Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധികാര വിപുലീകരണം:...

അധികാര വിപുലീകരണം: മുര്‍സി ജഡ്ജിമാരുമായി ചര്‍ച്ച നടത്തി

text_fields
bookmark_border
അധികാര വിപുലീകരണം: മുര്‍സി  ജഡ്ജിമാരുമായി ചര്‍ച്ച നടത്തി
cancel

കൈറോ: അധികാര വിപുലീകരണത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഈജിപ്ഷ്യൻ പ്രസിഡൻറ് മുഹമ്മദ് മു൪സി രാജ്യത്തെ മുതി൪ന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡൻറിൻെറ അധികാരങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനാണു കൂടിക്കാഴ്ച. കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടതിനെ തുട൪ന്ന് അഭിഭാഷകരോടു ജോലിയിൽ തിരികെ പ്രവേശിക്കാൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആവശ്യപ്പെട്ടു. ജുഡീഷ്യറിക്കെതിരായ നിലപാടാണ് മു൪സിയുടേതെന്ന് ആരോപിച്ച് ജഡ്ജിമാ൪ ദേശവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.
തൻെറ വിജ്ഞാപനം താൽക്കാലികമാണെന്നും ഇതുസംബന്ധിച്ച ച൪ച്ചകൾക്ക് തയാറാണെന്നും മു൪സി നേരത്തേ അറിയിച്ചിരുന്നു. താൻ അധികാരമോഹിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തിൽ ഹുസ്നി മുബാറകിൻെറ ഏകാധിപത്യ വാഴ്ചയുടെ അവശിഷ്ടങ്ങൾ തുടച്ചുനീക്കുന്നതിനാണ് മു൪സി പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാ൪ലമെൻറിൻെറ അധികാരം സംരക്ഷിക്കുന്നതിനുള്ള പ്രസിഡൻറിൻെറ നടപടികളോട് രാജ്യത്തെ നല്ലൊരു വിഭാഗം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
മുബാറക് വിരുദ്ധ പ്രക്ഷോഭകാലത്ത് ജനങ്ങൾക്കുനേരെ വെടിയുതി൪ത്ത സുരക്ഷാ ഉദ്യോഗസ്ഥരെ കുറ്റമുക്തമാക്കിയതിനെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമായിരുന്നു.
അതിനിടെ, നൈൽ നദീതീര നഗരമായ ദമൻഹൂറിൽ ഞായറാഴ്ച മു൪സി അനുകൂലികളും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പതിനഞ്ചുകാരൻ കൊല്ലപ്പെട്ടു. ബ്രദ൪ഹുഡ് പ്രവ൪ത്തകനായ ഫത്ഹീ മസ്ഊദാണ് കൊല്ലപ്പെട്ടത്. സംഘ൪ഷത്തിൽ 60ഓളം ആളുകൾക്ക് പരിക്കേറ്റിരുന്നു.
അതേസമയം, മു൪സിയുടെ ഭരണഘടനാ ഉത്തരവിനോട് ഈജിപ്ത് പാ൪ലമെൻറിൻെറ ഉപരിസഭയായ ശൂറാ കൗൺസിൽ ചെയ൪മാൻ അഹ്മദ് ഫഹ്മി വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചു.
മു൪സിയുടെ നടപടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെങ്കിലും ഈ വിഷയത്തിൽ അദ്ദേഹം ജനഹിത പരിശോധന നടത്തുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ബ്രദ൪ഹുഡിൻെറ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി (എഫ്.ജെ.പി) അംഗം കൂടിയായ ഫഹ്മി പറഞ്ഞു.
പ്രസിഡൻറിൻെറ ഉത്തരവ് രാജ്യത്തെ ജനങ്ങളെ ഇസ്ലാമിസ്റ്റുകളും അല്ലാത്തവരും എന്ന വിഭജനത്തിലേക്ക് നയിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയ ശൂറാ കൗൺസിൽ ചെയ൪മാൻ, പ്രതിസന്ധി പരിഹരിക്കുന്നതിന് ദേശീയ സംവാദം വേണമെന്നും ആവശ്യപ്പെട്ടതായി ‘അൽഅഹ്റം’ റിപ്പോ൪ട്ട് ചെയ്തു. എന്നാൽ, ശൂറയിലെ ച൪ച്ചയിൽ എഫ്.ജെ.പിയും സലഫി സംഘടനയായ അന്നൂ൪ പാ൪ട്ടിയും മു൪സിയുടെ ഉത്തരവിനെ പൊതുവെ സ്വാഗതം ചെയ്യുകയാണുണ്ടായത്.
മുബാറകിൻെറ ഏകാധിപത്യ വാഴ്ചക്കാലത്തെ കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ജഡ്ജിമാരും പ്രോസിക്യൂട്ട൪മാരും പരാജയപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ജഡ്ജിമാരെ മാറ്റേണ്ടത് അത്യാവശ്യമാണെന്നും അന്നൂ൪ പാ൪ട്ടി അംഗവും ശൂറാ കൗൺസിൽ ഡെപ്യൂട്ടി ചെയ൪മാനുമായ തഹ്രീകുൽ സഹ്രി വ്യക്തമാക്കി. ജഡ്ജിമാരുടെ സംഘം വെറും ‘സോഷ്യൽ ക്ളബ്’ ആണെന്നും വ്യക്തിപരമായ താൽപര്യങ്ങളാണ് അവ൪ക്ക് പ്രധാനമെന്നും എഫ്.ജെ.പി നേതാവ് ഇസുദ്ദീൻ അൽഖൗമി ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഈജിപ്തിലെ തൊഴിൽ നിയമം മു൪സി ഭേദഗതി ചെയ്തു. രാജ്യത്തെ ഏക ട്രേഡ് യൂനിയൻ ഫെഡറേഷൻെറ കേന്ദ്ര സ്ഥാനങ്ങളിലേക്ക് സ൪ക്കാറിന് നിയമനം നടത്താവുന്നതാണ് പുതിയ നിയമം. ഫെഡറേഷൻ ബ്രദ൪ഹുഡിൻെറ നിയന്ത്രണത്തിലാവുന്നതിന് പുതിയ ഭേദഗതി വഴിതെളിയിക്കുമെന്ന് ചില തൊഴിലാളി നേതാക്കൾ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story