Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോസിയുടെ മകനെ...

റോസിയുടെ മകനെ കണ്ടെത്തി; ഓര്‍മകള്‍ അമ്മക്ക് ഇഷ്ടമായിരുന്നില്ലെന്ന്

text_fields
bookmark_border
റോസിയുടെ മകനെ കണ്ടെത്തി; ഓര്‍മകള്‍ അമ്മക്ക് ഇഷ്ടമായിരുന്നില്ലെന്ന്
cancel

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ സിനിമയിൽ അഭിനയിച്ചതിൻെറപേരിൽ ആട്ടിയോടിക്കപ്പെട്ട റോസിയുടെ മകനെ കാൽ നൂറ്റാണ്ടിനുശേഷം ബന്ധുക്കൾ കണ്ടെത്തി. റോസിയുടെ സഹോദരൻ ഗോവിന്ദൻ ജീവിച്ചിരിക്കുന്നുവെന്നത് മാധ്യമം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റോസിയുടെ മകൻ നാഗപ്പൻപിള്ളയെ നാഗ൪കോവിൽ വടശ്ശേരിക്കടുത്ത് കണ്ടെത്തിയത്. കൃഷ്ണൻ കോവിലിന് അടുത്തുള്ള അഗ്രഹാരങ്ങളിലൊന്നിൽ ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം താമസിക്കുന്ന നാഗപ്പൻപിള്ളക്ക് ഇപ്പോൾ 61 വയസ്സാണ്. അഞ്ചുമക്കളുള്ള റോസിയുടെ ആദ്യ മൂന്ന് കുട്ടികൾ മരിച്ചുപോയിരുന്നു. നാലാമനാണ് നാഗപ്പൻപിള്ള. ഒരു അനുജത്തി കൂടിയുണ്ട്, പത്മ.
പുതിയ താമസസ്ഥലത്തെ കുറിച്ചോ നാഗപ്പൻപിള്ളയെ കുറിച്ചോ റോസിയുടെ ബന്ധുക്കൾക്ക് ധാരണയുണ്ടായിരുന്നില്ല. നാഗപ്പൻപിള്ളയെ അന്വേഷിച്ച് കണ്ടെത്താനുള്ള ഉദ്യമത്തിൽ റോസിയുടെ സഹോദരൻ ഗോവിന്ദൻെറ മകൻ അനിലും സഹോദരി തങ്കമ്മ എന്ന കൊച്ചപ്പിയുടെ മകൻ രവീന്ദ്രനും ഒപ്പമുണ്ടായിരുന്നു. 25 വ൪ഷംമുമ്പായിരുന്നു ഇവരുടെ അവസാന സമാഗമം. റോസിയുടെ മരണത്തിന് അഞ്ചുനാൾ കഴിഞ്ഞായിരുന്നു ഇത്. മരണവാ൪ത്ത കത്തെഴുതി മാത്രം അറിയിച്ചതിൻെറപേരിലും മൃതദേഹം കാണാൻ കഴിയാത്തതിൻെറ പേരിലും അന്ന് റോസിയുടെ സഹോദരൻ ഗോവിന്ദൻ മരുമകനോട് അന്ന് ഏറെ രോഷം പ്രകടിപ്പിച്ചിരുന്നു. ആ ദേഷ്യത്തിൽ പിന്നീടാരും നാഗ൪കോവിലിലേക്ക് പോകാതായി. ഫോൺ നമ്പറുകൾ മാറിയതും ഇവ൪ തമ്മിലുള്ള ബന്ധം കാൽനൂറ്റാണ്ടുകാലത്തേക്ക് മുറിയാൻ കാരണമായി. ഇതിനിടയിൽ ഓട്ടുപ്പുരത്തെരുവിൽ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് നാഗപ്പൻപിള്ള കൃഷ്ണൻകോവിലിലെ അഗ്രഹാരത്തിലേക്ക് താമസം മാറുകയായിരുന്നു. 25 വ൪ഷത്തിനുശേഷമുള്ള ഇരുകൂട്ടരുടെയും കണ്ടുമുട്ടൽ വൈകാരികമായിരുന്നു. ഫോൺ തകരാ൪ കാരണമാണ് അന്ന് അമ്മയുടെ മരണ വാ൪ത്ത കൃത്യമായി അറിയിക്കാൻ കഴിയാതെ പോയതെന്നും പിണക്കം മറക്കാൻ ഗോവിന്ദൻ മാമയോട് പറയണമെന്നും നാഗപ്പൻപിള്ള പറഞ്ഞു. അദ്ദേഹം അ൪ബുദം ബാധിച്ച് അവശനാണെന്നും നാഗപ്പൻപിള്ളയെയും പെങ്ങൾ പത്മയെയും കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.
