Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരുണാകരന്‍...

കരുണാകരന്‍ നിറഞ്ഞുനിന്ന ഐ ഗ്രൂപ്പ് സമ്മേളനം

text_fields
bookmark_border
കരുണാകരന്‍ നിറഞ്ഞുനിന്ന ഐ ഗ്രൂപ്പ് സമ്മേളനം
cancel

തൃശൂ൪: കരുണാകരൻ നിറഞ്ഞു നിന്നു. ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ ആവേശത്തിരയിളക്കത്തോടെ- ഉശിരൻ മുദ്രാവാക്യങ്ങളിൽ,ക്ഷോഭമാ൪ന്ന പ്രസംഗകരുടെ വാക്കുകളിൽ, കൈകളിലേന്തിയ പ്ളക്കാ൪ഡുകളിൽ. ജില്ലാ കോൺഗ്രസ് പദവി ഐ ഗ്രൂപ്പിന് നഷ്ടപ്പെട്ടതിൻെറ പ്രതിഷേധമായി ചേ൪ന്ന കൺവെൻഷൻ നഗറിലാണ് കരുണാകരൻ നിറഞ്ഞു നിന്നത്. പക്ഷേ,കരുണാകരശബ്ദം ഉയ൪ത്തിയവരാകട്ടെ അവസാന കാലത്തെ ലീഡറെ പുറംകാൽ കൊണ്ട് തൊഴിച്ചവ൪, അദ്ദേഹത്തെ കാലുവാരിയവ൪. വൈകീട്ട് മൂന്നിന് പ്രഖ്യാപിച്ച കൺവെൻഷന് രണ്ടരയോടെ തന്നെ പ്രവ൪ത്തക൪ പടിഞ്ഞാറെ കോട്ടയിലും ടാഗോ൪ സെൻറിനറി ഹാളിലേക്കുള്ള റോഡിലും ബാനറുകളും പ്ളക്കാ൪ഡുകളുമായി നിരന്നു. പക്ഷേ, നാലോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.
പ്രസംഗം തുടങ്ങിയത് മുൻ എം.എൽ.എയും നിയുക്ത കെ.പി.സി.സി ജോ.സെക്രട്ടറി ടി.യു.രാധാകൃഷ്ണനാണ് തൃശൂ൪ കരുണാകരൻെറ മണ്ണാണെന്ന പ്രഖ്യാപനം നടത്തിയത്. ഇത് കേട്ടതോടെ സദസ്സ് ഇളകി മറിഞ്ഞ് ലീഡ൪ക്ക് ജയ് വിളിച്ചു. പല തവണ കരുണാകരനെന്നും ലീഡറെന്നുമുള്ള പരാമ൪ശങ്ങളോടെയായിരുന്നു രാധാകൃഷ്ണൻെറ പ്രസംഗം. പിന്നീട് പ്രസംഗിച്ച എം.പി.വിൻസൻറ് എം.എൽ.എയും കരുണാകരനാമം ഉയ൪ത്തി. പിന്നീടെത്തിയത് കോ൪പറേഷൻ മേയ൪ ഐ.പി.പോൾ പി.സി. ചാക്കോയെ ഒറ്റുകാരനെന്നും ചാരനെന്നും ആക്ഷേപിക്കാനാണ് സമയമെടുത്തത്. കോൺഗ്രസിനെ തക൪ക്കാൻ ചാക്കോയെ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീടായിരുന്നു തേറമ്പിലിൻെറ ഊഴം. ശൂന്യതയിൽനിന്ന് അദ്ഭുതങ്ങൾ കാണിച്ച മാന്ത്രികൻ എന്ന മുഖവുരയോടെയായിരുന്നു ലീഡറിലേക്ക് തേറമ്പിലിൻെറ പ്രസംഗം കടന്നത്. ഒമ്പതിൽ നിന്ന് 13ലേക്ക് ജില്ലയിലെ എം.എൽ.എമാരെ എത്തിച്ചത് കരുണാകരനാണെന്നും, ഇത് കരുണാകരൻെറ മണ്ണാണെന്നും ക്ഷോഭത്തോടെയായിരുന്നു തേറമ്പിലിൻെറ പ്രസംഗം. പലതവണ കൈവിരലുകൾ വിറയലോടെ ഇളക്കിയും, കണ്ഠം ചിതറിച്ചും നിന്നതായിരുന്നു വാക്കുകൾ. സമ്മേളനത്തിൻെറ അധ്യക്ഷനായിരുന്ന മുൻ ഡി.സി.സി പ്രസിഡൻറും യു.ഡി.എഫ് ചെയ൪മാനുമായ എം.പി.ഭാസ്കരൻ നായരും കരുണാകര മണ്ണിനെ പരാമ൪ശിക്കാതെ വിട്ടില്ല. എന്നാൽ പ്രസംഗകരിലെ മറ്റുള്ളവ൪ മന്ത്രി സി.എൻ. ബാലകൃഷ്ണനെ പരാമ൪ശിച്ചപ്പോൾ, കൂടെയുള്ളവ൪ സൂചിപ്പിച്ചപ്പോഴും ബാലകൃഷ്ണനെ ഒരിടത്തു പോലും പരാമ൪ശിക്കാതെയും തേറമ്പിൽ മാറി നിന്നു. കരുണാകരൻ നിറഞ്ഞു നിന്ന സമ്മേളനത്തിൽ അവസാന നിമിഷത്തിലും ലീഡറോടൊപ്പം നിന്ന വിശ്വസ്തൻ സി.എൻ.ഗോവിന്ദൻകുട്ടി സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ടി.വി. ചന്ദ്രമോഹൻ പങ്കെടുക്കാതിരുന്നത് ച൪ച്ച ചെയ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story