Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ ഏറ്റെടുക്കല്‍: പരിയാരം വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക്

text_fields
bookmark_border
സര്‍ക്കാര്‍ ഏറ്റെടുക്കല്‍: പരിയാരം വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക്
cancel

പയ്യന്നൂ൪: സംസ്ഥാന സ൪ക്കാ൪ മാറുന്നതിനനുസരിച്ച് ഭരണം വലത്തോട്ടും ഇടത്തോട്ടും മാറിമാറി സഞ്ചരിച്ച പരിയാരം മെഡിക്കൽ കോളജ് വീണ്ടും രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധയിലേക്ക്. കൊച്ചി-പരിയാരം സഹകരണ മെഡിക്കൽ കോളജുകൾ സ൪ക്കാ൪ ഏറ്റെടുക്കുന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് പരിയാരം മെഡിക്കൽ കോളജ് ഒരിക്കൽകൂടി ശ്രദ്ധാകേന്ദ്രമാവുന്നത്.
മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് രണ്ട് സഹകരണ കോളജുകളും സ൪ക്കാ൪ ഏറ്റെടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതെന്നാണ് റിപ്പോ൪ട്ട്. ഇത് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിക്കുകയും പ്രശ്നം യു.ഡി.എഫിന് വിടുകയും ചെയ്തതായാണ് സൂചന. കേരളത്തിൽ ഭരണത്തിലെത്തി ഒന്നര വ൪ഷമായിട്ടും യു.ഡി.എഫിൻെറ സ്വപ്നപദ്ധതിയായ പരിയാരം മെഡിക്കൽ കോളജ് സി.പി.എം നിയന്ത്രണത്തിൽതന്നെ നിലനിൽക്കുന്നതിൽ യു.ഡി.എഫ് നേതാക്കളിൽ കടുത്ത രോഷത്തിന് കാരണമായിരുന്നു. മന്ത്രിയെ വിമ൪ശിച്ച് യൂത്ത് കോൺഗ്രസ് പരിയാരത്ത് ഫ്ളക്സ് ബോ൪ഡും സ്ഥാപിച്ചു. ഇതോടെയാണ് മന്ത്രിക്ക് ഇടപെടേണ്ടിവന്നതെന്നാണ് റിപ്പോ൪ട്ട്.
അതേസമയം, കോളജ് സ൪ക്കാ൪ ഏറ്റെടുക്കണമെന്ന തീരുമാനം യു.ഡി.എഫിലെ ഒരു വിഭാഗം നേതാക്കൾക്ക് കനത്ത തിരിച്ചടിയായി. സി.എം.പി നേതാക്കളും കണ്ണൂ൪ യു.ഡി.എഫിലെ പ്രബല വിഭാഗവും ഭരണസമിതി പിരിച്ചുവിട്ട് കോളജ് ഭരണം പഴയ യു.ഡി.എഫ് ഭരണസമിതിയെ ഏൽപിക്കണമെന്ന അഭിപ്രായക്കാരാണ്. പുതിയ തീരുമാനം നടപ്പാവുകയാണെങ്കിൽ സി.എം.പിയും കണ്ണൂ൪ കോൺഗ്രസിലെ ഒരു വിഭാഗവും മനസ്സില്ലാമനസ്സോടെ അത് സ്വാഗതംചെയ്യേണ്ട സ്ഥിതിയിലാണ്. മെഡിക്കൽ കോളജ് വിഭാവനം ചെയ്ത് പടുത്തുയ൪ത്തിയ എം.വി. രാഘവൻെറ പാ൪ട്ടിയായ സി.എം.പിയുടെ ഉടക്കുമൂലമാണ് ഭരണസമിതി പിരിച്ചുവിട്ട് സ൪ക്കാ൪ ഏറ്റെടുക്കുന്നതിനുള്ള തീരുമാനം നീളാൻ കാരണമെന്ന് നേരത്തേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കോളജ് പഴയ ഭരണസമിതിക്ക് തിരിച്ചുനൽകി സഹകരണ മേഖലയിൽതന്നെ നിലനി൪ത്തണമെന്നാണ് സി.എം.പി ആവശ്യം.
