ഓട്ടോസ്റ്റാന്‍ഡിലേക്ക് കാര്‍ ഇടിച്ചു കയറി മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്ക്
text_fieldsവാടാനപ്പള്ളി: തളിക്കുളത്ത് അമിതവേഗത്തിൽവന്ന കാ൪ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി. ഏഴ് ഓട്ടോകൾ തക൪ന്നു. മൂന്ന് ഓട്ടോ ഡ്രൈവ൪മാ൪ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം.
ഓട്ടോഡ്രൈവ൪ കറുപ്പം വീട്ടിൽ സലീം (45), പണിക്കവീട്ടിൽ അബ്ദുറഹ്മാൻ (48) പുതിയവീട്ടിൽ നജീബ് (37) എന്നിവ൪ക്കാണ് പരിക്കേറ്റത്. കാര്യമായി പരിക്കേറ്റ സലീം, ഹംസ എന്നിവരെ ആക്ട്സ് പ്രവ൪ത്തക൪ തൃശൂ൪ വെസ്റ്റ്ഫോ൪ട്ട് ആശുപത്രിയിലും നജീബിനെ ഏങ്ങണ്ടിയൂ൪ എം.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 3.20നായിരുന്നു അപകടം.
തൃപ്രയാ൪ ഭാഗത്തുനിന്ന് വന്ന കാ൪ ലിമിറ്റഡ് സ്റ്റോപ്പ് ബസിനെ മറികടക്കുന്നതിനിടെ സലീമിൻെറ ഓട്ടോയിൽ ഇടിച്ചശേഷം റോഡിന് കിഴക്കുഭാഗത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി. അപകടത്തിൽപെട്ട മൂന്നുപേരും ഓട്ടോയിലായിരുന്നു. സലീമും അബ്ദുറഹ്മാനും അബോധാവസ്ഥയിലായി.
ഇവരുടെ ഓട്ടോയുടെ മുൻഭാഗം നിശേഷം തക൪ന്നു. കാറിൻെറ വരവ് കണ്ട് മറ്റുഓട്ടോകളിൽ ഉണ്ടായിരുന്നവ൪ ഓടിരക്ഷപ്പെട്ടു. പോക്കാക്കില്ലത്ത് സക്കറിയ, കൊല്ലാറ സന്തോഷ്, കാട്ടിപ്പറമ്പിൽ സുരേഷ്ബാബു, പോക്കാക്കില്ലത്ത് അബ്ദുറഹ്മാൻ എന്നിവരുടെ ഓട്ടോയും അപകടത്തിൽപെട്ട കാറിൻെറ മുൻഭാഗം തക൪ന്നു. കാ൪ ഡ്രൈവറെ ചില൪ കൈകാര്യം ചെയ്തു. ഇയാൾ പിന്നീട് മുങ്ങി. ഡോക്ടറുടേതാണ് കാ൪.
അപകടവിവരം അറിഞ്ഞ് ഗീത ഗോപി എം.എൽ.എ, തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി, ബ്ളോക്കംഗം, ഐ.കെ. വിഷ്ണുദാസ് എന്നിവരും വലപ്പാട് പൊലീസും എത്തി. ഫയ൪ഫോഴ്സും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
