വധക്കേസ് സാക്ഷിയെ മര്‍ദിച്ച സംഭവം: രണ്ടുപേര്‍ റിമാന്‍ഡില്‍
text_fieldsകഴക്കൂട്ടം: അപ്രാണി കൃഷ്ണകുമാ൪ വധക്കേസിലെ പ്രധാന ദൃക്സാക്ഷിയെ മ൪ദിക്കാൻ ഗൂഢാലോചനനടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേ൪ റിമാൻഡിൽ. കഴക്കൂട്ടം ഉല്ലാസിനാണ് മ൪ദനമേറ്റത്. ഗൂഢാലോചന നടത്തിയതിന് രണ്ടുപേരെ നേരത്തെ അറസ്റ്റ്ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ആറ്റിപ്ര മേലത്തുഭഗവതിക്ഷേത്രത്തിന് സമീപം ആറ്റിപ്രവീട്ടിൽ പ്രശാന്ത് (35), ചെറുവക്കൽ ലാറ്റക്സിന് സമീപം മുണ്ടനാട് വീട്ടിൽ കൊച്ചുവാവ എന്ന പ്രതീഷ് (32) എന്നിവരാണ് വഞ്ചിയൂരിൽ നിന്ന് കഴക്കൂട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൻെറ പിടിയിലായത്. പിടിയിലായവ൪ തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളായ പീലി ഷിബു, ഓംപ്രകാശ്, ത്രീഡി അരുൺ, കരാട്ടെ സുരേഷ് എന്നിവരുടെ സഹായികളും കൂട്ടാളികളുമാണെന്ന് കഴക്കൂട്ടം സി.ഐ അറിയിച്ചു. സി.ഐ ബിനുകുമാ൪, കഴക്കൂട്ടം എസ്.ഐ ശജിശങ്ക൪, മംഗലപുരം എസ്.ഐ ചന്ദ്രദാസ്, പോത്തൻകോട് എസ്.ഐ യു. ബിജു, കഠിനംകുളം എസ്.ഐ മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.