മാലേഗാവ് സ്ഫോടനം: എന്‍.ഐ.എക്കെതിരെ കോടതിയില്‍ പ്രതികളുടെ മൊഴി
text_fieldsമുംബൈ: 2006ലെ മാലേഗാവ് സ്ഫോടനക്കേസിൽ അറസ്റ്റിലായ മനോഹ൪ സിങ്, രാജേന്ദ്ര ചൗധരി എന്നിവരെ ജനുവരി 17 വരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യുടെ കസ്റ്റഡിയിൽ വിട്ടു. 2007ലെ സംഝോത എക്സ്പ്രസ് ട്രെയിൻ സ്ഫോടനക്കേസിൽ ചണ്ഡിഗഢിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന രാജേന്ദ്ര ചൗധരിയെ വ്യാഴാഴ്ചയാണ് മുംബൈയിലെ മോക്ക കോടതി മുമ്പാകെ ഹാജരാക്കിയത്. ഇരുവരും കുറ്റമേറ്റതായും കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും പ്രത്യേക പബ്ളിക് പ്രോസിക്യൂട്ട൪ കോടതിയിൽ പറഞ്ഞു. എൻ.ഐ.എ ഉദ്യോഗസ്ഥ൪ സമ്മ൪ദം ചെലുത്തിയാണ് മൊഴിയെടുത്തതെന്ന് ഇരുവരും കോടതി മുമ്പാകെ ആരോപിച്ചു. സംഝോത എക്സ്പ്രസ് ട്രെയിൻ സ്ഫോടനക്കേസിൽ അറസ്റ്റിലായ ലോകേഷ് ശ൪മയെ മാലേഗാവ് സ്ഫോടനക്കേസിലും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷൻ ലോകേഷിനെതിരെ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിക്കണമെന്നും അപേക്ഷിച്ചു. 2007ലെ സംഝോത എക്സ്പ്രസ് ട്രെയിൻ സ്ഫോടനക്കേസിലെ ചോദ്യംചെയ്യലിനിടെ രാജേന്ദ്ര ചൗധരിയാണ് 2006ലെ മാലേഗാവ് സ്ഫോടനത്തിനു പിന്നിലെ വിവരങ്ങളും വെളിപ്പെടുത്തിയതെന്നാണ് എൻ.ഐ. എ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
