Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.പി.എല്‍ റേഷന്‍...

എ.പി.എല്‍ റേഷന്‍ സബ്സിഡി ബാങ്ക് അക്കൗണ്ടില്‍

text_fields
bookmark_border
എ.പി.എല്‍ റേഷന്‍ സബ്സിഡി ബാങ്ക് അക്കൗണ്ടില്‍
cancel

തിരുവനന്തപുരം: റേഷൻ കരിഞ്ചന്ത തടയുന്നതിൻെറ ഭാഗമായി എ.പി.എൽ വിഭാഗത്തിനുള്ള റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബി.പി.എൽ വിഭാഗത്തിന് റേഷൻ സാധനങ്ങൾ വാങ്ങുന്നതിന് ആ൪.എസ്.ബി.വൈ സ്മാ൪ട്ട് കാ൪ഡ് നി൪ബന്ധമാക്കും. സബ്സിഡി ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ തീരുമാനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടുന്നതിന് സപൈ്ളക്കോക്ക് 20 കോടിയും കൺസ്യൂമ൪ഫെഡിന് 15 കോടിയും നൽകും. കൊപ്ര സംഭരിക്കുന്ന സഹകരണ സംഘങ്ങൾക്ക് ക്വിൻറലിന് 500 രൂപ നിരക്കിൽ സബ്സിഡി നൽകാനും തീരുമാനിച്ചു.ബി.പി.എൽ വിഭാഗത്തിന് ഒരു രൂപ നിരക്കിൽ 25 കിലോ അരിയും എ.പി.എൽ വിഭാഗത്തിന് രണ്ട് രൂപ നിരക്കിൽ ഒമ്പത് കിലോ അരിയും നൽകുന്നുണ്ട്. ഇതിന് മാത്രം 700 കോടിയാണ് പ്രതിവ൪ഷം സബ്സിഡിയായി നൽകുന്നത്. ഇഎ.പി. എൽ വിഭാഗത്തിന് കേന്ദ്ര സ൪ക്കാ൪ പദ്ധതി പ്രകാരം 8.90 രൂപ നിരക്കിൽ പത്ത് കിലോ അരിയും നൽകുന്നുണ്ട്.
ഇനി ബി.പി. എൽ കുടുംബങ്ങൾ സ്മാ൪ട്ട് കാ൪ഡ് കൂടി റേഷൻകടയിൽ നൽകണം. സ്മാ൪ട്ട് കാ൪ഡ് രേഖപ്പെടുത്താൻ പ്രത്യേക യന്ത്രം റേഷൻ കടകൾക്ക് നൽകും. എത്ര കിലോ അരി വീതം ഓരോ കാ൪ഡുടമയും വാങ്ങിയെന്നറിയാനാണിത്. സ്മാ൪ട്ട് കാ൪ഡില്ലാത്തവ൪ക്ക് ഉടൻ ലഭ്യമാക്കും. എ.പി.എൽ കാ൪ഡുടമകൾ 8.90 രൂപ നിരക്കിൽ അരി വാങ്ങണം. ഇതിൽ ഒമ്പത് കിലോക്കുള്ള 6.90 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഇതിലൂടെ യഥാ൪ഥ അവകാശിക്ക് മാത്രമായിരിക്കും സബ്സിഡി ലഭിക്കുകയെന്ന് ഉറപ്പ് വരുത്തും. വാങ്ങുന്ന അരിക്ക് മാത്രമായിരിക്കും സബ്സിഡി.
സ൪ക്കാ൪ സംഭരിക്കുന്ന നെല്ല് സപൈ്ളകോ മുഖന അരിയാക്കി റേഷൻ കടകളിലൂടെയാണ് വിതരണം ചെയ്യുന്നത്. എന്നാൽ, ഈ അരി പൂ൪ണമായും കാ൪ഡുടമകളിൽ എത്തുന്നില്ല. സംഭരിക്കുന്ന നെല്ല് അരിയാക്കുന്നതിൽ 62,000 ടൺ ഉച്ചക്കഞ്ഞിക്കായി സ്കൂളുകൾക്ക് നൽകും. ശേഷിക്കുന്നത് റേഷൻകടകളിലൂടെ വിതരണം ചെയ്യും. ഒരു കുടുംബത്തിനാവശ്യമായ അരി റേഷൻകടകളിലൂടെ നൽകുന്നുണ്ട്. എന്നിട്ടും പൊതു വിപണിയിൽ അരിവില കുതിച്ചുയരുന്നു. സാധാരണ നിലയിൽ സംഭവിക്കാൻ പാടില്ലാത്തതാണിത്. ബി.പി.എൽ, എ.പി.എൽ അരിയുടെ ദുരുപയോഗം തടയും. മന്ത്രിസഭ അംഗീകരിച്ച പദ്ധതിയുടെ പ്രായോഗിക, സാങ്കേതിക വശങ്ങൾ ച൪ച്ച ചെയ്യാൻ വ്യാഴാഴ്ച യോഗം ചേരും.
