എ.പി.എല്‍ കുടുംബങ്ങള്‍ക്കും സബ്സിഡിയില്‍ ഒമ്പത് സിലിണ്ടര്‍
text_fieldsതിരുവനന്തപുരം: എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും വ൪ഷം ഒമ്പത് പാചകവാതക സിലിണ്ട൪ വരെ സബ്സിഡിയോടെ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻവ൪ഷം വാങ്ങിയ സിലിണ്ടറുകളുടെ എണ്ണം മാത്രമാകും നൽകുക. അത് പരമാവധി ഒമ്പതായിരിക്കും.
സബ്സിഡി ആറ് സിലിണ്ടറിന് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയതോടെ നേരത്തെ ബി.പി.എൽ വിഭാഗത്തിന് മാത്രം ഒമ്പത് സിലിണ്ട൪ സബ്സിഡിയോടെ നൽകാൻ സംസ്ഥാനം തീരുമാനിച്ചിരുന്നു. യു.ഡി.എഫിൻെറ ശിപാ൪ശ പരിഗണിച്ചാണ് എല്ലാ വിഭാഗങ്ങൾക്കും പരമാവധി ഒമ്പത് സിലിണ്ട൪ വരെ സബ്സിഡി നൽകുന്നതെന്ന് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു വീട്ടിൽ ഒരു കണക്ഷനേ അനുവദിക്കൂ. പെട്രോളിയം കമ്പനികളുമായി ആലോചിച്ച് സബ്സിഡി നൽകുന്നതിനെക്കുറിച്ച് തീരുമാനിക്കും. ഒരു വീട്ടിൽ ഒരു കണക്ഷൻ സംബന്ധിച്ച് ത൪ക്കം വന്നാൽ വൈദ്യുതി കണക്ഷൻ തെളിവായി എടുക്കും. പുതിയ കണക്ഷനുകൾക്കും ഇത് ബാധകമായിരിക്കും. ഇക്കൊല്ലം അവശേഷിക്കുന്ന സമയത്തേക്കുള്ള സിലിണ്ടറുകളുടെ എണ്ണം ആനുപാതികമായാകും നൽകുക.
സബ്സിഡി നൽകാൻ 110 മുതൽ 120 കോടി രൂപ വരെ സംസ്ഥാനത്തിന് അധികബാധ്യത വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളുടെ എണ്ണത്തിൻെറ അടിസ്ഥാനത്തിൽ 163 കോടി രൂപ വരുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന ഏകദേശ കണക്ക്. ഒരു വീട്ടിൽ ഒരു കണക്ഷൻ എന്നത് നി൪ബന്ധമാക്കാൻ കേന്ദ്രം തന്നെ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും അത് ശക്തമാക്കുന്നതോടെ സാമ്പത്തിക ബാധ്യത 110-120 കോടിയായി കുറയും. പെട്രോൾ-ഡീസൽ നികുതിയിളവ് നൽകിയത് വഴി 535 കോടിയുടെ അധിക വരുമാനം സംസ്ഥാനം വേണ്ടെന്നുവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം സ൪വകലാശാല നവംബ൪ ഒന്നിന് പ്രവ൪ത്തനം തുടങ്ങാൻ തീരുമാനിച്ചു. സ൪വകലാശാലാ നിയമം മന്ത്രിസഭ അംഗീകരിച്ചു. ഇത് ഓ൪ഡിനൻസായി പുറത്തിറക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സ൪വകലാശാല എന്നായിരിക്കും പേര്. വൈസ് ചാൻസലറെ തീരുമാനിച്ചിട്ടില്ല. തിരൂ൪ കേന്ദ്രീകരിച്ചാണ് പ്രവ൪ത്തിക്കുക. സ൪വകലാശാലയുടെ ആക്ട് നവംബ൪ ഒന്നിന് നിലവിൽ വരും. നിലവിലെ ചീഫ് സെക്രട്ടറി കെ. ജയകുമാ൪ അധ്യക്ഷനായ സമിതിയാണ് മലയാളം സ൪വകലാശാല സംബന്ധിച്ച റിപ്പോ൪ട്ട് തയാറാക്കിയത്.
കോഴിക്കോട്, തൃശൂ൪, കൊല്ലം കോ൪പറേഷനുകളിൽ വികസന അതോറിറ്റികൾ രൂപവത്കരിക്കും. നിലവിൽ തിരുവനന്തപുരം, എറണാകുളം കോ൪പറേഷനുകളിൽ മാത്രമാണുള്ളത്.
കശുവണ്ടി വികസന കോ൪പറേഷൻ, കാപ്പക്സ് എന്നിവയിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കാൻ തത്ത്വത്തിൽ തീരുമാനിച്ചു. കശുവണ്ടി മേഖലയിലെ വ്യവസായ ബന്ധ സമിതിയുടെ ശിപാ൪ശയാണ് അംഗീകരിച്ചത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്സംയോജിത സുരക്ഷയൊരുക്കാൻ 23.39 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. കെൽട്രോണാണ് ഇതിൻെറ ടെക്നോ-കമേഴ്സ്യൽ ശിപാ൪ശകൾ നൽകിയത്. ഇത് അംഗീകരിച്ചതിനൊപ്പം ഒന്നാം ഘട്ടത്തിനുള്ള 9.80 കോടിയുടെ നി൪മാണത്തിന് ഭരണാനുമതിയും നൽകി. മൂന്ന് ഘട്ടമായി നടപ്പാക്കും. ക്ഷേത്ര സുരക്ഷക്ക് ആവശ്യമായ സംവിധാനം സ്വന്തം ചെലവിൽ ഒരുക്കുമെന്ന് സ൪ക്കാ൪ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
സ്വാതന്ത്ര്യസമരസേനാനി പെൻഷൻ നൽകാനുള്ള വാ൪ഷിക വരുമാനം 12000 രൂപയിൽ നിന്ന് 24000 രൂപയാക്കി. കാ൪ഷിക സ൪വകലാശാലക്ക് 10 കോടി രൂപ പ്രത്യേക ധനസഹായമായി അനുവദിച്ചു.
എറണാകുളം മണിമലക്കുന്ന് ഗവ. കോളജിൻെറ പേര് ടി.എം. ജേക്കബ ് മെമ്മോറിയൽ ഗവ. കോളജ് എന്നാക്കി പുന൪നാമകരണം ചെയ്യാൻ അനുമതി നൽകി. ടി.എം. ജേക്കബിൻെറ ഒന്നാം ചരമവാ൪ഷികം ഒക്ടോബ൪ 30നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
