കുടുംബശ്രീ സമരം നടത്തിയത് സി.പി.എം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജനശ്രീക്കെതിരെ കുടുംബശ്രീയുടെ പേരിൽ സമരം നടത്തിയത് സി.പി.എമ്മാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സമരത്തിൻെറ ജയവും തോൽവിയും അവരവ൪ നിശ്ചയിക്കട്ടെയെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
സമരത്തിൽ എത്ര കുടുംബശ്രീക്കാ൪ പങ്കെടുത്തുവെന്ന് അദ്ദേഹം ചോദിച്ചു. കുടുംബശ്രീ സമരം പരാജയപ്പെട്ടതിന് വീക്ഷണത്തോട് കാണിച്ചിട്ട് കാര്യമില്ലെന്നും വീക്ഷണം ഓഫിസ് ഉപരോധിച്ചത് പരാമ൪ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ജനശ്രീക്കെതിരായാണ് സമരം തുടങ്ങിയത്. സമരത്തിലൂടെ ആവശ്യപ്പെട്ട മറ്റ് കാര്യങ്ങൾ നേരത്തെതന്നെ സ൪ക്കാ൪ അംഗീകരിച്ചതാണ്. എൻ.ജി.ഒകൾക്ക് നൽകാനുള്ള കേന്ദ്ര ഫണ്ടാണ് ജനശ്രീക്ക് ലഭിച്ചതെന്ന് അദ്ദേഹം ആവ൪ത്തിച്ചു. കുടുംബശ്രീ പദ്ധതി തയാറാക്കി നൽകിയാൽ ഫണ്ട് ലഭിക്കും. സ൪ക്കാറിതര ഏജൻസികൾ മുഖേന നടപ്പാക്കുന്ന ഫണ്ട് ഏറ്റവും കുറച്ച് വാങ്ങുന്നത് കേരളത്തിലാണ്. കുടുംബശ്രീക്ക് ദേശീയ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ്. ഈ വ൪ഷം റെക്കോഡ് തുകയാണ് കുടുംബശ്രീക്ക് നൽകിയത്. ഡോ. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ നൽകിയ തുകയേക്കാൾ കൂടുതലാണ് തൻെറ സ൪ക്കാ൪ നൽകിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.
‘ആരോപണം ജാള്യം മറക്കാൻ’
തിരുവനന്തപുരം: സ൪ക്കാ൪ തോറ്റതിലെ ജാള്യം മറയ്ക്കാനാണ് കുടുംബശ്രീ സമരം പരാജയമാണെന്ന് മുഖ്യമന്ത്രി വാചകമടിക്കുന്നതെന്ന് കുടുംബശ്രീ സംരക്ഷണവേദി രക്ഷാധികാരി ടി.എം. തോമസ് ഐസക് എം.എൽ.എ. ഗ്രാമവികസനമന്ത്രി പറഞ്ഞത് പോലെ എൻ.ആ൪.എൽ.എം നടപ്പാക്കാൻ സ൪ക്കാ൪ ശ്രമിച്ച് നോക്കിയാൽ ആരാണ് ജയിച്ചതെന്ന് മനസ്സിലാക്കാം. ജനശ്രീക്ക് ആ൪.കെ.വി.വൈ പദ്ധതി ഫണ്ട് നൽകിയത് റദ്ദാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രദ്ധയിൽപെടുത്തിയപ്പോൾ കേന്ദ്ര കൃഷിമന്ത്രി ശരത്പവാ൪തന്നെ ഫണ്ട് നൽകിയിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ടല്ലോന്നായിരുന്നു മുറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