വിപണിയിൽ ഇടപെടുന്നതിന് സപൈ്ളകോക്ക് കഴിഞ്ഞ ആഴ്ചയിൽ 15 കോടി നൽകിയിരുന്നു. ഇതിന് പുറമെയാണ് 20 കോടി നൽകുന്നത്. കൺസ്യൂമ൪ഫെഡിന് പച്ചക്കറികളും പലവ്യഞ്ജനങ്ങളും ലഭ്യമാക്കും. ഹോ൪ട്ടികോ൪പ്പ് പച്ചക്കറി വിപണിയിൽ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊപ്ര സംഭരണം കാര്യക്ഷമമാക്കുന്നതിന് സംഘങ്ങൾക്ക് ക്വിൻറലിന് 500 രൂപ നിരക്കിൽ സബ്സിഡി നൽകും. കേന്ദ്ര പദ്ധതി പ്രകാരം 5100 രൂപ നിരക്കിലാണ് കൊപ്ര സംഭരിക്കുന്നത്. ഇത് ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സബ്സിഡി നൽകി സംഭരണം ഊ൪ജിതമാക്കുന്നത്. സഹകരണ സംഘങ്ങൾ, നാളികേര ഉൽപാദക സംഘങ്ങൾ, ഫെഡറേഷൻ, മാ൪ക്കറ്റ്ഫെഡ്, കേരഫെഡ് തുടങ്ങി കൊപ്ര സംഭരിക്കുന്ന ഏജൻസികൾക്ക് സബ്സിഡിക്ക് അ൪ഹതയുണ്ടാകും. പച്ചത്തേങ്ങ കൊപ്രയാക്കി നൽകിയാൽ അവ൪ക്കും സബ്സിഡി ലഭിക്കും. സംഭരണവില വ൪ധിപ്പിക്കണമെന്ന്കേന്ദ്ര സ൪ക്കാറിനോട്ആവശ്യപ്പെടാനും തീരുമാനിച്ചു. പാമോയിലിന് നൽകുന്ന മാതൃകയിൽ വെളിച്ചെണ്ണക്കും സബ്സിഡി നൽകണമെന്നും ആവശ്യപ്പെടും. നാളികേര സംഭരണത്തിനായി കൃഷി ഭവനുകൾ മുഖേന നാളികേരം സംഭരിക്കും. ഇതിന് 21 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയത്. എട്ട് കോടി സ൪ക്കാ൪ നൽകും. ബാക്കി കൃഷി വകുപ്പിൻെറ ബജറ്റ് വിഹിതത്തിൽനിന്നെടുക്കും. ഈ പദ്ധതി പ്രകാരം 14 ജില്ലകളിലായി 20 ഡ്രയറുകൾ കൃഷി വകുപ്പ് സ്ഥാപിക്കും. 14 ജില്ലാ കൃഷി ഫാമുകൾ, എലത്തൂ൪, ഇടപ്പള്ളി, മാമം എന്നിവിടങ്ങളിലെ നാളികേര ബോ൪ഡിൻെറ കേന്ദ്രങ്ങൾ, മരട്, ആനയറ, കോഴിക്കോട്-വേങ്ങേരി എന്നിവിടങ്ങളിലെ ഇ.ഇ.സി മാ൪ക്കറ്റുകൾ എന്നിവിടങ്ങളിലാണ് ഡ്രയറുകൾ സ്ഥാപിക്കുന്നത്. പച്ചത്തേങ്ങ വെട്ടിയത് കിലോക്ക് 14 രൂപ നിരക്കിലായിരിക്കും സംഭരിക്കുക. നീര ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച് തൊഴിലാളികളുമായി ച൪ച്ച നടത്തുന്നതിനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story