ഭാര്യയുടെയും മാതാവിന്‍െറയും രോഗം തളര്‍ത്തിയ അശ്റഫ് ഉദാരമതികളുടെ സഹായം തേടുന്നു
text_fieldsമനാമ: ഭാര്യയുടെ ഗുരുതരമായ രോഗത്തിന് പുറമെ രോഗിയായ മാതാവിനെക്കൂടി ചികിത്സിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവുമായാണ് റിഫയിൽ കഫത്തീരിയ തൊഴിലാളിയായ കോഴിക്കോട് ജില്ലയിലെ വടകര വില്യാപ്പള്ളി സ്വദേശിയായ പൊട്ടക്കണ്ടി അശ്റഫ് നാട്ടിൽനിന്ന് എത്തിയിരിക്കുന്നത്. ഭാര്യയുടെ രോഗമറിഞ്ഞ് ആറു മാസംമുമ്പ് നാട്ടിലേക്ക് പോയ അഷ്റഫ് വിസ പുതുക്കാൻ കൂടിയാണ് ഈ നിസ്സഹായാവസ്ഥയിൽ രണ്ടുദിവസം മുമ്പ് വിമാനമിറങ്ങിയത്. നാട്ടിൽനിന്ന് എത്തിയപ്പോഴാണ് അഷ്റഫ് അകപ്പെട്ട ദുരന്തത്തിൻെറ ആഴം സഹപ്രവ൪ത്തകരും സുഹൃത്തുക്കളും അറിയുന്നത്. അഷ്റഫിൻെറ ഭാര്യ രണ്ട് വൃക്കയും തകരാറിലായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. വൃക്ക ഉടനെ മാറ്റിവെക്കണമെന്നാണ് ഡോക്ട൪മാ൪ നി൪ദേശിച്ചിരിക്കുന്നത്.
നാട്ടുകാരുടെയും ജോലി ചെയ്യുന്ന സ്ഥാപനത്തിൻെറ ഉടമയുടെയും കാരുണ്യത്തിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. ഇതുവരെ കൈയിലൂടെയായിരുന്നു ഡയാലിസ് ചെയ്തിരുന്നതെങ്കിൽ അണുബാധയെ തുട൪ന്ന് ഇപ്പോൾ കഴുത്തിലൂടെയാണ് ഡയാലിസ് ചെയ്യുന്നത്. ഇതിനിടെ അശ്റഫിൻെറ വൃദ്ധയായ മാതാവ് വീട്ടിൽനിന്നും വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ജീവിത ചെലവിനുതന്നെ പ്രയാസപ്പെടുന്ന കുടുംബത്തിന് ഇപ്പോൾതന്നെ ഡയാലിസിസിനും മറ്റു ചെലവുകൾക്കുമായി വലിയൊരു ബാധ്യതയാണുണ്ടായിരിക്കുന്നത്. വൃദ്ധയായ മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൻെറ അത്താണിയായ അശ്റഫിന് ഭാര്യയുടെ അസുഖത്തോടെ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മാതാവിനെയും ഭാര്യയെയും ഒരുമിച്ച് ശുശ്രൂഷിക്കേണ്ട സാഹചര്യം.
സീനത്തിൻെറ വൃക്ക മാറ്റിവെക്കാൻ ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. ഇതിനുവേണ്ടി വില്യാപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലും ജനങ്ങളുടെ സഹകരണത്തോടെ വിപുലമായ ഒരു കമ്മിറ്റി രൂപവത്കരിച്ച് പ്രവ൪ത്തനം തുടങ്ങിയിട്ടുണ്ട്. പ്രയാസമനുഭവിക്കുന്നവരുടെ വേദനയിൽ സാന്ത്വനം ചൊരിഞ്ഞ പ്രവാസികളിലാണ് അശ്റഫിൻെറ പ്രതീക്ഷ. അശ്റഫിനെയും കുടുംബത്തെയും സഹായിക്കാൻ അടുത്ത വെള്ളിയാഴ്ച ഹൂറ അനാറത്ത് ഹാളിൽ നാട്ടുകാരുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും വിപുലമായ യോഗം വില്യാപ്പള്ളി മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ വിളിച്ചുചേ൪ത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അശ്റഫ് 33459434, കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി എ.പി. ഫൈസൽ വില്യാപ്പള്ളി 33161984 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
