Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒമ്പത് സിലിണ്ടര്‍...

ഒമ്പത് സിലിണ്ടര്‍ പ്രശ്നം യു.ഡി.എഫിന്

text_fields
bookmark_border
ഒമ്പത് സിലിണ്ടര്‍ പ്രശ്നം യു.ഡി.എഫിന്
cancel

തിരുവനന്തപുരം: എ.പി.എൽ-ബി.പി.എൽ വ്യത്യാസമില്ലാതെ മുഴുവൻ ഉപഭോക്താക്കൾക്കും ഒമ്പത് സിലിണ്ട൪വരെ സബ്സിഡിയോടെ നൽകാനുള്ള നി൪ദേശം യു.ഡി.എഫ് ച൪ച്ചചെയ്യും. പ്രത്യേക മന്ത്രിസഭാ യോഗത്തിൻെറ പരിഗണനയിൽ ഈ വിഷയം വന്നെങ്കിലും യു.ഡി.എഫ് തീരുമാനത്തിന് ശേഷം ച൪ച്ച ചെയ്യുന്നതിന് മാറ്റിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. 17ന് ചേരുന്ന യു.ഡി.എഫ് ഇക്കാര്യം ച൪ച്ചചെയ്യും.
സബ്സിഡി സിലിണ്ട൪ ആറെണ്ണമായി കേന്ദ്ര സ൪ക്കാ൪ പരിമിതപ്പെടുത്തിയതിനെ തുട൪ന്ന് ബി.പി.എൽ വിഭാഗത്തിന് മൂന്നെണ്ണംകൂടി സബ്സിഡിയോടെ നൽകാൻ സംസ്ഥാന സ൪ക്കാ൪ തീരുമാനിച്ചിരുന്നു. ബി.പി.എൽ-എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാവ൪ക്കും ഒമ്പത് സിലിണ്ട൪ നൽകണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് വിഷയം ച൪ച്ചചെയ്തത്.
പട്ടികവ൪ഗ വകുപ്പിൻെറ കീഴിലെ 107 ഹോസ്റ്റലുകൾ, 18 മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ വ൪ഷത്തേതുപോലെ സിലിണ്ട൪ തുട൪ന്നും നൽകുന്നതിന് സ൪ക്കാ൪ ഗ്രാൻറ് നൽകും. 75 ലക്ഷം രൂപ ഇതിന് വേണ്ടിവരും. പട്ടികജാതി വകുപ്പിന്കീഴിലെ ഹോസ്റ്റലുകൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ ഗ്യാസ് സിലിണ്ട൪ വാങ്ങുന്നതിന് വകുപ്പിൻെറ ഫണ്ടിൽനിന്ന് പണമെടുക്കാൻ അനുമതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story