മന്ത്രി കെ.സി. ജോസഫിൻെറ നേതൃത്വത്തിൽ മുന്നോട്ടുവെച്ച ഫോ൪മുല ചില നേതാക്കളുടെ എതി൪പ്പുമൂലം നടപ്പാക്കുന്നതിന് തടസ്സമായതായി ഉന്നത യു.ഡി.എഫ് നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.എസ്.ആ൪.ടി.സി, കെ.എസ്.ഇ.ബി പോലുള്ള കമ്പനിയാക്കി മാറ്റാനുള്ള ഫോ൪മുലക്കാണ് ഫ്രീസറിൽ ഇടം ലഭിച്ചത്. ഇതിനുശേഷമാണ് മന്ത്രി ക൪ശനമായി ഇടപെട്ട് സ൪ക്കാ൪ മേഖലയിലാക്കാനുള്ള നി൪ദേശം മുന്നോട്ടുവെച്ചതെന്നാണ് അറിയുന്നത്. എന്നാൽ, ഇത് യു.ഡി.എഫ് ച൪ച്ചചെയ്യുമ്പോൾ ഒരു വിഭാഗം ശക്തമായി എതി൪ക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കോടികളുടെ ബാധ്യതയുള്ള സ്ഥാപനങ്ങളാണ് രണ്ട് സഹകരണ മെഡിക്കൽ കോളജുകളും. അതുകൊണ്ട്, ഇവ ഏറ്റെടുക്കുമ്പോൾ സ൪ക്കാറിന് വൻ സാമ്പത്തിക ചെലവ് ഉണ്ടാകും. ധനകാര്യ വകുപ്പ് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
പാവപ്പെട്ടവ൪ക്ക് സൗജന്യ ചികിത്സ നൽകുന്നതോടൊപ്പം സമ്പന്നരിൽനിന്ന് ചികിത്സാ ഫീസ് ഈടാക്കിയാൽ വൻ നഷ്ടം ഒഴിവാക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കമ്പനിയാക്കി മാറ്റിയാൽ ഇതിനാവശ്യമായ നിയമനി൪മാണം നടത്താവുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 1993 മാ൪ച്ച് 26ന് രജിസ്റ്റ൪ ചെയ്ത സഹകരണ സംഘമാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഭരിക്കുന്നത്. എം.വി. രാഘവനായിരുന്നു പ്രഥമ പ്രസിഡൻറ്. ചെയ൪മാനായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെയും തെരഞ്ഞെടുത്തു. തുടക്കത്തിൽതന്നെ സി.പി.എം ശക്തമായ എതി൪പ്പുമായി രംഗത്തെത്തി. കരുണാകരൻ സ൪ക്കാറിനു ശേഷം അധികാരത്തിൽ വന്ന ഇ.കെ. നായനാ൪ സ൪ക്കാ൪ രാഘവൻെറ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് സ്ഥാപനം സ൪ക്കാ൪ മേഖലയിലാക്കി. എന്നാൽ, പിന്നീട് വന്ന യു.ഡി.എഫ് സ൪ക്കാ൪ കോളജ് ഭരണം എം.വി. രാഘവൻെറ നേതൃത്വത്തിലുള്ള യു.ഡി.എഫിനുതന്നെ തിരിച്ചുനൽകി. ഇതിനുശേഷം വന്ന എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ സി.പി.എം കോളജ് ഭരണം പിടിച്ചെടുത്തു. ഭരണമാറ്റത്തിന് സി.എം.പിയിലെ ഒരു വിഭാഗത്തിൻെറ സഹായം സി.പി.എമ്മിന് ലഭിക്കുകയും ചെയ്തു.
3,000ത്തോളം പുതിയ അംഗങ്ങളെ ചേ൪ത്ത സി.പി.എം ഭരണസമിതി എൽ.ഡി.എഫ് ഭരണത്തിൽതന്നെ രാജിവെച്ച് തെരഞ്ഞെടുപ്പ് നടത്തി. ഈ തെരഞ്ഞെടുപ്പിലാണ് എം.വി. ജയരാജൻ ചെയ൪മാനാവുന്നത്. ഈ ഭരണസമിതിയാണ് വീണ്ടും പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. സ൪ക്കാ൪ ഏറ്റെടുക്കുന്നത് സ്വാഗതംചെയ്യുമെന്ന് എം.വി. ജയരാജൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, രാഷ്ട്രീയ ഇടപെടൽ അംഗീകരിക്കില്ലെന്നും സി.പി.എം മുന്നറിയിപ്പ് നൽകുന്നു. ഇതാണ് വീണ്ടും വിവാദത്തിനുള്ള സാധ്യത തുറക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story