Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമുശര്‍റഫ് ഇന്ത്യന്‍...

മുശര്‍റഫ് ഇന്ത്യന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്

text_fields
bookmark_border
മുശര്‍റഫ് ഇന്ത്യന്‍ പൊലീസില്‍  റിപ്പോര്‍ട്ട് ചെയ്യണമെന്ന്
cancel

അബൂദബി: മുൻ പാകിസ്താൻ പ്രസിഡൻറ് പ൪വേസ് മുശ൪റഫിന് അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് അനുവദിച്ച വിസയിൽ ‘പൊലീസിൽ റിപ്പോ൪ട്ട് ചെയ്യുക’ (report to police) എന്ന മുദ്ര പതിപ്പിച്ചത് വിവാദമാകുന്നു. എംബസിയുടെ നടപടിയിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് മുശ൪റഫിനെ ഉദ്ദരിച്ച് യു.എ.ഇയിലെ വാ൪ത്താ വാരികയായ ‘എക്സ്പ്രസ്’ റിപ്പോ൪ട്ട് ചെയ്തു. തന്നെ അപകീ൪ത്തിപ്പെടുത്താനുള്ള മന:പൂ൪വ്വമായ ശ്രമമായിരുന്നോ അതോ പിശക് സംഭവിച്ചതാണോ എന്ന് അറിയില്ലെന്നായിരുന്നു ഇതു സംബന്ധിച്ച് മുശ൪റഫിൻെറ ആദ്യ പ്രതികരണം. ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ അംബാസഡ൪ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അത് ഒരുദ്യോഗസ്ഥന് സംഭവിച്ച കൈപ്പിഴ ആയിരുന്നെന്നും കണ്ടുപിടിച്ചയുടൻ തെറ്റ് തിരുത്തിയെന്നും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡ൪ എം.കെ. ലോകേഷ് പ്രതികരിച്ചതായും റിപ്പോ൪ട്ടിൽ പറയുന്നു. ‘ഒരു കോൺസുലാ൪ ജീവനക്കാരന് സംഭവിച്ച പിഴവ് ആണിത്. മുശ൪റഫ് ദൽഹിയിലെത്തിയപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു. ആ മുദ്ര അദ്ദേഹത്തിൻെറ വിസയിൽ നിന്ന് നീക്കാൻ ഉടൻ നടപടിയെടുത്ത് പ്രശ്നം പരിഹരിച്ചു’- അംബാസഡ൪ പറഞ്ഞു.
മുശ൪റഫ്, ഭാര്യ സേബ എന്നിവരും മറ്റ് ഒമ്പതുപേരും ഒരാഴ്ച മുമ്പാണ് ദൽഹിയിലേക്ക് പോയത്. അവിടെ വെച്ചാണ് വിസയിലെ മുദ്ര ശ്രദ്ധയിൽപ്പെട്ടത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിസ നിബന്ധനകൾ അനുസരിച്ച് ഇരുരാജ്യത്തെയും ഡിപ്ളോമാറ്റിക് പാസ്പോ൪ട്ട് കൈവശമുള്ളവരെയും അടുത്ത ബന്ധുക്കളെയും സന്ദ൪ശനവേളയിൽ പൊലീസിൽ റിപ്പോ൪ട്ട് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻ രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാ൪ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും. ഇവരുടെ വിസയിൽ ‘പൊലീസിൽ റിപ്പോ൪ട്ട് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു’ (exempted from police reporting) എന്ന് സ്റ്റാമ്പ് ചെയ്തിരിക്കും. അല്ലാതെയുള്ളവ൪ മാതൃരാജ്യത്ത് നിന്ന് മറ്റേ രാജ്യത്ത് എത്തി 24 മണിക്കൂറിനകം അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫിസിലോ റിപ്പോ൪ട്ട് ചെയ്യണം. തനിക്കും ഭാര്യക്കുമൊപ്പമുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസിൽ റിപ്പോ൪ട്ട് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നെന്നും തന്നെ അതിൽ ഉൾപ്പെടുത്തിയത് മന:പൂ൪വ്വം അപമാനിക്കാനുള്ള ശ്രമമായി കാണേണ്ടി വരുമെന്നും മുശ൪റഫ് ചൂണ്ടിക്കാട്ടി. സംഭവം അപമാനകരമായി തോന്നിയെങ്കിലും ദൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥ൪ തന്നോട് മാന്യമായി പെരുമാറിയെന്നും പ്രശ്നം ഉടൻ പരിഹരിക്കാൻ അവ൪ മുൻകൈയെടുത്തെന്നും മുശ൪റഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story