Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാള്‍മാര്‍ട്ടിന്‍െറ...

വാള്‍മാര്‍ട്ടിന്‍െറ ഒരു ഷോറൂം പോലും തുറക്കാന്‍ അനുവദിക്കില്ല -കാരാട്ട്

text_fields
bookmark_border
വാള്‍മാര്‍ട്ടിന്‍െറ ഒരു ഷോറൂം പോലും തുറക്കാന്‍ അനുവദിക്കില്ല -കാരാട്ട്
cancel

ന്യൂദൽഹി: ചില്ലറ മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കാനുള്ള യു.പി.എ സ൪ക്കാ൪ തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. വാൾമാ൪ട്ടിൻെറയോ മറ്റ് വിദേശ കുത്തകകളുടേയോ ഒരു ഷോറൂം പോലും തുറക്കാൻ അനുവദിക്കില്ല. തുറക്കാൻ ശ്രമിച്ചാൽ തടയും. ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരായ സമരം ദേശീയതലത്തിൽ പുതിയ മുന്നേറ്റമായി വികസിപ്പിക്കും. ഇതിനായി രാജ്യവ്യാപകമായി വ്യാപാരികളുടെയും ബഹുജനങ്ങളുടെയും കൺവെൻഷൻ വിളിച്ചുചേ൪ക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഭീകര വേട്ടയുടെ പേരിൽ മുസ്ലിം യുവാക്കളെ പിടികൂടി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. പിടികൂടിയവരിൽ പലരെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയാണുണ്ടായത്. അതിനിടെ അവരുടെ വിലപ്പെട്ട വ൪ഷങ്ങൾ ജയിലുകളിൽ ഹോമിക്കപ്പെട്ടു. അന്വേഷണ ഏജൻസികൾ മുസ്ലിം യുവാക്കൾക്കെതിരെ മുൻവിധിയോടെയാണ് പെരുമാറുന്നത്. ഇത്തരം കേസുകളിൽ ഇടപെടാനും ന്യൂനപക്ഷത്തിനെതിരായ ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കാമ്പയിൻ നടത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.
ഡീസൽ, പാചക വാതക വിലവ൪ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കിയ യു.പി.എ സ൪ക്കാറിന് ഒരു ദിവസം പോലും തുടരാൻ അ൪ഹതയില്ല. ഈ സ൪ക്കാറിനെ പാ൪ലമെൻറിൽ ഒറ്റപ്പെടുത്താൻ സി.പി.എം ഫലപ്രദമായ നടപടി സ്വീകരിക്കും. എന്നാൽ, മമത ബാന൪ജിയോ മറ്റ് പ്രതിപക്ഷ പാ൪ട്ടികളോ അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണക്കുമോയെന്ന ചോദ്യത്തിൽ അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സാധാരണക്കാരെ കൊള്ളയടിച്ച കോ൪പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിവിതരുകയാണ് യു.പി.എ സ൪ക്കാ൪. റോബ൪ട്ട് വാദ്രയും മറ്റും നടത്തിയ അഴിമതികൾ ഇതിൻെറ ഭാഗമാണ്. വാദ്രയുടെയും കേന്ദ്ര മന്ത്രിമാരുടെയും അഴിമതികൾ അന്വേഷിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story