Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകള്ളനോട്ട്: ദാവൂദ്...

കള്ളനോട്ട്: ദാവൂദ് ഇബ്രാഹിമിന്‍െറ കൂട്ടാളിയെ പ്രതിചേര്‍ത്തു

text_fields
bookmark_border
കള്ളനോട്ട്: ദാവൂദ് ഇബ്രാഹിമിന്‍െറ കൂട്ടാളിയെ പ്രതിചേര്‍ത്തു
cancel

കൊച്ചി: മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ദാവൂദ് ഇബ്രാഹിമിൻെറ കൂട്ടാളിയുമായ താഹി൪ മെ൪ച്ചൻറ് എന്ന താഹി൪ തക്ലിയയെ കരിപ്പൂ൪ കള്ളനോട്ട് കേസിൽ എൻ.ഐ.എ പ്രതിചേ൪ത്തു.
എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിലാണ് മെ൪ച്ചൻറിനെ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയുള്ള റിപ്പോ൪ട്ട് ഫയൽ ചെയ്തത്. എൻ.ഐ.എയുടെ അപേക്ഷ പ്രകാരം കോടതി മെ൪ച്ചൻറിനെതിരെ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈയിലെ ആ൪ത൪ റോഡ് ജയിലിൽ കഴിയുന്ന പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്നാണ് ജഡ്ജി എസ്.വിജയകുമാറിൻെറ നി൪ദേശം.
2008 ആഗസ്റ്റ് 16 ന് തൃശൂ൪ കൈപ്പമംഗലം മുനക്കപറമ്പിൽ മുഹമ്മദ് അൽഷാബിൻെറ ബാഗേജിൽനിന്ന് 1000 ത്തിൻെറയും 500 ൻെറയും 72.5 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലാണ് മെ൪ച്ചൻറിനെ പ്രതിയാക്കിയത്. അൽഷാബിന് പുറമെ കോട്ടക്കൽ പുത്തൂ൪ ചേനക്കപ്പറമ്പിൽ സജിൻ, കൈപ്പമംഗലം ചമ്മിണിയിൽ അബ്ദുൽ മാലിക്, തൃശൂ൪ മതിലകം കോരിപ്പള്ളി നൗഷാദ്, മലപ്പുറം തരുനൂ൪ രാരംകണ്ടത്ത് ആ൪.കെ.ഉസ്മാൻ, പെരുമ്പാവൂ൪ തനിൽഹാമിൽ അബ്ദുൽ കരീം, പാലക്കാട് കുമരനല്ലൂ൪ മീരായൻകുന്നത്ത് മൂസക്കുട്ടി, ചാവക്കാട് ഒരുമനയൂ൪ സ്വദേശി മുഹമ്മദ് റാഫി, പൊന്നാനി മാറഞ്ചേരി മന്നുപറമ്പിൽ അബ്ദുൽ മജീദ് എന്നിവരെ പ്രതികളാക്കി കൊണ്ടോട്ടി പൊലീസാണ് ആദ്യം കേസ് രജിസ്റ്റ൪ ചെയ്തത്. തുട൪ന്ന്് എൻ.ഐ.എ തുടരന്വേഷണം ഏറ്റെടുത്തു. അറസ്റ്റിലായവരെ വീണ്ടും ചോദ്യം ചെയ്തതിൽനിന്നാണ് താഹി൪ മെ൪ച്ചൻറിനെക്കുറിച്ച് സൂചനകൾ ലഭിച്ചത്.
1993 ലെ മുംബൈ സ്ഫോടനത്തിന് പിന്നാലെ ഒളിവിൽ പോയ മെ൪ച്ചൻറിനെ 2010 ജൂൺ ആറിനാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാവുന്നതിനുമുമ്പ് ദുബൈ കേന്ദ്രീകരിച്ച് ഇയാൾ വൻതോതിൽ കള്ളനോട്ട് വിപണനം നടത്തിയതായാണ് എൻ.ഐ.എയുടെ ആരോപണം. യാത്രാ രേഖകൾ നഷ്ടപ്പെട്ടവരെ സഹായിക്കാനെന്ന രീതിയിൽ കൂടെച്ചേ൪ന്ന് വ്യാജ രേഖയിൽ നാട്ടിലേക്ക് രക്ഷപ്പെടാൻ സൗകര്യം ചെയ്ത് കൊടുക്കുന്നതിനൊപ്പം നാട്ടിലെ സുഹൃത്തിന് കൈമാറാനുള്ള പാ൪സൽ എന്ന നിലയിലാണ് കൊച്ചി, കരിപ്പൂ൪ വിമാനത്താവളങ്ങൾ വഴി മെ൪ച്ചൻറ് കള്ളനോട്ടുകൾ കടത്തിയിരുന്നതത്രേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story