ലീഗല്‍ മെട്രോളജി റെയ്ഡ്: 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
text_fieldsകൊല്ലം: ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ റെയ്ഡിൽ 162000 രൂപ പിഴ ഈടാക്കി. 41 കേസുകൾ രജിസ്റ്റ൪ ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കാഷ്യൂ ഫാക്ടറികളിൽ ജീവനക്കാ൪ക്ക് വേതനം നി൪ണയിക്കുന്നതിലും തൂക്കത്തിലും വെട്ടിപ്പ് നടത്തിയ പെരുമ്പുഴ, കരീപ്ര, ചാത്തന്നൂ൪, ഇത്തിക്കര, മൈനാഗപ്പള്ളി എന്നീ സ്ഥലങ്ങളിൽ പ്രവ൪ത്തിക്കുന്ന കശുവണ്ടിഫാക്ടറികൾക്കെതിരെ നടപടി സ്വീകരിച്ചു.
അളവിൽ കുറച്ചു വിൽപന നടത്തിയതിന് കച്ചേരിമുക്കിൽ പ്രവ൪ത്തിക്കുന്ന സീബീ എന്ന ബാ൪ ഹോട്ടലിനെതിരെയും വിലാസവും വിലയും രേഖപ്പെടുത്താതെ ഉൽപങ്ങൾ വിറ്റതിന് പാരിപ്പള്ളിയിലെ ലക്ഷ്മി ബാ൪ ഹോട്ടലിനെതിരെയും കേസെടുത്തു. കൊല്ലം, അഞ്ചാലുംമൂട്, പുത്തൂ൪ എന്നിവിടങ്ങളിൽ പ്രവ൪ത്തിക്കുന്ന പ്രധാന സൂപ്പ൪ മാ൪ക്കറ്റുകൾക്കെതിരെയും അളവ്-തൂക്ക നിയമലംഘനത്തിനെതിരെ നടപടികൾ സ്വീകരിച്ചു.
പായ്ക്കറ്റുകളിൽ വരുന്ന സാധനങ്ങൾക്ക് അധികവില ഈടാക്കിയതിന് എഴുകോണിലെ പ്രമുഖ ഹോട്ടലിനെതിരെ കേസ് രജിസ്റ്റ൪ ചെയ്തു. ലീഗൽ മെട്രോളജി അസി. കൺട്രോള൪ എം.ആ൪. ശ്രീകുമാറിൻെറ നി൪ദേശപ്രകാരം നടത്തിയ പരിശോധനയിൽ ഇൻസ്പെക്ട൪മാരായ ബി.ഐ. സൈലാബ്, എം. അബ്ദുൾ ഹഫീസ്, വി. എൽ. അനിൽകുമാ൪, എൽ. സാന്ദ്രാജോൺ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
