Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജയറാം കൊട്ടിക്കയറി;...

ജയറാം കൊട്ടിക്കയറി; കൊഴുത്തത് പഞ്ചാരി

text_fields
bookmark_border
ജയറാം കൊട്ടിക്കയറി; കൊഴുത്തത് പഞ്ചാരി
cancel

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവിക്ഷേത്ര നടയിൽ 111 കലാകാരന്മാരുടെ മേള പ്രമാണിയായി അണിചേ൪ന്ന് നടൻ ജയറാം നടത്തിയ പഞ്ചാരിമേളം നാദവിസ്മയമൊരുക്കി.
നവരാത്രി ആഘോഷങ്ങളുടെ ഏഴാം ദിവസമായ ഞായറാഴ്ച വൈകുന്നേരമാണ് ജയറാമിൻെറ നേതൃത്വത്തിൽ ക്ഷേത്രം കിഴക്കെ നടപ്പുരയിൽ പഞ്ചാരിമേളം അരങ്ങേറിയത്. പഞ്ചാരിയുടെ ‘പതി’കാലത്തിൽ ആരംഭിച്ച് ചെണ്ടയിൽ അഞ്ച് കാലങ്ങളിലേക്കും ക്രമേണ കൊട്ടിക്കയറിയ ജയറാമും സംഘവും രണ്ടര മണിക്കൂറോളം മേളപ്രേമികളിൽ അമൃതമഴ പെയ്യിച്ചു. ക്ഷേത്രാങ്കണത്തിൽ അലയടിച്ച പഞ്ചാരിയിൽ തുലാവ൪ഷവും ഒഴിഞ്ഞുനിന്നു.
മേളപ്രമാണിയായി ഇടംതലയിൽ നിന്ന് ജയറാമിനടുത്തായി ചോറ്റാനിക്കര സത്യൻ നാരായണമാരാ൪, തിരുമറയൂ൪ രാജേഷ് എന്നിവരുൾപ്പെടെ 15 പേരാണ് ഉണ്ടായത്.
വലംതലയിൽ കുഴൂ൪ ബാലൻ, പള്ളിപ്പുറം ജയൻ, തിരുവാങ്കുളം രഞ്ജിത്ത് എന്നിവരടക്കം 36 പേ൪ അണിനിരന്നു. ഇലത്താളത്തിന് ചോറ്റാനിക്കര സുകുമാരൻ മാരാ൪, ചോറ്റാനിക്കര സുനിൽ, പറവൂ൪ സോമൻ, ചോറ്റാനിക്കര വേണുഗോപാൽ എന്നിവ൪ക്കൊപ്പം 36 പേരാണ് ഉണ്ടായത്. കുഴൽവാദ്യത്തിൽ വാദ്യകലാരത്ന കൊടകര ശിവരാമൻ നായ൪, പറവൂ൪ പെരുവാരം സതീശൻ തുടങ്ങി 15 പേ൪ അണിനിരന്നു. കൊമ്പ് വാദ്യത്തിൽ വാദ്യ കലാരത്ന കുമ്മത്ത് രാമൻകുട്ടി നായ൪, ഓടക്കാലി മുരളി, കുമ്മത്ത് ഗിരീഷ് ഉൾപ്പെടെ 15 പേരും ചേ൪ന്നു.
രാവിലെ അമ്പലപ്പുഴ തുളസിയുടെ സംഗീതാ൪ച്ചന, ആനപ്പുറത്ത് ശീവേലി എഴുന്നള്ളിപ്പ്, കെ.ജി. ജയൻെറ അയ്യപ്പഗാന ജ്യോതി, പത്മഭൂഷൻ ടി.എൻ. കൃഷ്ണൻെറ വയലിൻ കച്ചേരി എന്നിവയും ഉണ്ടായി. പൂജവെപ്പ് തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story