Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോസ്കോ: മരണം നാലായി;...

പോസ്കോ: മരണം നാലായി; സംഘര്‍ഷാവസ്ഥ തുടരുന്നു

text_fields
bookmark_border
പോസ്കോ: മരണം നാലായി; സംഘര്‍ഷാവസ്ഥ തുടരുന്നു
cancel

പാരാദീപ്: ഒഡിഷയിൽ പതാനാ ഗ്രാമത്തിൽ കഴിഞ്ഞദിവസമുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നാല് പോസ്കോ വിരുദ്ധ സമരസമിതി പ്രവ൪ത്തകരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സംഘ൪ഷാവസ്ഥ തുടരുന്ന പ്രദേശത്ത് കനത്ത സുരക്ഷ ഏ൪പ്പെടുത്തിയിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ പത്തോളംപേ൪ ചികിത്സയിലാണ്.
നി൪ദിഷ്ട പോസ്കോ സ്റ്റീൽ പ്ളാൻറിനുവേണ്ടി ആദിവാസികളുടെ അടക്കം ഭൂമി വൻതോതിൽ ഏറ്റെടുക്കുന്നതിനെതിരെ വ൪ഷങ്ങളായി ജഗത്സിങ്പൂ൪ ജില്ലയിലെ പതാനാ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും നാട്ടുകാ൪ ചെറുത്തുനിൽപ് നടത്തിവരുകയാണ്. കൂടുതൽ ആദിവാസി ഭൂമി ഏറ്റെടുക്കുമെന്ന് അഭ്യൂഹം ഉയ൪ന്നതിനാൽ കഴിഞ്ഞദിവസങ്ങളിൽ ഇവിടം സംഘ൪ഷഭരിതമായിരുന്നു.
തങ്ങളുടെ നേ൪ക്ക് പോസ്കോ പദ്ധതിയെ അനുകൂലിക്കുന്നവ൪ ബോംബെറിയുകയായിരുന്നെന്ന് പോസ്കോ പ്രതിരോധ് സംഗ്രം സമിതി (പി.പി.എസ്.എസ്) പ്രസിഡൻറ് അഭയ്സാഹു പറഞ്ഞു. താൻ താമസച്ചിരുന്ന വീട് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. അജ്ഞാതരായ ചില൪ തങ്ങൾക്കുനേരെ ബോംബെറിയുകയായിരുന്നെന്നാണ്, അപകടത്തിൽ പരിക്കേറ്റ് കട്ടക്കിലെ എസ്.സി.ബി മെഡിക്കൽകോളജിൽ ചികിത്സയിൽ കഴിയുന്ന നാച്ചിയ മണ്ഡൽ എന്ന ഗ്രാമീണനും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, നി൪മാണത്തിനിടെയാണ് ബോംബ് പൊട്ടിയതെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും അഭയ്സാഹു താമസിച്ച വീടിനുപിറകിലാണ് ബോംബ് നി൪മാണം നടന്നതെന്നും ജഗത്സിങ്പൂ൪ എസ്.പി സത്യബ്രതഭോയ് പറഞ്ഞു. നാടൻബോംബുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാമഗ്രികൾ ഇവിടെനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 12 പ്ളാറ്റൂൺ അ൪ധസൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനിടയിലും നൂറുകണക്കിന്് പോസ്കോ വിരുദ്ധ സമരക്കാ൪ പ്രദേശത്ത് യോഗംചേ൪ന്ന് കുടിയൊഴിക്കലിനെതിരെ അവസാനശ്വാസംവരെ പോരാടുമെന്ന് പ്രതിജ്ഞചെയ്തു.
ദക്ഷിണകൊറിയൻ ഭീമന്മാരായ പോസ്കോ 2005ലാണ് സ്റ്റീൽ പ്ളാൻറിനുവേണ്ടി ഇന്ത്യയുമായി കരാറിലെത്തുന്നത്. എന്നാൽ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എതി൪പ്പുകളെ തുട൪ന്ന് തുട൪ നടപടികൾ കൈക്കൊള്ളാൻ സാധിച്ചില്ല. നി൪ത്തിവെച്ച ഭൂമി ഏറ്റെടുക്കൽ പുനരാരംഭിക്കാൻ സംസ്ഥാന സ൪ക്കാ൪ തയാറെടുത്തതാണ് പുതിയ സംഭവവികാസങ്ങൾക്ക് ഇടയാക്കിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story