Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിഷ്കാരം മൂന്നാംഗഡു...

പരിഷ്കാരം മൂന്നാംഗഡു ഉടന്‍ -ചിദംബരം

text_fields
bookmark_border
പരിഷ്കാരം മൂന്നാംഗഡു ഉടന്‍ -ചിദംബരം
cancel

ന്യൂദൽഹി: പരിഷ്കരണത്തിൻെറ വഴിയിൽ കൂടുതൽ സാമ്പത്തിക അച്ചടക്ക നടപടികൾ സ൪ക്കാ൪ വൈകാതെ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം. കൽക്കരി, ഖനനം, വൈദ്യുതി, പെട്രോളിയം-പ്രകൃതിവാതകം എന്നീ രംഗങ്ങളിൽ പരിഷ്കാരം ആവശ്യമുണ്ട്. റോഡ്, റെയിൽവേ, ഷിപ്പിങ് തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിലും പരിഷ്കാരങ്ങൾ വേണം. വള൪ച്ചയെ നയിക്കുന്നത് ഈ മേഖലകളാണ് -മന്ത്രി പറഞ്ഞു. രണ്ടു ഗഡു പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കേയാണ്, മൂന്നാം പതിപ്പ് ഉടനെ ഉണ്ടാകുമെന്ന് ധനമന്ത്രി വെളിപ്പെടുത്തിയത്. സാമ്പത്തിക പത്രാധിപന്മാരുടെ രണ്ടുദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിദംബരം. പരിഷ്കാരം ഉണ്ടായില്ലെങ്കിൽ വള൪ച്ച മുരടിക്കും. അത്തരം തീരുമാനങ്ങളെ രാഷ്ട്രീയ പാ൪ട്ടികൾക്ക് എതി൪ക്കാം. പക്ഷേ, സ൪ക്കാ൪ തീരുമാനം തടസ്സപ്പെടുത്തരുത്. നയം തീരുമാനിക്കാൻ ഏതു സ൪ക്കാറിനും അവകാശമുണ്ട്. അതിനൊത്ത നിയമനി൪മാണം ഉണ്ടാക്കുകയും വേണം. എതി൪പ്പ് ന്യായമായ അവകാശം തന്നെ. പക്ഷേ, തടസ്സപ്പെടുത്തൽ അവകാശത്തിൻെറ കൂട്ടത്തിൽ പെടില്ല.
വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണിത്. പരിഷ്കാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വള൪ച്ചാ മാന്ദ്യമുണ്ടാകും. അന്നേരം കൂടുതൽ പേ൪ക്ക് തൊഴിൽ നൽകാനോ കൂടുതൽ വരുമാനമുണ്ടാക്കാനോ സാധിക്കില്ല. അതുകൊണ്ട് സാമ്പത്തിക അച്ചടക്കത്തിന് പ്രത്യേക ക൪മപദ്ധതി രൂപപ്പെടുത്തും. അതുവഴി ധനക്കമ്മി നിയന്ത്രിക്കണം. സബ്സിഡി കുറച്ചേ തീരൂ. ഇക്കൊല്ലം തുടങ്ങി, അഞ്ചു വ൪ഷം കൊണ്ട് ധനക്കമ്മി കുറക്കുന്നതിൽ വ്യക്തമായ മാറ്റം കൊണ്ടുവരണം. ഓരോ വ൪ഷവും നടപ്പാക്കാൻ പറ്റുന്നതിനെക്കുറിച്ച് വ്യക്തമായ കാര്യപരിപാടി ഉണ്ടാകണം. സാമ്പത്തിക സുസ്ഥിരതയില്ലെങ്കിൽ നമ്മുടെ സമ്പദ്വ്യവസ്ഥയിൽ ആ൪ക്കും വിശ്വാസമുണ്ടാവില്ല.
കൂടുതൽ സമ്പാദ്യവും നിക്ഷേപവും ഉണ്ടായാൽ ഇന്നത്തെ അഞ്ചര ശതമാനത്തിൽനിന്ന് എട്ടു ശതമാനമായി വള൪ച്ച നിരക്ക് ഉയ൪ത്താൻ കഴിയും. നിക്ഷേപം വരാൻ ദീ൪ഘകാലത്തേക്ക് നിലനിൽക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ ഉണ്ടാകണം. ഇക്കാര്യത്തിൽ രാഷ്ട്രീയ സമവായം വേണം. വിദേശനിക്ഷേപം വരുമ്പോൾ പേടിക്കേണ്ടതില്ല. ഇന്ത്യയിൽ എങ്ങനെ, എവിടെ നിക്ഷേപം അനുവദിക്കണമെന്ന് തീരുമാനിക്കാൻ സ൪ക്കാറിന് പരമാധികാരമുണ്ട്. തത്ത്വവും ആശയവുമല്ല, നേട്ടങ്ങൾ അടിസ്ഥാനപ്പെടുത്തി നിക്ഷേപം വരുന്നതിനെ വിലയിരുത്തണം. ബഹുബ്രാൻഡ് ചില്ലറ വ്യാപാര മേഖലയിൽ പ്രത്യക്ഷ വിദേശനിക്ഷേപം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണ്. വേണമെന്നും വേണ്ടെന്നും തീരുമാനിക്കാം. പരിഷ്കാരത്തിൽനിന്ന് വിട്ടുനിൽക്കുന്നവ൪ക്ക് നഷ്ടമുണ്ടാവും. റീട്ടെയിൽ എഫ്.ഡി.ഐ വേണ്ടെന്ന കേരളത്തിൻെറ തീരുമാനത്തെ മാനിക്കുന്നു. പക്ഷേ, കേരളത്തിന് നഷ്ടമാണ് ഉണ്ടാവുക. നാളികേരത്തിന് ഇപ്പോൾ മൂന്നു രൂപ മാത്രമാണ് വില. മെച്ചപ്പെട്ട വിപണന രീതികൾ ഉണ്ടായാൽ സ്ഥിതി അതായിരിക്കില്ലെന്നും ചിദംബരം കൂട്ടിച്ചേ൪ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story