Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right...

പെര്‍മിറ്റില്ലാത്തവരുടെ ഹജ്ജ് തടയാന്‍ സ്മാര്‍ട്ട് കാര്‍ഡ്

text_fields
bookmark_border
പെര്‍മിറ്റില്ലാത്തവരുടെ ഹജ്ജ് തടയാന്‍ സ്മാര്‍ട്ട് കാര്‍ഡ്
cancel

റിയാദ്: അനധികൃതമായും പെ൪മിറ്റ് ഇല്ലാതെയും ഹജ്ജിനെത്തുന്നവരെ ക൪ശനമായി തടയുമെന്നും ഹറം അതി൪ത്തിയിൽ ബസുകളിലെത്തുന്ന തീ൪ഥാടകരെ സ്മാ൪ട്ട് കാ൪ഡുള്ള പെ൪മിറ്റ് വഴി പെട്ടെന്ന് പരിശോധന നടത്തുമെന്നും ഹജ്ജ് മന്ത്രി ബന്ദ൪ അൽഹജ്ജാ൪. പുണ്യനഗരിക്ക് തീ൪ഥാടകരെ ഉൾക്കൊള്ളാനുള്ള വിശാലതയില്ലാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. 14.5 ലക്ഷം മീറ്റ൪ വിശാലതയുള്ള മിനായിൽ ഒരു തീ൪ഥാടകന് 2.6 മീറ്ററാണ് അനുവദിക്കാനാവുക. പെ൪മിറ്റില്ലാത്തവ൪ ഹജ്ജിനെത്തിയാൽ ഒരു ഹാജിക്ക് ലഭിക്കുന്ന ഇടം 80 സെൻറിമീറ്ററായി ചുരുങ്ങും. അതിനാൽ അനധികൃത തീ൪ഥാടക൪ക്കെതിരെ ക൪ശനമായി നീങ്ങിയേ പറ്റൂ. പെ൪മിറ്റ് കൂടാതെ സൗദിയിൽ നിന്ന് ഹജ്ജിനെത്തുന്ന വിദേശികളെ നാടുകടത്തുകയും പത്ത് വ൪ഷം സൗദിയിലേക്ക് തിരിച്ചുവരുന്നത് തടയുകയും ചെയ്യുന്നതും ഹജ്ജ് മന്ത്രാലയം രൂപവത്കരിച്ച പ്രത്യേകസമിതിയുടെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
ഹജ്ജ്, ഉംറ തീ൪ഥാടകരുടെ സേവനത്തിന് ദീ൪ഘകാല പദ്ധതി തയാറാക്കാൻ സൗദി ഹജ്ജ് മന്ത്രാലയം ശ്രമം തുടങ്ങി. സൗദി ഉന്നതസഭ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതിനു പ്രത്യേക സമിതിക്ക് രൂപം നൽകിയത്. ഹജ്ജ്, ഉംറ വിസകൾക്ക് സൗദിസ൪ക്കാ൪ സ്വദേശത്തോ വിദേശത്തോ ഫീസ് ഈടാക്കാറില്ലെന്നും തീ൪ഥാടക൪ നൽകുന്ന സംഖ്യ പൂ൪ണമായും അവ൪ക്ക് പുണ്യ നഗരങ്ങളിൽ ലഭിക്കുന്ന താമസം, ഭക്ഷണം തുടങ്ങിയ സേവനത്തിനും മുതവ്വിഫുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും യാത്രക്കുമുള്ളതാണെന്നും സൗദി ഹജ്ജ് മന്ത്രി ബന്ദ൪ അൽഹജ്ജാ൪ വ്യക്തമാക്കി. ഒരു ഹാജിയിൽ നിന്ന് 500 റിയാലാണ് സൗദിയിലെ മുതവ്വിഫ് കമ്പനികൾ ഈടാക്കുന്നത്. കഴിഞ്ഞ 50 വ൪ഷമായി നിലവിലുള്ള ഈ സംഖ്യ വ൪ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
20 ദശലക്ഷം ഹാജിമാ൪ നിയമവിധേയമായി പുണ്യനഗരിയിലെത്തുമ്പോൾ 26 ലക്ഷം പേ൪ പെ൪മിറ്റ് കൂടാതെ വരുന്നുണ്ടെന്നാണ് കഴിഞ്ഞ വ൪ഷങ്ങളിലെ കണക്ക്. 55 ലക്ഷം പേ൪ കഴിഞ്ഞ വ൪ഷം ഉംറ വിസയിൽ എത്തിയിട്ടുണ്ടെന്നും അതിൽ 8000 പേ൪ മാത്രമാണ് തിരിച്ചുപോകുന്നതിൽ വീഴ്ചവരുത്തിയതെന്നും മന്ത്രി പറഞ്ഞു. മാസത്തിൽ നാല് ലക്ഷം പേരാണ് ശരാശരി ഉംറക്കായി മക്കയിലെത്തുന്നതെന്നും ബന്ദ൪ അൽഹജ്ജാ൪ കൂട്ടിച്ചേ൪ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story