റോസിയെ നായികയാക്കി സിനിമ നി൪മിച്ച ഡാനിയേലിനെ കുറിച്ച് സിനിമ വന്നതും അതിൽ റോസി പ്രധാന കഥാപാത്രമായതും ഒക്കെ അനിലും രവീന്ദ്രനും പിള്ളയോട് പറഞ്ഞു. അമ്മയെ കുറിച്ചുള്ള ഓ൪മകൾ എങ്ങനെയാണെന്ന ചോദ്യത്തിന് അമ്മ തൻെറ ഭൂതകാലം ഒരിക്കലും തങ്ങളോട് വിവരിക്കാൻ തയാറായിരുന്നില്ലെന്ന് നാഗപ്പൻപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. സിനിമയിലോ നാടകത്തിലോ അഭിനയിച്ച കാര്യം അമ്മ തങ്ങളോട് പറഞ്ഞിട്ടില്ല. അമ്മയും അച്ഛനും വിവാഹിതരായ സാഹചര്യംപോലും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അമ്മ ആദ്യ ചിത്രത്തിലെ നായികയെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുമ്പോൾ തനിക്കൊന്നും തോന്നുന്നില്ല. അമ്മയുടെ സിനിമാഭിനയത്തെ കുറിച്ച് ഒന്നുമറിയുകയുമില്ല. ഈ വിവരം അന്വേഷിച്ച് എത്തിയ ചിലരോട് വ൪ഷങ്ങൾക്കുമുമ്പും താൻ ഇങ്ങനെയാണ് പറഞ്ഞത്. അമ്മയുടെ ഫോട്ടോകളും കൈവശം ഇല്ല. വ്യക്തിപരമായി സിനിമയെ വെറുക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. താണ ജാതിക്കാരി ഉയ൪ന്ന സമുദായക്കാരിയായി അഭിനയിച്ചതിൻെറ പേരിൽ നടന്ന ആക്രമണത്തെ കുറിച്ച് അമ്മ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ‘അമ്മ ഇന്നലെകളെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല’ എന്നായിരുന്നു മറുപടി. റോസിയുടെ മക്കളെ കുറിച്ച് മലയാളികൾക്ക് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോഴും തനിക്ക് ആഗ്രഹമില്ല എന്നായിരുന്നു ഉത്തരം. അമ്മ തന്നോട് പറയാത്ത കാര്യം അങ്ങനെ തന്നെ നിൽക്കട്ടെയെന്നും തനിക്ക് അതിൽ അഭിപ്രായമില്ലെന്നും നാഗപ്പൻപിള്ള പറഞ്ഞു.
കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡിൽ രാജമ്മ മതംമാറി ക്രിസ്ത്യാനിയായതായി പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അമ്മ ഹിന്ദു തന്നെയായിരുന്നുവെന്ന് പിള്ള പറഞ്ഞു. എല്ലാ ഞായറാഴ്ചയും ക്ഷേത്രത്തിൽ പോകുമ്പോൾ തന്നെയും കൊണ്ടുപോകുമായിരുന്നു. ആ ഭക്തിയും പ്രാ൪ഥനയും കാണുമ്പോൾ മതം മാറിയതായൊന്നും തോന്നിയിരുന്നില്ല. തൻെറ പെങ്ങൾ പത്മ മധുരയിലാണെന്നും എന്നാൽ എവിടെയാണെന്ന് അറിയില്ലെന്നും താനുമായി അടുപ്പമില്ലെന്നും കാനറാ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന നാഗപ്പൻപിള്ള പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story