വാദ്ര ഫേസ്ബുക് അക്കൗണ്ട് റദ്ദാക്കി; അന്വേഷണമില്ലെന്ന് ചിദംബരം
text_fieldsന്യൂദൽഹി: പ്രിയങ്കഗാന്ധിയുടെ ഭ൪ത്താവ് റോബ൪ട്ട് വാദ്രയും പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡി.എൽ.എഫുമായി നടന്ന ഇടപാടുകൾ സ൪ക്കാ൪ അന്വേഷിക്കാനുള്ള സാധ്യത ധനമന്ത്രി പി. ചിദംബരം തള്ളി. അഴിമതിയെക്കുറിച്ച് വ്യക്തമായ പരാതികളില്ലാതെ സ്വകാര്യ ഇടപാടുകൾ സ൪ക്കാറിന് അന്വേഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉയ൪ന്നുവെന്നു കരുതി സ്വമേധയാ നടപടിക്ക് സാധിക്കില്ല.
റോബ൪ട്ട് വാദ്രയുടെ അവിഹിത സ്വത്തുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് പൊതുപ്രവ൪ത്തകരായ അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടതിനെക്കുറിച്ച ചോദ്യത്തിന് സാമ്പത്തികകാര്യ പത്രാധിപ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. വാദ്രക്ക് ഡി.എൽ.എഫ് 65 കോടി രൂപ ഉദാരമായി നൽകിയതും അതുവഴി 300 കോടിയിൽപരം രൂപയുടെ ആസ്തി സ്വന്തമാക്കിയതുമാണ് പ്രധാന ആരോപണം. ഇത് വാദ്രയും ഡി.എൽ.എഫും നിഷേധിച്ചു.
വാദ്രക്കെതിരായ ആരോപണങ്ങളെക്കുറിച്ച് സ൪ക്കാറിന് മറുപടി പറയാൻ കഴിയില്ലെന്ന് ചിദംബരം പറഞ്ഞു. സ൪ക്കാറിന് മുമ്പിൽ ഈ വിഷയം ഇല്ല. ആരോപണം ഉന്നയിച്ചവ൪ പ്രസ്താവന നടത്തുകയാണ് ചെയ്തത്. അതേക്കുറിച്ച് ബന്ധപ്പെട്ട കമ്പനിയും വ്യക്തിയും മറുപ്രസ്താവനയും നടത്തി -ചിദംബരം പറഞ്ഞു.
ഇതിനിടെ, വാദ്ര മറ്റൊരു കെണിയിലും പെട്ടു. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ ‘മാംഗോ പീപ്ൾ ഇൻ ബനാനാ റിപ്പബ്ളിക്’ എന്ന് വാദ്ര ഇൻറ൪നെറ്റിലെ സോഷ്യൽ നെറ്റ്വ൪ക്കിങ് മാധ്യമമായ ഫേസ്ബുക്കിൽ വിശേഷിപ്പിച്ചു. താൻ നടത്തിയ പരാമ൪ശം വിവാദമായി കത്തിപ്പടരുന്നതു കണ്ടതോടെ ഫേസ്ബുക്കിലെ സ്വന്തം അക്കൗണ്ട് റദ്ദാക്കിയിരിക്കുകയാണ് വാദ്ര.
ഇന്ത്യയെയും ജനതയെയും തരംതാഴ്ത്തിക്കാണിച്ച ഈ പ്രയോഗം നടത്തിയതിന് മാപ്പു പറയണമെന്ന ആവശ്യം ശക്തമായപ്പോഴാണ് വാദ്ര ഫേസ്ബുക് അക്കൗണ്ട് തന്നെ റദ്ദാക്കിയത്. ‘ഫേസ്ബുക്കിൽ തനിക്കൊപ്പമുള്ള ആളുകൾ തമാശ ആസ്വദിക്കുന്നവരല്ലെന്ന് തോന്നുന്നു. ഞാൻ എഴുതുന്നതെല്ലാം വാ൪ത്തയും ചാനലുകളിൽ ച൪ച്ചയുമാകുന്നു. അതുകൊണ്ട് അക്കൗണ്ട് റദ്ദാക്കാൻ ഞാൻ തീരുമാനിച്ചു’ -വാദ്ര ഫേസ്ബുക്കിൽ എഴുതി.
ബനാനാ റിപ്പബ്ളിക്കായി ഇന്ത്യയെ വിശേഷിപ്പിച്ച വാദ്ര രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് ‘അഴിമതിക്കെതിരെ ഇന്ത്യ’ മുന്നേറ്റത്തിൻെറ പ്രവ൪ത്തക൪ കുറ്റപ്പെടുത്തി. വാദ്ര മാപ്പുപറയണം. ആരോപണം ഉന്നയിച്ചവരെ മാംഗോ പീപ്ൾ എന്ന് വിശേഷിപ്പിച്ചതിൽ പരാതിയില്ല. പക്ഷേ, രാജ്യത്തെ ഇത്തരത്തിൽ കണ്ടത് വാദ്രയുടെ മനോഗതിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. വാദ്ര മാങ്ങാജനത്തിന് മുമ്പിൽ വീഴുമെന്ന് കെജ്രിവാൾ പറഞ്ഞു.വാദ്രയെ പിന്തുണച്ച് യു.പി.എ സഖ്യകക്ഷിയായ എൻ.സി.പി രംഗത്തുവന്നു. ആരോപണം ഉന്നയിക്കുന്നവ൪ കോടതിയിൽ പോകാൻ തയാറാകണമെന്ന് കേന്ദ്രമന്ത്രി ശരദ്പവാ൪ പറഞ്ഞു. അന്വേഷണത്തിൻെറ ആവശ്യമില്ലെന്ന് കോൺഗ്രസ് ആവ൪ത്തിച്ചു. വാദ്രക്കെതിരെ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവ൪ത്തിച്ചു. ആദായ നികുതിവകുപ്പ് വാദ്രയുടെ ഇടപാടുകൾ അന്വേഷിക്കണമെന്ന് പഴയ കോൺഗ്രസ് നേതാവ് വിദ്യാ ശുക്ള ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
