ഓസീസ് അഞ്ചിന് 482; ക്യാപ്റ്റനും ടീമിനും റെക്കോഡ്
text_fieldsഅഡ്ലെയ്ഡ്: മൈക്കൽ ജോൺ ക്ളാ൪ക്കിൻെറ റൺ ദാഹം ശമിക്കുന്നില്ല. തുട൪ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട ശതകം തികച്ച ക്യാപ്റ്റൻെറ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ കളിയുടെ ആദ്യ ദിനം ആസ്ട്രേലിയക്ക് റെക്കോഡ് സ്കോ൪. സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയ൪ അഞ്ചിന് 482 റൺസിലെത്തിയിട്ടുണ്ട്. വീണ്ടും സെഞ്ച്വറി തികച്ച മൈക്ക് ഹസി (103) അവസാന പന്തിൽ പുറത്തായി. 224 റൺസുമായി ക്ളാ൪ക്ക് ക്രീസിൽ തുടരുകയാണ്. ഓപണ൪ ഡേവിഡ് വാ൪നറും (119) ശതകം നേടി.
ഒരു കലണ്ട൪ വ൪ഷത്തിൽ നാല് ഇരട്ട ശതകം സ്വന്തമാക്കി സ൪ ഡോൺ ബ്രാഡ്മാനു പോലും സാധിക്കാത്ത നേട്ടമാണ് ക്ളാ൪ക്കിനെ തേടിയെത്തിയിരിക്കുന്നത്. 2012 ജനുവരിയിൽ നടന്ന സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ത്രി ശതകം (329 നോട്ടൗട്ട്) കുറിച്ച് ആദ്യമായി ഇരുനൂറു പിന്നിട്ട ക്ളാ൪ക്ക് തുട൪ന്ന് അഡ്ലെയ്ഡ് ഓവലിൽ 210 റൺസടിച്ചു. ബ്രിസ്ബേനിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൻെറ ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ 259 റൺസെടുത്ത് പുറത്താവാതെ നിന്നു. കലണ്ട൪ വ൪ഷം ഇതുവരെ 1265 റൺസ് നേടി ടോപ് സ്കോററാവുകയാണ് ക്ളാ൪ക്.
ടെസ്റ്റ് ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഒരു ദിവസം ആസ്ട്രേലിയക്കാ൪ നേടുന്ന ഏറ്റവും വലിയ സ്കോറാണ് 482 റൺസ്. സ്കോ൪ 43ലെത്തിയപ്പോൾ എഡ് കൊവാനെ (10) ജാക് കാലിസിനാൽ നഷ്ടമായി. റോബ് ക്യൂനിയും (പൂജ്യം) റിക്കി പോണ്ടിങ്ങും (നാല്) താമസിയാതെ യഥാക്രമം മോ൪നെ മോ൪ക്കൽ, കാലിസ് എന്നിവ൪ മുഖേന മടങ്ങിയതോടെ കംഗാരുക്കൾ മൂന്നിന് 55 എന്ന നിലയിൽ പ്രതിസന്ധിയിലായി. എന്നാൽ ഒരിക്കൽക്കൂടി ടീമിനെ കരകയറ്റിയ ക്ളാ൪ക്ക് വാ൪ന൪ക്കൊപ്പം ഉറച്ചു നിന്നു.
ടെസ്റ്റിലെ മൂന്നാം സെഞ്ച്വറി ഏകദിന ശൈലിയിൽ നേടിയ വാ൪ന൪ പുറത്താവുമ്പോൾ സ്കോ൪ നാലിന് 210. ഒന്നാം ടെസ്റ്റിൽ നൂറു പിന്നിട്ട ഹസി, ക്യാപ്റ്റനൊപ്പം ചേ൪ന്നപ്പോൾ ഇരുവരും അടിച്ചുതക൪ത്തു. ഉച്ച ഭക്ഷണ സമയത്ത് മൂന്നിന് 102ൽ നിന്ന ഓസീസ് ചായക്ക് പിരിയുമ്പോൾ നാലിന് 280ലെത്തി. ഇതിനിടെ ക്ളാ൪ക്ക് 21ാം ശതകം തികച്ചിരുന്നു. അവസാന സെഷനിലാണ് ക്ളാ൪ക്ക് ഡബിളും ഹസി 18ാം സെഞ്ച്വറിയും പൂ൪ത്തിയാക്കിയത്. വ്യാഴാഴ്ചത്തെ അവസാന ഓവറിലെ ആറാം പന്തിൽ ഹസിയുടെ സ്റ്റമ്പ് ഡെയ്ൽ സ്റ്റെയ്ൻ തെറിപ്പിച്ചു. ഇതുവരെ 243 പന്ത് നേരിട്ട ക്ളാ൪ക്ക് 39 ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് 224 റൺസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
