Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightപണിമുടക്ക്: ജില്ല...

പണിമുടക്ക്: ജില്ല രണ്ടാം ദിവസവും നിശ്ചലം

text_fields
bookmark_border
പണിമുടക്ക്: ജില്ല രണ്ടാം ദിവസവും നിശ്ചലം
cancel

കൽപറ്റ: സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂ൪ പണിമുടക്ക് വയനാട്ടിൽ പൂ൪ണമായി. രണ്ടാം ദിവസമായ വ്യാഴാഴ്ചയും ജനജീവിതം താറുമാറായി. കടകമ്പോളങ്ങളും വിദ്യാലയങ്ങളും ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ൪ക്കാ൪ ഓഫിസുകളിൽ ഹാജ൪നില ഗണ്യമായി കുറഞ്ഞു. കലക്ടറേറ്റിൻെറ പ്രവ൪ത്തനം ഭാഗികമായി.
കൽപറ്റ നഗരത്തിലുൾപ്പെടെ സമരാനുകൂലികൾ ഇരുചക്ര വാഹനങ്ങളടക്കം തടഞ്ഞു. പനമരത്ത് പൊലീസ് കാവൽ നിൽക്കെ അതുവഴി വന്ന ബൈക്കുകൾ സമരാനുകൂലികൾ തടഞ്ഞുവെച്ചു. പൊലീസ് ഇവിടെ കാഴ്ചക്കാരായി. പണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലയിൽനിന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോ൪ട്ട് ചെയ്തിട്ടില്ല.
പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളെയും വ്യാപാരികളെയും അധ്യാപകരെയും ക൪ഷകരെയും സംയുക്ത ട്രേഡ് യൂനിയൻ ജില്ലാ ചെയ൪മാൻ പി.പി. ആലി, കൺവീന൪ പി.കെ. മൂ൪ത്തി എന്നിവ൪ അഭിനന്ദിച്ചു. വിലക്കയറ്റം തടയുക, മിനിമം കൂലി പതിനായിരം രൂപയാക്കുക, തൊഴിൽ നിയമങ്ങൾ ക൪ശനമായി നടപ്പാക്കുക, കരാ൪ തൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളികളുടെ വേതനം ലഭ്യമാക്കുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
സമാപന ദിവസമായ വ്യാഴാഴ്ച വൈകീട്ട് തൊഴിലാളി യൂനിയനുകൾ കൽപറ്റയിൽ പ്രകടനവും പൊതുയോഗവും നടത്തി. സമാപന പൊതുയോഗം ഐക്യ ട്രേഡ് യൂനിയൻ ചെയ൪മാൻ പി.പി. ആലി ഉദ്ഘാടനം ചെയ്തു. പ്രകാശൻ (ബി.എം.എസ്) അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് പി.എ. മുഹമ്മദ്, സി. മൊയ്തീൻകുട്ടി (എസ്.ടി.യു), യു.എ. ഖാദ൪ (എച്ച്.എം.എസ്), സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കെ. സുഗതൻ, സി. ജയപ്രസാദ് എന്നിവ൪ സംസാരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story