Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടൈക്കൂണ്‍ തട്ടിപ്പ്:...

ടൈക്കൂണ്‍ തട്ടിപ്പ്: പ്രഥമ ഏജന്‍റ് അറസ്റ്റില്‍

text_fields
bookmark_border
ടൈക്കൂണ്‍ തട്ടിപ്പ്: പ്രഥമ ഏജന്‍റ് അറസ്റ്റില്‍
cancel

വടകര: കോടികളുടെ തട്ടിപ്പ് നടത്തിയ മണിചെയിൻ സ്ഥാപനം ‘ടൈക്കൂണിൻെറ’ കേരളത്തിലെ പ്രഥമ ഏജൻറ് അറസ്റ്റിൽ. കമ്പനി നേരിട്ട് ഏജൻറായി നിയമിച്ച തിരുവനന്തപുരം കൊട്ടിയത്തറ ഹരിശ്രീയിൽ അനിൽകുമാ൪ (35) ആണ് പൊലീസ് പിടിയിലായത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവ൪ത്തിച്ച ഇയാൾ തട്ടിപ്പിലൂടെ ഒരു കോടിയിലേറെരൂപ സമ്പാദിച്ചതായി അന്വേഷണസംഘത്തലവൻ വടകര ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.
ടൈക്കൂൺ തട്ടിപ്പിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തുടങ്ങിയതോടെ അനിൽകുമാ൪ മുങ്ങിയിരുന്നു. നേരത്തേ എൽ.ഐ.സി ഏജൻറായിരുന്ന ഇയാൾ പാലക്കാട് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഒരു വ൪ഷം മുമ്പ് വീട്ടുസാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് കടന്നു. വീട്ടുസാധനങ്ങൾ കടത്തിയ ലോറിയുടെ നമ്പ൪ മനസ്സിലാക്കിയാണ്് പൊലീസ് അനിൽകുമാറിനെ വീട്ടിലെത്തി പിടികൂടിയത്. ക്രൈം ഡിറ്റാച്ച്മെൻറ് സ്ക്വാഡിലെ ഗംഗാധരൻ, രാജീവൻ, വിതുര എസ്.ഐ ഷിജു കെ. നായ൪ എന്നിവരടങ്ങിയ സംഘമാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസംതോറും 10,000 രൂപ നൽകുമെന്ന വാഗ്ദാനവുമായാണ് 2009ൽ മണിചെയിൻ കമ്പനി ആരംഭിച്ചത്. തുട൪ന്ന് ഇടവും വലവുമായി ഓരോ നിക്ഷേപകരെ കൂടി ചേ൪ത്താൽ 10,000 രൂപ അധികം നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇത് ലഭിക്കാതെ വന്നതോടെ നിക്ഷേപക൪ പരാതിയുമായി രംഗത്തുവരുകയായിരുന്നു. ടൈക്കൂൺ തട്ടിപ്പുമായി ബന്ധപ്പെട്ട് 45 പേ൪ ഇതിനകം അറസ്റ്റിലായി. കമ്പനി ഡയറക്ട൪മാരായ കമലാകണ്ണൻ, കൃപാകരൻ, നാരായണൻ, പിൻേറാ സേട്ട്, ഭൂപതി മനോഹ൪, സദാശിവം, ശ്രീറാം, പ്രതീഷ് എന്നിവരും ഉൾപ്പെടും. ചെന്നെ ആ൪ക്കോട്ട് റോഡ് സാലിഗ്രാമിൽ രാജേഷിനെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കമ്പ്യൂട്ട൪ വിദഗ്ധരായ കമലാകണ്ണനും സദാശിവവും ചേ൪ന്നാണ് ടൈക്കൂൺ തട്ടിപ്പ് തുടങ്ങിയത്. വ്യാജ വിലാസം ഉപയോഗിച്ചായിരുന്നു കമ്പനി രജിസ്ട്രേഷനും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചത്.
എന്നാൽ, സ്ഥാപനം വള൪ന്നതോടെ ചെന്നൈയിൽ ഏറെ സ്വാധീനമുള്ള നാരായണൻ മണിചെയിൻ കമ്പനി തൻെറ ജോലിക്കാരായ ശ്രീറാം, പ്രതീഷ് എന്നിവരുടെ പേരിലാക്കി. ഡയറക്ട൪മാരാണെന്ന് അറിയാതെയാണ് ഇരുവരും തട്ടിപ്പ് കമ്പനിയിൽ ജോലിചെയ്തത്. ജയിലിൽ കഴിയുന്ന ഇവരെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. ഇൻറ൪നെറ്റിലൂടെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ഏജൻറുമാരെ കണ്ടെത്തിയ ടൈക്കൂൺ 200 കോടിയിലേറെ തുകയുടെ തട്ടിപ്പ് നടത്തിയതായാണ് അന്വേഷണസംഘത്തിൻെറ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story