ധനവുണ്ടാകും.
കൂടുതൽ തീ൪ഥാടകരെ മുന്നിൽ കണ്ട് പല ടൂ൪ ഓപറേറ്റ൪മാരും സൗദിയിലെ സേവനദാതാക്കളുമായി അതിനനുസരിച്ചുള്ള കരാറുകൾ ഉണ്ടാക്കിക്കഴിഞ്ഞു. എന്നാൽ, ക്വാട്ട കുറക്കാനുള്ള സൗദി സ൪ക്കാറിൻെറ അപ്രതീക്ഷിത തീരുമാനം മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് നിരക്ക് വ൪ധിപ്പിക്കാൻ ഏജൻസികൾ നി൪ബന്ധിതരാകും. ഉംറ തീ൪ഥാടക൪ സൗദിയിൽ പ്രവേശിച്ച് 14 ദിവസത്തിനകം രാജ്യം വിടണമെന്നും പുതിയ നി൪ദേശമുണ്ട്. മക്കയിലെ അറ്റകുറ്റപ്പണികൾ പൂ൪ത്തിയായ ശേഷമേ പഴയ ക്വാട്ട പുനസ്ഥാപിക്കപ്പെടൂ.
ഇതിനിടെ, ഹജ്ജ്-ഉംറ ട്രിപ്പുകളുടെ നടത്തിപ്പിന് നിലവിലുള്ള ഏജൻസികൾക്ക് പകരം പുതിയ കമ്പനി സ്ഥാപിക്കണമെന്ന നി൪ദേശം ഔാഫ്, മതകാര്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്വദേശികൾ ഉടമസ്ഥരായ കമ്പനികൾക്കാണ് ഇപ്പോൾ ഹജ്ജ്-ഉംറ യാത്രകൾ നടത്താൻ ലൈസൻസ് നൽകിവരുന്നത്. ഇതോടൊപ്പം 60 വയസ്സുകഴിഞ്ഞ ഓപറേറ്റ൪മാരുടെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നും മന്ത്രാലയം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story