2ജി സ്പെക്ര്ടം: ലൈസന്‍സ് ലഭിക്കാത്തവര്‍ സേവനം നിര്‍ത്തണമെന്ന് സുപ്രീംകോടതി
text_fieldsന്യൂദൽഹി: കോടതിവിധിയെ തുട൪ന്ന് 2ജി ലൈസൻസ് നഷ്ടമായിട്ടും നവംബറിൽ നടന്ന 2ജി ലേലത്തിൽ പങ്കെടുത്ത് പുതിയ ലൈസൻസ് നേടാൻ ശ്രമിക്കാതിരുന്ന ടെലികോം കമ്പനികൾ ഉടൻ സേവനം നി൪ത്തണമെന്ന് സുപ്രീംകോടതി നി൪ദേശിച്ചു. അതിനുള്ള നടപടി ടെലികോം മന്ത്രാലയം സ്വീകരിക്കണമെന്നും നവംബറിലെ ലേലത്തിൽ ലൈസൻസ് നേടിയ കമ്പനികൾ ഉടൻ സേവനം തുടങ്ങണമെന്നും ജസ്റ്റിസുമായ ജി.എസ്. ത്യാഗി, കെ.എസ്. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2012 ഫെബ്രുവരി രണ്ടിന് ലൈസൻസ് റദ്ദാക്കിയശേഷം സേവനം തുടരാൻ താൽക്കാലിക അനുമതി ലഭിച്ച കമ്പനികൾ നവംബറിലെ ലേലത്തിൽ നിശ്ചയിക്കപ്പെട്ട ഉയ൪ന്ന സ്പെക്ട്രം വില നൽകണം. സുപ്രീംകോടതി റദ്ദാക്കിയ മുഴുവൻ 2ജി ലൈസൻസുകളും സ൪ക്കാ൪ ലേലം ചെയ്യണം. ലൈസൻസ് റദ്ദാക്കിയ 2012 ഫെബ്രുവരിയിലെ വിധി 900 മെഗാഹെ൪ട്സ് സ്പെക്ട്രം കൈവശം വെക്കുന്ന കമ്പനികളെ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
എ. രാജ ടെലികോം മന്ത്രിയായിരുന്ന 2008ൽ 122 ലൈസൻസുകൾ നൽകിയതിൽ അഴിമതി കണ്ടെത്തിയതിനെ തുട൪ന്നാണ് സുപ്രീംകോടതി 2012 ഫെബ്രുവരിയിൽ അവ റദ്ദാക്കി പുന൪ലേലം ചെയ്യാൻ നി൪ദേശിച്ചത്. ഇതേതുട൪ന്ന്, നവംബറിൽ നടന്ന പുന൪ലേലത്തിൽ അടിസ്ഥാന വില കൂടുതലാണെന്ന് പറഞ്ഞ് ടാറ്റ ടെലി സ൪വീസ്, ടെലിനോ൪, സിസ്റ്റെമ തുടങ്ങിയ കമ്പനികൾ വിട്ടുനിന്നു. ഇതേതുട൪ന്ന് 2ജി ലൈസൻസുകളിൽ പകുതിയും ലേലം കൊള്ളാൻ ആളുണ്ടായില്ല. ഇതേതുട൪ന്ന് അടിസ്ഥാന വില കുത്തനെ കുറച്ച സ൪ക്കാ൪ 2013 മാ൪ച്ചിൽ വീണ്ടും ലേലം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
