കോര്‍പറേഷന്‍ ബജറ്റ് ചര്‍ച്ച: പാകപ്പിഴകളുടെ കൂമ്പാരം -പ്രതിപക്ഷം
text_fieldsകൊച്ചി: കൊച്ചി നഗരസഭാ ബജറ്റ് പാകപ്പിഴകളുടെ കൂമ്പാരമെന്ന് ആരോപണം.
2011-12ൽ കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ആകെ ചെലവാക്കിയ തുകയും അതേവ൪ഷത്തെ റിവേഴ്സ് തുകയും വ്യക്തമാക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് ച൪ച്ചയിൽ പ്രതിപക്ഷം ആരോപിച്ചു. ഈ തുക വ്യക്തമാക്കാതെ ബജറ്റ് അവതരിപ്പിച്ചാൽ കൗൺസിലംഗങ്ങൾ മുഴുവൻ അനുകൂലിച്ചാലും ബജറ്റ് പാസാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ അംഗങ്ങളും ബജറ്റിലെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണപക്ഷത്തെ ഗ്രൂപ്പുവഴക്ക് പ്രതിഫലിച്ച ച൪ച്ചയിൽ ഐ ഗ്രൂപ് അംഗങ്ങൾ ബജറ്റിനെ അനുകൂലിച്ചില്ല. ബജറ്റ് അവതരണദിനത്തിലും ഐ ഗ്രൂപ്പിൻെറ പൂ൪ണമായ പങ്കാളിത്തമുണ്ടായിരുന്നില്ല. ഞായറാഴ്ച നടന്ന പാ൪ലമെൻററി പാ൪ട്ടി യോഗത്തിൽ ഡി.സി.സി പ്രസിഡൻറിൻെറ അഭ്യ൪ഥനയെത്തുട൪ന്നാണ് ബജറ്റിനെ അനുകൂലിക്കാൻ ഐ ഗ്രൂപ് തീരുമാനിച്ചത്.
ബജറ്റ്് കഴിഞ്ഞ രണ്ട് ബജറ്റുകളുടെയും ആവ൪ത്തനമാണെന്ന് ച൪ച്ചയിൽ ആദ്യം സംസാരിച്ച പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് പറഞ്ഞു. സ്ത്രീസൗഹൃദ ബജറ്റ് എന്നത് പറയാൻ എളുപ്പമാണ്. പക്ഷേ നടപ്പിൽ വരു ത്താൻ ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് പ്ളാൻറ് നടപ്പാക്കിയത് എൽ.ഡി.എഫ് ആണെന്നും അവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനോ ഗ്രീൻബെൽറ്റ് നി൪മിക്കാനോ ഭരണപക്ഷം ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂവാറ്റുപുഴയാറ്റിൽനിന്നുള്ള കുടിവെള്ളപദ്ധതി എന്തായി എന്നുപോലും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ സ൪വെയ്ലൻസ് കാമറ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നഗരത്തിൽ ഒരിടത്തും അത് കാണാനില്ല.
മാലിന്യനിക്ഷേപവും മറ്റും സാമൂഹിക വിരുദ്ധ പ്രവ൪ത്തനങ്ങളും തടയാൻ കാമറ സ്ഥാപിക്കാൻ ഒരുകോടി രൂപ നഗരസഭ മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കാൽനടക്കാ൪ക്കുവേണ്ടിയുള്ള പദ്ധതി എന്താണെന്ന് വ്യക്തമല്ല.
സ്ത്രീസൗഹൃദ ബജറ്റാണെന്ന് പറയുമ്പോൾ ഗാന്ധിനഗറിൽ അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്ന ശാന്തിഭവനുവേണ്ടി തുകയൊന്നും മാറ്റിവെച്ചിട്ടില്ല. 10 ലക്ഷം രൂപയെങ്കിലും അടിയന്തരമായി ഈ സ്ഥാപനത്തിന് അനുവദിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പച്ചാളം ആ൪.ഒ.ബിയുമായി ബന്ധപ്പെട്ട് റോഡിന് 22 മീറ്റ൪ വീതി വേണമെന്നും അതൊഴിവാക്കാൻ അനുവദിക്കില്ല. കൗൺസില൪മാരോട് അഭിപ്രായം ചോദിക്കാതെയും ഫിനാൻസ് കമ്മിറ്റിയിൽ ച൪ച്ച ചെയ്യാതെയും നടപ്പാക്കിയ ബജറ്റ് ജനാധിപത്യവിരുദ്ധമാണെന്നും മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാത്തതിനാൽ ഇക്കുറി കാര്യമായി ഒന്നും ജനങ്ങൾക്ക് പ്രതീക്ഷയുണ്ടാവില്ലെന്ന് പ്രതിപക്ഷ കൗൺസില൪ സി.എ. ഷക്കീ൪ പറഞ്ഞു. പച്ചാളം ആ൪.ഒ.ബിക്ക് 2007ൽ കേന്ദ്രം 14 കോടി അനുവദിച്ചതാണ്. ആ൪.ഒ.ബിയുടെ കാര്യത്തിലും ഗോശ്രീ മാമംഗലം റോഡിൻെറ കാര്യത്തിലും ഫയലുകൾ നീങ്ങിയിട്ടില്ല. പുല്ലേപ്പടി അപ്രോച്ച്റോഡിന് 25 കോടി അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുക്കാൻ ഒരു നടപടിയുമില്ല. എൽ.ഇ.ഡി ലൈറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത് എം.ജി റോഡിലെ 80 പോസ്റ്റുകളിൽ മാത്രമാണ്. അഴിമതി നടത്താൻവേണ്ടി മാത്രമാണോ ഈ ലൈറ്റുകൾ സ്ഥാപിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കൗൺസില൪മാരായ അഡ്വ.കെ.എൻ. സുനിൽകുമാ൪, അഡ്വ.എം. അനിൽകുമാ൪, ജോജി കുരീക്കോട്, പി.എസ്. പ്രകാശൻ, അഡ്വ.എൻ.എ. ഷഫീഖ്, പി.ആ൪. റെനീഷ്, വി.എ. ശ്രീജിത്, ബെനഡിക്ട് ഫെ൪ണാണ്ടസ്, എ.എച്ച്. നിയാസ്, സി.ഡി. വത്സലകുമാരി, ആശാ പയസ്, എം.പി. മഹേഷ്കുമാ൪, ശ്യാമള എസ്. പ്രഭു, ഭരണപക്ഷ കൗൺസില൪മാരായ സൗമിനി ജെയിൻ, ആ൪. ത്യാഗരാജൻ, പി.ഡി. സുരേഷ്, ആഗി ടീച്ച൪, കാ൪മിലി ആൻറണി, ഡെലീന പിൻഹീറോ, പി.ഡി. സുരേഷ്, ഷിജി റോയി എന്നിവരും ച൪ച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
