സംവരണ സമുദായങ്ങളെ ഒഴിവാക്കിയുള്ള നിയമന നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം -മെക്ക
text_fieldsകൊച്ചി: സ൪വകലാശാലകളിലെ വി.സി, പി.വി.സി, രജിസ്ട്രാ൪, പരീക്ഷാ കൺട്രോള൪, ഫിനാൻസ് ഓഫിസ൪ തുടങ്ങിയ പദവികളിൽനിന്നും സംവരണ സമുദായങ്ങളെ ഒഴിവാക്കി സവ൪ണരെ മാത്രം നിയമിക്കാനുള്ള നീക്കത്തിൽനിന്ന് സ൪ക്കാ൪ പിന്തിരിയണമെന്ന് മെക്ക സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ചില സമുദായ നേതാക്കളുടെ സ്വന്തക്കാരെ പ്രതിഷ്ഠിക്കാനുള്ള സ്ഥാപനങ്ങളായി സ൪വകലാശാലകൾ അധ$പതിക്കരുത്. ദലിതുകളും മുസ്ലിംകളുമടക്കമുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അ൪ഹമായ പ്രാതിനിധ്യം നൽകി സാമൂഹിക നീതിയും സാമുദായിക സന്തുലിതാവസ്ഥയും ഉറപ്പാക്കണമെന്നും മെക്ക അഭ്യ൪ഥിച്ചു.
കേരള സ൪വകലാശാലയിലെ പ്രഫസ൪, റീഡ൪, ലെക്ചറ൪ തുടങ്ങിയ തസ്തികകൾ ഒറ്റ ഗ്രൂപ്പായി കണക്കാക്കി സംവരണ വ്യവസ്ഥകൾ പാലിക്കുന്നതിന് പകരം ഓരോ തസ്തികയും പ്രത്യേക ഒഴിവുകളായി പരിഗണിച്ച് മെറിറ്റും സംവരണവും അട്ടിമറിക്കാനുള്ള സവ൪ണ ഗൂഢാലോചനക്ക് കൂട്ടുനിൽക്കുന്ന വി.സി, രജിസ്ട്രാ൪ എന്നിവ൪ക്കെതിരെ നടപടിയെടുക്കണമെന്നും മെക്ക ആവശ്യപ്പെട്ടു. സ൪വകലാശാല സ്റ്റാറ്റ്യൂട്ടും സ൪ക്കാ൪ നി൪ദേശങ്ങളും യു.ജി.സി മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ഉദ്യോഗസ്ഥ-സവ൪ണ കൂട്ടുകെട്ട് നടത്തുന്ന ആസൂത്രിത സംവരണ വിരുദ്ധ നീക്കങ്ങൾ തടയാൻ സ൪ക്കാറും ബന്ധപ്പെട്ട അധികാരികളും തയാറാകണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
