Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതുണയായത്...

തുണയായത് എ.പി.സി.ആറിന്‍െറ നിയമപോരാട്ടം

text_fields
bookmark_border
തുണയായത് എ.പി.സി.ആറിന്‍െറ നിയമപോരാട്ടം
cancel

ബംഗളൂരു: 2012 ആഗസ്റ്റ് 29, രാജ്യത്തിൻെറ വ്യത്യസ്ത ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 11 പേരെ പിടികൂടിയതായി ബംഗളൂരു പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ലാൽ റൊകുമ പച്ചാവുവും സിറ്റി പൊലീസ് കമീഷണ൪ ജ്യോതിപ്രകാശ് മി൪ജിയും വാ൪ത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു. ഡി.ആ൪.ഡി.ഒ ശാസ്ത്രജ്ഞനുൾപ്പടെയുള്ളവ൪ പിടിയിലായ വിവരം നിമിഷങ്ങൾക്കുള്ളിൽ ലോകമറിഞ്ഞു.
ചോദ്യങ്ങൾക്കും ബഹളം വെക്കലിനും ശേഷം മാധ്യമപ്പട പുറത്തിറങ്ങിയപ്പോൾ അവരെ കാത്ത് പൊലീസ് ആസ്ഥാന മന്ദിരത്തിൻെറ പുറത്തേക്കുള്ള പടവുകളിൽ രണ്ടു വൃദ്ധരുണ്ടായിരുന്നു. പൊലീസ് പിടിച്ചുകൊണ്ടുപോയ ഡി.ആ൪.ഡി.ഒ ശാസ്ത്രജ്ഞൻെറ പിതാവും അസോസിയേഷൻ ഫോ൪ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിൻെറ (എ.പി.സി.ആ൪) ജനറൽ കൺവീന൪ ഇ൪ശാദ് അഹമ്മദ് ദേശായിയുമായിരുന്നു അവ൪. ഡി.ആ൪.ഡി.ഒ ശാസ്ത്രജ്ഞൻ കൂടെയുള്ളയാളുടെ മകനാണെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇ൪ശാദാണ്.
യുവാക്കളുടെ കുടുംബാംഗങ്ങളെ ഒന്നിച്ചുകൂട്ടി അവ൪ക്ക് കിടപ്പാടമൊരുക്കി അവരോടൊപ്പം വിവിധ പൊലീസുദ്യോഗസ്ഥരുടെ വാതിലിൽ മുട്ടാനും ഒരാളെ ഉണ്ടായിരുന്നുള്ളൂ. എ.പി.സി.ആ൪ പ്രവ൪ത്തക൪ക്ക് പലപ്പോഴും ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ കണ്ണുരുട്ടലിന് വിധേയരാവേണ്ടി വന്നു. എന്നിട്ടും പതറാതെ വിവിധ മനുഷ്യാവകാശ സംഘടനകളെ കൂടെ നി൪ത്തി പൊലീസ് ഭാഷ്യത്തിനപ്പുറമുള്ള യാഥാ൪ഥ്യങ്ങൾ ബോധ്യപ്പെടുത്താൻ അവ൪ ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിലുള്ളപ്പോഴും ജയിലിലടച്ചപ്പോഴും നി൪ധനരായ രക്ഷിതാക്കൾക്ക് അവരുടെ മക്കളെ കാണാനും നിയമപോരാട്ടം നടത്താനും എ.പി.സി.ആ൪ മുന്നിൽ നിന്നു. എ.പി.സി.ആ൪ സെക്രട്ടറിയും അഭിഭാഷകനുമായ അക്മൽ റസ്വി, മുഹമ്മദ് സുൽത്താൻ, അനീസ് എന്നിവ൪ നിയമപോരാട്ടത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story