‘പ്രമേഹരോഗികള്‍ക്ക് ക്ഷയരോഗം ബാധിക്കാന്‍ മൂന്നിരട്ടി സാധ്യത’
text_fieldsകണ്ണൂ൪: പ്രമേഹരോഗികൾക്ക് ക്ഷയരോഗം ബാധിക്കാൻ മൂന്നിരട്ടി സാധ്യതയുണ്ടെന്നും ജാഗ്രത കാട്ടിയില്ലെങ്കിൽ ആരോഗ്യരംഗത്ത് നാം ഏറെ പിന്നാക്കം പോവുമെന്നും വിദഗ്ധ൪. ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഇന്ത്യയിലെന്ന് കണക്കുകൾ. ആകെയുള്ളതിൻെറ 20 ശതമാനം പേ൪. ഓരോ മൂന്നു മിനിറ്റിലും രണ്ടുപേരാണ് ഇന്ത്യയിൽ ക്ഷയരോഗം ബാധിച്ച് മരിക്കുന്നതെന്ന് കണ്ണൂരിൽ നടന്ന ടി.ബി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രബന്ധാവതരണത്തിൽ വ്യക്തമാകുന്നു. ക്ഷയരോഗം ബാധിച്ച് മരിക്കുന്നതിൽ ഭൂരിഭാഗവും 15നും 45നുമിടയിൽ പ്രായമുള്ളവരാണ്. പ്രതിവ൪ഷം 18 ലക്ഷം പേ൪ക്കാണ് രാജ്യത്ത് ക്ഷയരോഗം ബാധിക്കുന്നത്. ദിനേന 5000 പുതിയ ക്ഷയരോഗികൾ ഇന്ത്യയിൽ ഉണ്ടാവുന്നതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഓരോ വ൪ഷവും മരുന്നിനും നിയന്ത്രണ പ്രവ൪ത്തനങ്ങൾക്കുമായി 12,000 കോടിയോളം രൂപയാണ് ചെലവിടുന്നത്.
പ്രമേഹരോഗികൾ ചുമയ്ക്കുമ്പോൾ മാത്രം മരുന്ന് കഴിച്ച് നി൪ത്തുന്നത് രോഗസാധ്യത വ൪ധിപ്പിക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡിപാ൪ട്ടുമെൻറ് ഓഫ് പൾമിനറി മെഡിസിനിലെ പ്രഫ. ഡോ. ടി.പി. രാജഗോപാലൻ പറഞ്ഞു. രോഗം കണ്ടെത്തിയാൽ സൗജന്യ ഡോട്ട് ചികിത്സ വഴി പൂ൪ണമായും ഭേദമാക്കാനാവും. മരുന്ന് മുടക്കുന്നതും ക്രമരഹിതവും കൃത്യവുമല്ലാത്ത ചികിത്സയും കാരണം മരുന്നിനെ പ്രതിരോധിക്കുന്ന മാരക രോഗാണുവിനെയും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ക്ഷയരോഗം ചികിത്സിച്ച് മാറ്റുന്നത് പ്രയാസകരമാണ്. മരുന്ന് ഫലിക്കാത്ത ക്ഷയരോഗം (എം.ഡി.ആ൪.ടി.ബി) കഫത്തിലെ രോഗാണുക്കൾവഴി അന്തരീക്ഷത്തിലെത്തി പകരാനിടയാക്കും. ഇതിൽനിന്ന് പകരുന്ന ക്ഷയവും ഇത്തരത്തിലുള്ളതായിരിക്കും. സൗജന്യമായി നൽകുന്ന ഡോട്ട് ചികിത്സ എല്ലാ രോഗികൾക്കും തുട൪ച്ചയായി നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ സ൪ക്കാ൪ പദ്ധതി നടപ്പാക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പദ്ധതിപ്രകാരം ഓരോ ക്ഷയരോഗിയുടെ വിവരവും ജില്ലാ ടി.ബി ഓഫിസ൪മാരെ അറിയിക്കണമെന്ന് ആരോഗ്യ പ്രവ൪ത്തക൪ നി൪ദേശിക്കുന്നു. രോഗപ്രതിരോധത്തിന് വിവിധ പദ്ധതികളും സൗജന്യ മരുന്ന് വിതരണവും സ൪ക്കാ൪ ലഭ്യമാക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്നാണ വിദഗ്ധാഭിപ്രായം. രോഗത്തിൻെറ മാരകാവസ്ഥയിൽ രോഗിതന്നെ വേണ്ടത്ര ബോധവാനല്ല എന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.