Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമലിനീകരണ നിയന്ത്രണ...

മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേഖലാ എന്‍ജിനീയറെ ഉപരോധിച്ചു

text_fields
bookmark_border
മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേഖലാ എന്‍ജിനീയറെ  ഉപരോധിച്ചു
cancel

കണ്ണൂ൪: ടയ൪ സംസ്കരണ ഫാക്ടറിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ മലിനീകരണ നിയന്ത്രണ ബോ൪ഡ് മേഖലാ എൻജിനീയറെ ഉപരോധിച്ചു.
പരിയാരം പഞ്ചായത്തിലെ പൊന്നുരുക്കിപ്പാറ പഞ്ചായത്ത് നിവാസികളാണ് ഇന്നലെ രാവിലെ 11 മണിയോടെ കക്കാട് റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോ൪ഡ് ഓഫിസിലെത്തി മേധാവി മൃദുലയെ ഉപരോധിച്ചത്. മൂന്നു ബസുകളിലായെത്തിയ സമരക്കാരിൽ പകുതിയിലധികവും സ്ത്രീകളായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ പൊന്നുരുക്കിപ്പാറയിൽ ടയ൪ സംസ്കരണ ഫാക്ടറിക്ക് അനുമതി നൽകുകയായിരുന്നു. പൈറോളിസിസ് മാ൪ഗം കാ൪ബൺ ബ്ളാക്കും ഫ൪ണസ് ഓയിലും ഉൽപാദിപ്പിക്കുന്നതിനുള്ള ഫാക്ടറിയെന്ന പേരിലാണ് പുനത്തിൽ ഗ്രീൻ എ൪ത്ത് എന്ന കമ്പനി ലൈസൻസ് നേടിയത്. ഇതിൻെറ അസംസ്കൃത പദാ൪ഥമെന്ന നിലയിൽ ടൺ കണക്കിന് ടയറുകളാണ് കൊണ്ടുവന്നത്. കാ൪ബൺ ബ്ളാക്കും ഫ൪ണസ് ഓയിലും ഉൽപാദിപ്പിക്കുന്നതിൻെറ പേരു പറഞ്ഞ് വിദേശങ്ങളിൽ നിന്നടക്കം ഉപയോഗ ശൂന്യമായ ടയറുകൾ കൊണ്ടുവന്ന് സംസ്കരിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാ൪ പറയുന്നു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള ടയറുകളാണ് കൊണ്ടു വന്നതെന്നാണ് ഫാക്ടറി നടത്തിപ്പുകാ൪ പറയുന്നത്. എന്നാൽ, വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ട്യൂബ്ലെസ് ടയറുകളാണ് ഇവിടെയുള്ളതിലധികവും. വൻ പാരിസ്ഥിതിക പ്രശ്നങ്ങക്ക് കാരണമാകുമെന്നതിനാൽ വിദേശ രാജ്യങ്ങളിലൊന്നും ടയറുകൾ കത്തിക്കുന്നതിനോ സംസ്കരിക്കുന്നതിനോ അനുവദിക്കാറില്ല. ഇത്തരം ടയറുകൾ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയാണ് പതിവ്. അസംസ്കൃത വസ്തുക്കൾ എന്ന നിലക്കാണ് ടയറുകൾ നൽകുകയെങ്കിലും ഇവ ഒഴിവാക്കുക എന്നതാണ് മുഖ്യം. സി.പി.എം ഭരിക്കുന്ന പരിയാരം പഞ്ചായത്തിൽ പദ്ധതി വന്നത് പാ൪ട്ടിയുടെ അറിവോടെയാണ്. എങ്കിലും ഒരു പ്രദേശത്തെ മുഴവൻ നശിപ്പിക്കുന്ന പദ്ധതിക്കെതിരെ ഉറച്ചു നിൽക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.
ഒരു മാസത്തിനകം മലിനീകരണ നിയന്ത്രണ ബോ൪ഡ് ചെയ൪മാൻെറ സാന്നിധ്യത്തിൽ ഹിയറിങ് നടത്താമെന്ന് ഉറപ്പു നൽകിയതിനെ തുട൪ന്നാണ് സമരക്കാ൪ പിരിഞ്ഞു പോയത്. സമരത്തിന് ചെയ൪മാൻ പി.വി സുകുമാരൻ, ജോ.കൺവീന൪ സന്തോഷ് കാവിൽ, പി.വി വത്സൻ കാരക്കുണ്ട്, പി. ഉമേഷ്, ഇ.ടി രാജീവൻ എന്നിവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story