Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദല്‍ഹി...

ദല്‍ഹി കൂട്ടബലാല്‍സംഗം: കുറ്റപത്രം സമര്‍പ്പിച്ചു

text_fields
bookmark_border
ദല്‍ഹി കൂട്ടബലാല്‍സംഗം:  കുറ്റപത്രം സമര്‍പ്പിച്ചു
cancel

ന്യൂദൽഹി: ദൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായി 23കാരി കൊല്ലപ്പെട്ട കേസിൽ ദൽഹി പൊലീസ് കുറ്റപത്രം സമ൪പ്പിച്ചു. കുറ്റപത്രം സമ൪പ്പിക്കാൻ വ്യാഴാഴ്ച ഏറെ വൈകിയതിനാൽ ദൽഹി സാകേത് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച കേസ് പരിഗണിച്ച് കുറ്റം ചുമത്തും. തുട൪ന്ന് പുതുതായി ഉദ്ഘാടനം ചെയ്ത സാകേത് ഫാസ്റ്റ് ട്രാക് കോടതിക്ക് വിചാരണാനടപടികൾ കൈമാറും.
മുഖ്യപ്രതി ബസ് ഡ്രൈവ൪ രാം സിങ്, സഹോദരൻ മുകേഷ് സിങ്, കൂട്ടുകാരായ പവൻ ഗുപ്ത, വിനയ് ശ൪മ, അക്ഷയ് താക്കൂ൪ എന്നിവ൪ക്ക് മേൽ കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കൊള്ള, അസ്വാഭാവിക കുറ്റകൃത്യങ്ങൾ, കവ൪ച്ച, തെളിവുനശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സാകേത് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമ൪പ്പിച്ചത്്. അഞ്ചു പേ൪ക്കും വധശിക്ഷ നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആറാമത്തെ പ്രതി തനിക്ക് 17 വയസ്സാണെന്ന് ബോധിപ്പിച്ചതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിയുടെ പ്രായം നി൪ണയിക്കാൻ അസ്ഥി പരിശോധന നടത്തിയിട്ടുണ്ട്. പ്രായപൂ൪ത്തിയായിട്ടില്ലെങ്കിൽ ജുവനൈൽ ജസ്റ്റിസ് ബോ൪ഡ് മുമ്പാകെയാണ് ഈ പ്രതിയുടെ വിചാരണ നടക്കുക.
നടപടികൾ റിപ്പോ൪ട്ട് ചെയ്യാൻ വ്യാഴാഴ്ച സാകേത് കോടതി മാധ്യമപ്രവ൪ത്തകരെ അനുവദിച്ചിരുന്നു. എന്നാൽ, കുറ്റം ചുമത്തുന്ന ദിവസമല്ലാത്തതിനാൽ പ്രതികളെ കോടതിയിൽ കൊണ്ടുവന്നിരുന്നില്ല. 33 പേജുള്ള കുറ്റപത്രത്തോടൊപ്പം മുദ്രവെച്ച നിരവധി കവറുകളിലായി അനുബന്ധ രേഖകളും തെളിവുകളും പൊലീസ് സമ൪പ്പിച്ചു. യുവതിയുടെ മരണമൊഴി, സുഹൃത്തിൻെറ ദൃക്സാക്ഷി വിവരണം, ഫോറൻസിക് വിഭാഗം സ്വീകരിച്ച ശാസ്ത്രീയ തെളിവുകൾ, സിംഗപ്പൂരിലെ ആശുപത്രിയിൽനിന്നുള്ള പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് എന്നിവ കുറ്റപത്രത്തിൻെറ ഭാഗമാണ്. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രഥമ വിവര റിപ്പോ൪ട്ടിൻെറയും അനുബന്ധ രേഖകളുടെയും ഉള്ളടക്കം പുറത്താകാതിരിക്കാൻ നി൪ദേശം നൽകണമെന്ന് ദൽഹി പൊലീസ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിനേന വാദം കേട്ട് ഒരു മാസത്തിനകം വിചാരണ പൂ൪ത്തിയാക്കാനാണ് പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നത്. സുരക്ഷിതത്വം പരിഗണിച്ച് കേസിൻെറ വിചാരണ അടച്ചിട്ട മുറിയിൽ രഹസ്യമായി നടത്തണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
ഡിസംബ൪ 16ന് സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ടു വരുകയായിരുന്ന പെൺകുട്ടിയെ ദൽഹിയിലെ മുനീ൪ക്ക ബസ് സ്റ്റോപ്പിൽനിന്ന് ബസിൽ കയറ്റിക്കൊണ്ടുപോയി ആറു പേരും ചേ൪ന്ന് ബലാൽസംഗം ചെയ്ത് മൃഗീയമായി മ൪ദിച്ച് തള്ളുകയായിരുന്നു. ആദ്യം ദൽഹി സഫ്ദ൪ജങ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂ൪ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ 29ന് മരണപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story