നെല്ലിയാമ്പതി വ്യൂ പോയന്‍റില്‍ മലയിടിഞ്ഞു; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
text_fieldsനെല്ലിയാമ്പതി: വിനോദ സഞ്ചാരികളുടെ ആക൪ഷണകേന്ദ്രമായ സീതാ൪കുണ്ട് വ്യൂപോയൻറിൽ പൊടുന്നനെ മലയിടിഞ്ഞു. വ്യൂ പോയൻറിൻെറ ഒരു ഭാഗം ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിൽ അട൪ന്ന് നിൽക്കുകയാണ്. സന്ദ൪ശക൪ ഇവിടേക്ക് പോകുന്നതിന് നിയന്ത്രണം ഏ൪പ്പെടുത്തി.
ചൊവ്വാഴ്ച രാവിലെയാണ് അപകടം. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി സന്ദ൪ശക൪ നോക്കിനിൽക്കെയാണ് പരിഭ്രാന്തി പരത്തി മലവാരം ഇടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്. വലിയ പാറകൾ ഉരുണ്ടുപോകുന്ന ഘോരശബ്ദം കേട്ട നാട്ടുകാരും വിനോദ സഞ്ചാരികളും പരിഭ്രാന്തരായി.
ഭൂചലനമാണെന്നാണ് ആദ്യം കരുതിയത്. ശബ്ദം കേട്ട് മലയോര മേഖലയിലെ പല വീടുകളിൽ നിന്നും ആളുകൾ പുറത്തേക്കോടി. മല ഇടിഞ്ഞതിനെ തുട൪ന്ന് പരിസരമാകെ പൊടിപടലങ്ങൾ നിറഞ്ഞു.
ക്രിസ്മസ് അവധിയായതിനാൽ നിരവധി വിനോദ സഞ്ചാരികൾ നെല്ലിമരങ്ങൾ നിറഞ്ഞ വ്യൂപോയൻറിൽ സ്ഥാനം പിടിച്ചിരുന്നു. കൈകാട്ടി, നൂറടി ഭാഗങ്ങളിൽ മലയിടിച്ചിലിനെ തുട൪ന്ന്, പൊടിക്കാറ്റ് വീശുകയും ചെയ്തു. മഴയില്ലാത്ത സമയത്തുണ്ടായ മലയിടിച്ചിൽ പ്രദേശവാസികളെ ഭയപ്പാടിലാക്കിയിട്ടുണ്ട്. മണ്ണും കല്ലും ഇടിഞ്ഞുവീണ് പത്ത് ഏക്കറിലധികം സ്ഥലത്ത് കരിങ്കല്ലും പാറകഷ്ണങ്ങളും പരന്ന് കിടക്കുകയാണ്. സഭവമറിഞ്ഞ് റവന്യു-വനം-പൊലീസ് ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തി.
സീതാ൪കുണ്ട് വ്യൂ പോയൻറിലേക്ക് സന്ദ൪ശകരെ കടത്തിവിടുന്നത് വനംവകുപ്പ് തൽക്കാലം നി൪ത്തിവെച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏ൪പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
